Don't Miss!
- Travel മംഗലാപുരത്ത് നിന്ന് രാമേശ്വരത്തേയ്ക്ക് നേരിട്ട് ട്രെയിൻ; പഴനി, മധുരൈ, കൊടൈക്കനാൽ യാത്രകൾ ഇനി എളുപ്പം
- Sports IPL 2024: രോഹിത് ഫാന്‍സ് അതിരുവിടുന്നോ? ഹാര്‍ദിക്കിന് ചിലത് പറയാനുണ്ട്! മുന്നറിയിപ്പോ?
- News ഉദ്ദിഷ്ടകാര്യ ലബ്ധി, ധനനേട്ടം, ആഡംബര ജീവിതം, പ്രശസ്തി... ഈ രാശിക്കാര്‍ക്ക് ഒന്നല്ല, രണ്ട് രാജയോഗം..!
- Lifestyle സ്ത്രീകളെ അപകടത്തിലാക്കും അണുബാധകള്‍: അറിയേണ്ടത് ഇതെല്ലാം
- Automobiles കേന്ദ്ര ഇവി പോളിസിയിൽ സന്തോഷം അറിയിച്ച് ബ്രാൻഡുകൾ, ടെസ്ല എത്താൻ ഇനി വൈകില്ല
- Technology രണ്ടെണ്ണം സൂപ്പറാണ്! ഇൻഫിനിക്സ് നോട്ട് 40 സീരീസ് ലോഞ്ച് ചെയ്തു
- Finance നിക്ഷേപത്തിന് ഉയർന്ന പലിശ വേണോ, നൽകാൻ പോസ്റ്റ് ഓഫീസ് റെഡിയാണ്, നോക്കുന്നോ
മുരളിച്ചേട്ടന് അതംഗീകരിച്ചു! സുരേഷ് ഗോപിക്കൊപ്പം കളിയാട്ടത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് ലാല്‍!
ജയരാജ് സമ്മാനിച്ച മികച്ച സിനിമകളിലൊന്നാണ് കളിയാട്ടം. ഷേക്സ്പിയറിന്റെ ഒഥല്ലോ എന്ന നാടകത്തെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രമായിരുന്നു ഇത്. ലാല്‍, സുരേഷ് ഗോപി, മഞ്ജു വാര്യര്‍ തുടങ്ങിയവരുടെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്ന് കൂടിയായിരുന്നു ഇത്. കണ്ണന് പെരുമലയനായാണ് സുരേഷ് ഗോപി എത്തിയത്. പനിയനെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ലാലായിരുന്നു. താമരയുടെ വേഷത്തിലായിരുന്നു മഞ്ജു വാര്യര്‍. ബിന്ദു പണിക്കര്‍, ബിജു മേനോന്, നരേന്ദ്രപ്രസാദ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മികച്ച സംവിധായകനും നടനുമുള്ള ദേശീയ പുരസ്കാരമുള്‍പ്പടെ നിരവധി പുരസ്കാരങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്.
മുരളിയുടെ പിന്തുണയിലാണ് താന്‍ ഈ സിനിമയില്‍ അഭിനയിക്കാനായി എത്തിയതെന്ന് ലാല്‍ പറയുന്നു. കളിയാട്ടത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് വിവരിക്കുകയായിരുന്നു താരം. മുരളിച്ചേട്ടനില്ലായിരുന്നുവെങ്കില് ലാല്‍ എന്ന നടന് ഉണ്ടാവുമായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. പകരക്കാരനായി നില്ക്കാം എന്ന് അദ്ദേഹം സമ്മതിച്ചതിന് ശേഷമാണ് അദ്ദേഹം ഈ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിച്ചത്. പനിയനായുള്ള വരവ് അങ്ങനെയായിരുന്നു. സിദ്ദിഖ് -ലാല്‍ കൂട്ടുകെട്ട് വേര്പിരിഞ്ഞപ്പോള് വിഷമിച്ചവരെല്ലാം ലാലിന്റെ നടനവൈഭവത്തിന് കൈയ്യടിച്ചിരുന്നു.
പനിയനെ അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമോയെന്ന തരത്തിലുള്ള ആശങ്കകള്‍ അലട്ടിയിരുന്നു. പറ്റുന്നില്ലെങ്കില്‍ എല്ലാം അവസാനിപ്പിച്ച് തിരികെ പോരുമെന്ന് പറഞ്ഞായിരുന്നു അഭിനയിക്കാനായി പോയത്. ഈ നിബന്ധന അദ്ദേഹം സമ്മതിച്ചിരുന്നു. മുരളിയുമായി സംവിധായകന് സംസാരിച്ചപ്പോള്‍ ലാലിന് പറ്റിയില്ലെങ്കില്‍ ഞാന്‍ വരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹം അന്ന് അങ്ങനെ പറഞ്ഞില്ലായിരുന്നുവെങ്കില്‍ താനെന്ന നടനുണ്ടാവുമായിരുന്നില്ലെന്നും ലാല്‍ പറയുന്നു.
-
'കുറച്ച് ക്രിഞ്ചൊക്കെ ആളുകള്‍ക്ക് ഇഷ്ടമാവും'; സുലൈഖ മന്‍സിലിലെ ആ സീന്‍ ചെമ്പന്‍ ചേട്ടന്റെ ഐഡിയ !
-
'ഉടുത്തിട്ട് വാ, അല്ലെങ്കിൽ വീട്ടിൽ പോ'; ജയഭാരതിയോട് പറഞ്ഞത്, പിന്നാലെ പങ്കാളി ഹരി പോത്തന്റെ ഭീഷണി
-
അഭിഷേക് ഞങ്ങളെ മരത്തിൽ കെട്ടിയിട്ടു; എന്റെ അമ്മയ്ക്ക് പിറക്കാതെ പോയ മകൾ; ശ്വേതയെക്കുറിച്ച് കരൺ