Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
പത്മരാജന്റെ സിനിമകളില്‍ വസ്ത്രാലങ്കാരം; സുരേന്ദ്രന് ഇന്ദ്രന്സായ കഥ
മലയാള സിനിമയില്‍ വ്യത്യസ്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത് ശ്രദ്ധ നേടിയ താരമാണ് ഇന്ദ്രന്‍സ്. ഹാസ്യവേഷങ്ങള്‍ മാത്രമല്ല, അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലും തിളങ്ങിയ ഇന്ദ്രന്‍സിന്റെ സമീപകാല ചിത്രങ്ങള്‍ പ്രേക്ഷകരുടെ നിറഞ്ഞ കയ്യടിയാണ് നേടുന്നത്. അടുത്തിടെ ഇറങ്ങിയ ഹോം, ഉടല് എന്നീ ചിത്രങ്ങള്‍ ഇന്ദ്രന്‍സിലെ അഭിനേതാവിന്റെ ഭാവപ്രകടനങ്ങള്‍ക്ക് മാറ്റുകൂട്ടുന്നവയാണ്.
തന്റെ സിനിമാജീവിതത്തെക്കുറിച്ചും കടന്നുവന്ന വഴികളെക്കുറിച്ചും സംസാരിക്കുകയാണ് ഇപ്പോള്‍ ഇന്ദ്രന്‍സ്. ഫ്ലവേഴ്സ് ഒരു കോടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ഇന്ദ്രന്‍സ് തന്റെ ജീവിതത്തെക്കുറിച്ചും സിനിമകളെക്കുറിച്ചും വാചാലനായത്. തയ്യല്‍ക്കാരനില്‍ നിന്നും സിനിമയിലെ വസ്ത്രാലങ്കാരം ചെയ്ത്, പിന്നീട് നടനായി മാറിയ ചരിത്രമാണ് ഇന്ദ്രന്‍സിന്റേത്. അക്കഥ ഒട്ടും അതിശയോക്തിയില്ലാതെ പറയുകയാണ് ഇന്ദ്രന്‍സ് ഇവിടെ.
'സുരേന്ദ്രന് കൊച്ചുവേലു എന്നായിരുന്നു യഥാര്‍ത്ഥ പേര്. സിനിമയില്‍ വരുന്നതിന് മുമ്പ് ഞാന്‍ നടത്തിയിരുന്ന ടെയിലറിങ് ഷോപ്പിന് ഇന്ദ്രന് എന്ന് പേരിട്ടിരുന്നു. അന്ന് കടയിലെത്തുന്നവര്‍ എന്നെ കണ്ടില്ലെങ്കില്‍ ഇന്ദ്രന് എവിടെ എന്നൊക്കെ ചോദിക്കുമായിരുന്നു. മുന്‍പ് രണ്ട് തയ്യല്‍ക്കടകള്‍ തുടങ്ങിയെങ്കിലും എന്റെ സിനിമയും നാടകവുമെല്ലാം കാരണം രണ്ടും പൊളിഞ്ഞിരുന്നു. മൂന്നാമതായി തുടങ്ങിയ കടയാണ് ഇന്ദ്രന്‍സ്. അന്ന് ഞാന്‍ കട നേരാംവണ്ണം നോക്കിക്കോളാമെന്ന് അമ്മയ്ക്ക് വാക്കുകൊടുത്താണ് പിന്നെയും തുടങ്ങിയത്. അമ്മ ചിട്ടി പിടിച്ച് തന്ന പൈസ കൊണ്ട് തുടങ്ങിയ കടയാണ് ഇന്ദ്രന്‍സ്.
അങ്ങനെ അനിയന്മാരും കൂടെ കടയില്‍ തയ്യല്‍ പഠിക്കാന്‍ ചേര്‍ന്നപ്പോഴാണ് ഇന്ദ്രന്‍സിന്റെ കൂടെ ഒരു 'എസ ്' കൂടിച്ചേര്‍ത്ത് ഇന്ദ്രന്‍സ് എന്നാക്കിയത്. പിന്നീട് പത്മരാജനോടൊപ്പം കുറേ സിനിമകള്‍ ചെയ്തശേഷം ഒരിക്കല്‍ സിനിമയുടെ ടൈറ്റിലില്‍ സുരേന്ദ്രന് എന്ന പേരിന് പകരം ഇന്ദ്രന്‍സ് എന്ന് പേര് വെച്ചുകൊള്ളട്ടെ എന്നു ചോദിച്ചു. അത് സാര്‍ സമ്മതിക്കുകയും പിന്നീട് ഇന്ദ്രന്‍സ് എന്ന് പേര് വരികയുമായിരുന്നു.
അമ്മാവന്റെ കൂടെയാണ് തയ്യല്‍ പഠിക്കാന്‍ ചേര്‍ന്നത്. അന്നെന്റെ രൂപം കണ്ട് കടയില്‍ വരുന്ന ആളുകള്‍ കളിയാക്കുമായിരുന്നു. അതെല്ലാം കേട്ട് ഇടയ്ക്ക് ജിമ്മില്‍ പോയി ശരീരം പുഷ്ടിപ്പെടുത്താനും ശ്രമിച്ചിരുന്നു. പക്ഷെ, അതൊന്നും വിജയിച്ചില്ല.' ഇന്ദ്രന്‍സ് പറയുന്നു.
-
തുടക്കക്കാരാകുമ്പോൾ ഉപയോഗിക്കാൻ ശ്രമിക്കും; സ്ഥാനത്തെത്തുമ്പോൾ മാറ്റം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി
-
വളരെ പക്വതയുള്ളവളാണ്; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ; ശാലിനിയെക്കുറിച്ച് അജിത്ത് പറഞ്ഞ വാക്കുകൾ
-
അവളെ കരുവാക്കി കൊണ്ട് അവന് ക്യാമറയ്ക്ക് വേണ്ടി കളിച്ചതാണ്! ജാസ്മിന്-ഗബ്രി ബന്ധത്തെ പറ്റി ബിഗ് ബോസ് പ്രേക്ഷകർ