Don't Miss!
- Technology 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
നായകന് വലിയ ഗുണങ്ങളൊന്നും വേണമെന്നില്ല! ചാക്കോച്ചന്റെ കൗട്ടശിവനെ കുറിച്ച് അറിയണോ?
കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ സിനിമയാണ് വര്‍ണ്യത്തില്‍ ആശങ്ക.
തൊണ്ണൂറുകളില്‍ മലയാളത്തിന്റെ ചോക്ലേറ്റ് പയ്യനായിരുന്ന കുഞ്ചാക്കോ ബോബന് പ്രേക്ഷകരെ കൈയിലെടുത്തത് റോമന്റിക് സിനിമകളിലൂടെയായിരുന്നു. ശേഷം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലെത്തിയ കുഞ്ചാക്കോ ബോബന് വ്യത്യസ്ത വേഷങ്ങളിലൂടെ തനിക്ക് ഏത് വേഷവും ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ചാക്കോച്ചന്.
അജു വര്‍ഗീസ് മാലാഖയോ? കോഴിക്കോട്ടെ ബിരിയാണിയ്ക്ക് വേണ്ടി നാട്ടിലെത്തിയ മാലാഖയുടെ ആവശ്യം ബാര്‍ബര്‍!!!
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വര്‍ണ്യത്തില്‍ ആശങ്ക എന്ന സിനിമയിലൂടെ ചാക്കോച്ചന്റെ കരിയറിലെ തന്നെ വ്യത്യസ്ത വേഷത്തിലാണ് താരം അഭിനയിച്ചിരിക്കുന്നത്. സ്ത്രീ വിഷയത്തിലും മദ്യപാനം, പുകവലി, മുറുക്ക് എന്നിങ്ങനെ റോമാന്റിക് ഹീറോയായി പരിഗണിച്ചിരുന്ന ചാക്കോച്ചന് ശരിക്കും ഒരു താന്തോന്നിയുടെ കഥാപാത്രമായി മാറിയിരിക്കുകയാണ് ചിത്രത്തില്‍.
വര്‍ണ്യത്തില്‍ ആശങ്ക
കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ സിനിമയാണ് വര്‍ണ്യത്തില്‍ ആശങ്ക. സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്ത ചിത്രം ആഗസ്റ്റ് 4 നായിരുന്നു തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നത്.
വ്യത്യസ്ത വേഷം
കുഞ്ചാക്കോ ബോബനെ ഒരു ചോക്ലേറ്റ് പയ്യനായിട്ടാണ് എല്ലാവരും കണ്ടിരിക്കുന്നത്. എന്നാല്‍ പുതിയ സിനിമയില്‍ പുകവലിയും വെള്ളമടി എന്നിങ്ങനെ ഒരു താന്തോന്നിയുടെ വേഷത്തിലാണ് താരം അഭിനയിച്ചിരിക്കുന്നത്. കൗട്ടശിവന്‍ എന്ന കഥാപാത്രത്തെയാണ് ചാക്കോച്ചന് അവതരിപ്പിച്ചിരിക്കുന്നത്.
കൗട്ടശിവന്‍
ദിവസം മുഴുവന്‍ വെള്ളമടിച്ച് കറങ്ങി നടക്കുന്നവരെയാണ് തൃശ്ലൂരില്‍ കൗട്ട എന്ന് വിളിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ കഥാപാത്രം അങ്ങനെ ആയത് കൊണ്ടാണ് കൗട്ട ശിവന് എന്ന് പേര് കൊടുത്തിരിക്കുന്നത്. എന്നാല്‍ തന്റെ കരിയറില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു വേഷം ചെയ്തിരുന്നതെന്നാണ് ചാക്കോച്ചന് പറയുന്നത്.
മാറ്റത്തിന് സമയമായി
ഒരുപാട് സിനിമകളില്‍ റോമാന്റിക് കഥാപാത്രങ്ങളെ തന്നെ അവതരിപ്പിച്ചിരിക്കുന്നത് കൊണ്ട് ചോക്ലേറ്റ് ഹിറോ എന്ന പദവി ഒന്ന് മാറ്റി എടുക്കാന്‍ തീരുമാനിച്ചിരുന്നു. അതിനിടെ യാദൃച്ഛികമായിട്ടാണ് തന്നെ തേടി വര്‍ണ്യത്തില്‍ ആശങ്ക എത്തുന്നതെന്നാണ് കുഞ്ചോക്കോ ബോബന് പറയുന്നത്.
പുച്ഛം സ്ഥായീഭാവമാണ്
കൗട്ടശിവന്‍ പുച്ഛം സ്ഥായീഭാവമാക്കിയ ആളാണ്. കഥാപാത്രത്തെ കുറിച്ച് സംവിധായകനായ സിദ്ധാര്ത്ഥന് നല്ല ധാരണയുണ്ടായിരുന്നു. പറ്റെ മുടി വെട്ടണം, നീട്ടി വളര്‍ത്തിയ താടി, മുറുക്കാന്‍ ചവച്ച് കൊണ്ട് നടക്കണം എന്നിങ്ങനെ കൗട്ടശിവനെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ ആദ്യം തന്നെ സംവിധായകന് മുന്നോട്ട് വെച്ചിരുന്നതായിട്ടാണ് ചാക്കോച്ചന് പറയുന്നത്.
യഥാര്‍ത്ഥ്യത്തോട് അടുത്ത് നില്ക്കുന്ന സിനിമകള്‍
ഇന്നത്തെ കാലത്ത് നായകന് വലിയ ഗുണങ്ങളുള്ള ആളായിരിക്കണം എന്നുള്ള കാഴ്ചപാടുകളൊന്നുമില്ല. ആയതിനാല്‍ തന്നെ യഥാര്‍ത്ഥ്യത്തോട് അടുത്ത നില്ക്കുന്ന സിനിമകളാണ് ഇന്ന് ഉണ്ടാകുന്നത്. തന്റെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ഒരു ഉത്കണ്ഠും ഇ്ല്ലായിരുന്നെന്നാണ് കുഞ്ചാക്കോ ബോബന് പറയുന്നത്.
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്
-
ആ സിനിമ കണ്ട് അന്ന് അമ്മ വിളിച്ചു; കരച്ചില് വരുന്നെന്ന് പറഞ്ഞു; അന്ന് ഞാന്‍ ചിന്തിച്ചു: നയന്‍താര
-
'സാരമില്ലാ... ഒരു നല്ല കാര്യത്തിന് വേണ്ടിയാണല്ലോ'; മൂന്ന് വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനത്തെ കുറിച്ച് മാളവിക!