Don't Miss!
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Automobiles 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- News ആലത്തൂര്‍ രമ്യക്കൊപ്പം തന്നെ? മന്ത്രി വന്നിട്ടും കാര്യമില്ല, ആ തന്ത്രം നടക്കില്ല; വോട്ടര്‍മാരുടെ അഭിപ്രായം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
കഥ ഇഷ്ടമായില്ല, പ്രതിഫലം കൂട്ടി ചോദിച്ചു!!! ഒടുവില്‍ ആ മോഹന്‍ലാല്‍ സിനിമയ്ക്ക് സംഭവിച്ചതോ???
കഥയില്‍ വിശ്വാസമാകത്ത മോഹന്‍ലാല്‍ അക്കാര്യം തുറന്ന പറഞ്ഞിട്ടും നിര്‍മാതാവും സംവിധായകനും വിട്ടില്ല. ഒടുവില്‍ പ്രതിഫലം കൂട്ടി ചോദിച്ചും. അതിനും അവര്‍ സമ്മതിച്ചു.
സൂപ്പര്‍ താരങ്ങളെ നായകന്മാരാക്കി സിനിമ എടുക്കാന്‍ ആഗ്രഹമുള്ളവരാണ് പഴയകാല സംവിധായകരും പുതിയ സംവിധായകരും. അവര്‍ക്കുള്ള മാര്‍ക്ക് മൂല്യമാണ് ഇവരെ അതിലേക്ക് ആകര്‍ഷിക്കുന്നത്.
സംവിധായകര്‍ക്ക് ചിലപ്പോള്‍ മുന്‍കൂട്ടി ഡേറ്റ് നല്‍കാറുണ്ടെങ്കിലും കഥ ഇഷ്ടമായാല്‍ മാത്രമേ താരങ്ങള്‍ ആ പ്രൊജക്ടില്‍ അഭിനയിക്കാറുള്ളു. കഥ ഇഷ്ടമായില്ലെങ്കില്‍ അവര്‍ പ്രോജക്ട് ഉപേക്ഷിക്കുകയും ചെയ്യും.
കഥ ഇഷ്ടമായില്ലെങ്കിലും സിനിമയില്‍ നിന്നും ഒഴിവാകാന്‍ പറ്റാതെ കുടുങ്ങിപ്പോയാല്‍ നായകന്മാര് സ്വീകരിക്കുന്ന വഴിയാണ് പ്രതിഫലം കൂട്ടിച്ചോദിക്കുക എന്നത്. പ്രതിഫലം അധികമായതുകൊണ്ടെങ്കിലും അവര്‍ പിന്മാറട്ടെ എന്ന് കരുതിയാണിത്.
മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രമൊരുക്കാനാണ് സംവിധായകന് തുളസിദാസും നിര്‍മാതാവ് ബെന്‍സി മാര്‍ട്ടിനും തിരക്കഥയുമായി അദ്ദേഹത്തെ സമീപിച്ചത്. കഥ കേട്ടുകഴിഞ്ഞപ്പോള്‍ ഈ പ്രോജക്ടില്‍ തനിക്ക് തീരെ വിശ്വാസമില്ലെന്ന് ലാല്‍ അവരെ അറിയിച്ചു.
കഥ ഇഷ്ടയില്ലെന്ന് പറഞ്ഞിട്ടും മോഹന്‍ലാലിനെ വിടാന്‍ അവര്‍ക്ക് താല്പര്യമില്ലായിരുന്നു. അവര്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. ഒടിവില് ഗത്യന്തരമില്ലാതെ ചിത്രത്തില്‍ നിന്നും ഒഴിവാകുന്നതിന് വേണ്ടിയാണ് ലാല്‍ പ്രതിഫലം കൂട്ടിച്ചോതിച്ചത്.
പ്രതിഫലം അധികമായതുകൊണ്ട് അവര്‍ പിന്മാറുമെന്നാണ് ലാല്‍ കരുതിയത്. എന്നാല്‍ ചോദിച്ച പ്രതിഫലം നല്കാന് അവര്‍ തയാറായി. 2008ല്‍ മോഹന്‍ലാലിന് ലഭിച്ചിരുന്ന പ്രതിഫലത്തിന്റെ പകുതിയോളം അധികമാണ് ചേദിച്ചത്.
2008ല്‍ പുറത്തിറങ്ങിയ കോളേജ് കുമാരനായിരുന്നു ചിത്രം. മോഹന്‍ലാല്‍ കരുതിയതുപോലെ ചിത്രം തിയറ്ററില്‍ പരാജമായി. കോളേജിലെ ക്യാന്റീന് നടത്തിപ്പുകാരനായ ക്യാപ്ടന് ശ്രീകുമാറിന്റെ വേഷത്തിലായിരുന്നു ലാല്‍ അഭിനയിച്ചത്.
മോഹന്‍ലാലിനൊപ്പം നായികയായി മീന എത്തിയ ചിത്രമായിരുന്നു മിസ്റ്റര്‍ ബ്രഹ്മാചാരി. തമ്പിയണ്ണന് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ ചിത്രവു പരാജയമായി. അതിന് പിന്നാലെയാണ് വീണ്ടും തുളസീദാസിന്റെ സംവിധാനത്തില്‍ ഒരു മോഹന്‍ലാല്‍ ചിത്രം പരാജയമായത്.
വിമല രാമനും ഷംന കാസിമും ആയിരുന്നു നായികമാര്‍. വില്ലനായി സിദ്ധിഖും എത്തിയ ചിത്രത്തില്‍ ജനാര്‍ദനനും ബാലചന്ദ്രമേനോനും ഹരിശ്രീ അശോകനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയി. പക്ഷെ തിയറ്ററില്‍ പ്രേക്ഷകര്‍ ചിത്രത്തെ കൈയൊഴിഞ്ഞു.
-
ചെന്നൈ എന്നാല്‍ സ്വാതന്ത്ര്യമാണ്, എനിക്ക് ആര്‍ത്തി ഉണ്ട്, അത് സിനിമയോടല്ല; വിനീത് ശ്രീനിവാസന്
-
കുടുംബിനിയായത് കരിയറിനെ ബാധിക്കുന്നു?; പ്രതിഫലത്തിൽ നയൻതാരയെ പിന്തള്ളാൻ തൃഷ; റിപ്പോർട്ട്
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!