Don't Miss!
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- News 14 വര്‍ഷത്തെ ഇടവേളയ്ക്ക് അവസാനം, രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി ഗോവിന്ദ; ശിവസേനയില്‍ ചേര്‍ന്നു
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
മമ്മൂട്ടിയുടെ കര്ണന്, എംടി പിന്മാറിയിട്ടും തിരക്കഥ പൂര്‍ത്തിയായി!!! പക്ഷെ സിനിമ???
പി ശ്രീകുമാറിന്റെ കര്‍ണന്റെ തിരക്കഥ ആദ്യം എഴുതിത്തുടങ്ങിയത് എംടിയായിരുന്നു. പിന്നീടായിരുന്നു എംടിയുടെ പിന്മാറ്റം.
മലയാള സിനിമാലോകം ഇന്ന് സംസാരിച്ചുകൊണ്ടിരിക്കുന്നത് എംടിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ബജറ്റ് സിനിമയായ മഹാഭാരതയേക്കുറിച്ചാണ്. എംടിയുടെ നോവലായ രണ്ടാമൂഴത്തിന്റെ ചലച്ചിത്ര ഭാഷ്യമാണ് മഹാഭാരത.
ഇതിന് മുമ്പ് മലയാളക്കര സംസാരിച്ചുകൊണ്ടിരുന്നത് രണ്ട് കര്ണന്മാരേക്കുറിച്ചായിരുന്നു, മമ്മൂട്ടിയുടെ കര്‍ണനും പൃഥ്വിരാജിന്റെ കര്‍ണനും. ഒരേ പേരില്‍ രണ്ട് ചിത്രങ്ങളായിരുന്നു അടുത്തടുത്ത് പ്രഖ്യാപിച്ചത്. ഇതില്‍ മമ്മൂട്ടിയുടെ കര്ണന് പിന്നിലും എംടിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.
എംടിയുടെ തിരക്കഥയില്‍ വിരിഞ്ഞ തിരക്കഥകള്‍ക്ക് മലയാളത്തില്‍ എന്നും പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. മിത്തും പുരാണവും ചരിത്രവും സംസാരിക്കുന്നതാണെങ്കില്‍ അവയെ മലയാളി പ്രേക്ഷകര്‍ എന്നും നെഞ്ചോട് ചേര്‍ത്തിരുന്നു. ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ എന്നിവ ഉദാഹരണം. ആ സിനിമകളില്‍ മമ്മൂട്ടിയല്ലാതെ മറ്റൊരു നായകനും ഇല്ല.
നടനും തിരക്കഥാകൃത്തുമായി പി ശ്രീകുമാര്‍ തന്റെ മനസില്‍ രൂപപ്പെട്ട കര്‍ണന്റെ കഥ സിനിമ നിര്‍മിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച തന്റെ കൂട്ടുകാരനോട് പറഞ്ഞു. അവര്‍ക്ക് സംഗതി ഇഷ്ടപ്പെട്ടു പക്ഷെ ഒരു നിര്‍ബന്ധം എംടി വാസുദേവന്‍ നായര്‍ തിരക്കഥ എഴുതണം.
എംടിയെ നേരില്‍ കണ്ട് പി ശ്രീകുമാര്‍ കാര്യം ധരിപ്പിച്ചു. തിരക്കഥ എഴുതാന്‍ അദ്ദേഹം തയാറായി. അഡ്വാന്‍സും അദ്ദേഹത്തിന് നല്കി. എന്നാല്‍ എഴുത്താന്‍ ആരംഭിക്കാനിരിക്കെയായിരുന്നു അദ്ദേഹത്തിന് ഡയബറ്റീസിന്റെ അസുഖമുണ്ടാകുന്നത്.
തിരുവനന്തപുരത്തുള്ള ഡയബറ്റീസ് സ്പെഷ്യലിസ്റ്റായി ഡോ. കുറുപ്പിന്റെ ആശുപത്രിയിലായിരുന്നു ചികിത്സ. രണ്ടാഴ്ച എംടിയെ അവിടെ കിടത്തി ചികിത്സിച്ചു. അവിടെ വച്ച് ചര്‍ച്ച തുടങ്ങാമെന്നും അതിന് ശേഷം എഴുത്തിലേക്ക് കടക്കാമെന്നുമായിരുന്നു എംടി ശ്രീകുമാറിനെ അറിയിച്ചിരുന്നത്.
സിനിമ എത്രയും വേഗം തുടങ്ങാനുള്ള രീതിയിലായിരുന്നു സിനിമയേക്കുറിച്ചുള്ള ചര്‍ച്ചകള്‍. തൊട്ടടുത്ത മുറിയില്‍ താമസം, രാവിലെ നടക്കുന്നതിനിടയില്‍ ചര്‍ച്ചകള്‍. 1994ലായിരുന്നു ഇതെല്ലാം നടന്നിരുന്നത്. സിനിമ വിതരണത്തിനെടുക്കുന്നതിനായി ഒരു വിതരണക്കാരന് എത്തിയതോടെയാണ് പ്രശ്നം തുടങ്ങുന്നത്.
ചിത്രം വിതരണത്തിന് എടുക്കുന്നതിനായി എത്തിയ വിതരണക്കാരന് സിനിമ നല്‍കുന്നതിന് നിര്‍മാതാവിന് താല്പര്യം ഇല്ലായിരുന്നു. വൈശാലിയുടെ നിര്‍മാതാവിന് സംഭവിച്ച ചതി തന്നെയായിരുന്നു കാരണം. വിതരണക്കാരന്റെ സ്വാധീന പ്രകാരമാണെന്ന് തോന്നുന്നു എംടി ചിത്രത്തിന്റെ തിരക്കഥയില്‍ നിന്ന് പിന്മാറി. അഡ്വാന്‍സും തിരികെ നല്കി.
എംടി പിന്മാറിയതോടെയാണ് പി ശ്രീകുമാര്‍ കര്‍ണന്റെ തിരക്കഥ രചനയിലേക്ക് കടക്കുന്നത്. അതും എംടിയുടെ നിര്‍ദേശ പ്രകാരം. ശ്രീകുമാറിന് ഭംഗിയായി തിരക്കഥ എഴുതാനാകുമെന്ന് പറഞ്ഞ എംടി കുറച്ച് പുസ്തകങ്ങളും ശ്രീകുമാറിന് നിര്‍ദേശിച്ചു.
എംടിയുടെ നിര്‍ദേശ പ്രകാരം ശ്രീകുമാര്‍ തിരക്കഥ എഴുതി. മധുപാലിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുക്കാന്‍ തീരുമാനമായത് അടുത്ത കാലത്താണ്. നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള തിരക്കഥയായിരുന്നു ആദ്യം പൂര്‍ത്തിയായത്. നാല് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടെന്ന് പറഞ്ഞത് സംവിധായകന് ഹരിഹരനായിരുന്നു.
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍