Don't Miss!
- Sports IPL 2024: അഭിഷേക് 218, കോലി 145! ലോകകപ്പ് ടീമില്‍ ഇവരില്‍ ആരെ വേണം?
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
താൻ എന്നേക്കാൾ സുന്ദരനാണോ എന്ന് മമ്മൂട്ടി; നടന്റെ ഭാര്യയും ശോഭനയും എന്നോട് പറഞ്ഞത്; കൈതപ്രം
മലയാള സിനിമയിലെ പിന്നണി ഗാന രംഗത്ത് വലിയ സംഭാവനകൾ നടത്തിയ ഗാന രചയിതാവ് ആണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ഗാന രചയിതാവെന്നതിനൊപ്പം സംഗീത സംവിധായകൻ കൂടിയായ ഇദ്ദേഹം ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
കർണാടക സംഗീതത്തിൽ പ്രാവീണ്യം നേടിയ കൈതപ്രം നിരവധി കച്ചേരികളും നടത്തി. നാനൂറിലേറെ ഗാനങ്ങൾക്ക് ഗാനരചനയും ഇദ്ദേഹം നിർവഹിച്ചു. ഇതിനകം നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടി എത്തി.
1993 ൽ പൈതൃകത്തിലെ ഗാനരചനയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം കൈതപ്രത്തെ തേടി എത്തി. പിന്നാലെ 1996 ൽ അഴകിയ രാവണനിലെ വരികൾക്കും സംസ്ഥാന പുരസ്കാരം ലഭിച്ചു. ദേശാടനം എന്ന സിനിമയ്ക്ക് വേണ്ടി ആണ് ആദ്യമായി കൈതപ്രം സംഗീത സംവിധാന രംഗത്തേക്ക് കടക്കുന്നത്. 1997 ൽ കാരുണ്യം സിനിമയിലൂടെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരവും ലഭിച്ചു.
സിനിമാ ലോകത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള കൈതപ്രത്തിന് നിരവധി താരങ്ങളുമായി അടുത്ത സൗഹൃദം ഉണ്ട്. ഇപ്പോഴിതാ നടൻ മമ്മൂട്ടി പറഞ്ഞ പ്രശംസയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് കൈതപ്രം. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഒരു ഗൾഫ് യാത്ര. അതിൽ സ്റ്റേജിൽ പാടുകയും അതിന്റെ അപ്പുറത്ത് നിന്ന് ശോഭന ഡാൻസ് ചെയ്യുകയും ചെയ്യുന്ന പരിപാടി ആയിരുന്നു എനിക്ക്. പിന്നെ ഒരു കവിതയും. ഇത് രണ്ടും ആൾക്കാരെ ത്രില്ലടിപ്പിച്ചു. കവിത എന്നോട് ആവർത്തിച്ച് ചൊല്ലാൻ പറഞ്ഞു. ഞാനത് ചൊല്ലി. മമ്മൂട്ടി താനിത്ര സുന്ദരനാണോ എന്നേക്കാളും സുന്ദരനാണോ എന്നൊക്കെ ചോദിച്ച് തമാശ ആക്കി'
'എന്റെ ഭാര്യ പറഞ്ഞു, താൻ സുന്ദരനാണെന്നും കവിത വളരെ രസമായിട്ടുണ്ടെന്നും, സുലു തന്റെ ആരാധിക ആണെന്നും മമ്മൂക്ക പറഞ്ഞു. അന്ന് ദുൽഖറൊക്കെ ചെറിയ കുഞ്ഞാണ്. മമ്മൂക്കയുടെ വൈഫ് എന്നോട് തന്നെ നേരിട്ട് പറഞ്ഞു. എനിക്ക് ഭയങ്കര ഇഷ്ടം ആണെന്ന്'
'പിന്നെ ഒരു പ്രാവശ്യം ശോഭനയും പറഞ്ഞു ആ പരിപാടിയുടെ ഏറ്റവും വലിയ ആൾ ഞാനാണെന്ന്. മലയാളികളായ നാട്ടുകാരുടെ ഇഷ്ടം ആ സമയത്താണ് ഞാൻ അനുഭവിച്ചത്,' കൈതപ്രം പറഞ്ഞതിങ്ങനെ.
മമ്മൂട്ടിയുൾപ്പെടെ ഉള്ള താരങ്ങളുടെ നേതൃത്വത്തിൽ നിരവധി ഗൾഫ് ഷോകൾ അക്കാലഘട്ടത്തിൽ നടന്നിരുന്നു. അടുത്തിടെ സഫാരി ടിവിയിലെ പ്രോഗ്രാമിൽ തന്നെ മമ്മൂട്ടിയുടെ ഗൾഫ് ഷോയെ പറ്റി സംവിധായകൻ സിദ്ദിഖ് പറഞ്ഞ വാക്കുകൾ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
ഒരു തമാശ പറഞ്ഞതിന്റെ പേരിൽ നടൻ വികെ ശ്രീരാമനെ തന്റെ ഷോയിൽ നിന്നും മമ്മൂട്ടി പുറത്താക്കിയതിനെക്കുറിച്ചാണ് സിദ്ദിഖ് സംസാരിച്ചത്.
മമ്മൂട്ടിക്കെതിരെ വിമർശനവും അന്ന് ഉയർന്നിരുന്നു. ആ സമയത്ത് മമ്മൂട്ടിയോട് പ്രതികരിക്കാതെ പിന്നീട് ഇതേപറ്റി സംസാരിച്ചതിൽ സിദ്ദിഖിനെതിരെ നടൻ ഹരീഷ് പേരടി ഉൾപ്പെടെ രംഗത്ത് വന്നു. അതേസമയം മമ്മൂട്ടിയും വികെ ശ്രീരാമനും അടുത്ത സുഹൃത്തുക്കൾ ആണ്.
ശ്രീരാമൻ തന്നെ ഈ സൗഹൃദത്തെക്കുറിച്ച് നേരത്തെ പലയിടങ്ങളിലും പറഞ്ഞിട്ടുണ്ട്. നൻപകൽ നേരത്ത് മയക്കം ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ. ലിജോ ജോസ് പല്ലിശേരി ആണ് സിനിമയിടെ സംവിധായകൻ. ഇന്നലെ റിലീസ് ചെയ്ത സിനിമയ്ക്ക് തിയറ്ററിൽ നിന്നും സമ്മിശ്ര പ്രതികരണം ആണ് ലഭിക്കുന്നത്.
-
'അച്ഛനൊരു പൂവാലനായിരുന്നിരിക്കണം... ജീവിതത്തിൽ കോഴിയായ ഒരാൾക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു'
-
വളരെ പക്വതയുള്ളവളാണ്; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ; ശാലിനിയെക്കുറിച്ച് അജിത്ത് പറഞ്ഞ വാക്കുകൾ
-
ദിലീപിന്റെ വളര്‍ച്ച ഇങ്ങനെയായിരുന്നു! സൂപ്പര്‍താര പദവി ദിലീപിന് കാലം നല്കിയ സമ്മാനമായിരുന്നു