Don't Miss!
- News പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- Automobiles ക്രാഷ് ടെസ്റ്റിൽ ഹോണ്ടയുടെ 'മാരുതി'യായി അമേസ്; ഇടിപ്പരീക്ഷയിൽ കിട്ടിയത് വെറും 2-സ്റ്റാർ റേറ്റിംഗ്
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Finance തിരിച്ചുകയറി സ്വർണവില, പവന്റെ വില വീണ്ടും 53,000 കടന്നു, അഡ്വാൻസ് ബുക്കിംഗ് നല്ലതാണ്
- Lifestyle ദാമ്പത്യത്തില്‍ വഴക്കുകള്‍ പതിവ്, പരസ്പര വിയോജിപ്പ് അവസാനിപ്പിക്കാന്‍ വേണ്ടത് ഈ 7 കാര്യം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
എന്തുകൊണ്ട് രാഷ്ട്രീയ സിനിമ വിജയിക്കുന്നില്ല?
ഈയൊരു വിലയിരുത്തല്‍ ശരിയാണ്. കിങും കമ്മിഷണറും കണ്ണൂരുമൊക്കെ റിലീസ് ചെയ്യുന്ന കാലത്ത് കേരളത്തില്‍ ചാനലുകളിലെ ന്യൂസ് എന്നത് വൈകിട്ട് അരമണിക്കൂര്‍ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിലെ അണിയറ വാര്‍ത്തകളൊന്നും ആര്‍ക്കും അറിയില്ലായിരുന്നു. അന്നേരമായിരുന്നു ഇത്തരം കാര്യങ്ങള്‍ക്ക് തിയറ്ററില്‍ കയ്യടി ലഭിച്ചിരുന്നത്.
എന്നാല്‍ ഈ സാഹചര്യം മാറി. രാഷ്ട്രീയത്തിലെ അണിയറ കാര്യങ്ങള്കാണിക്കാന് വേണ്ടി മാത്രം ഓരോ ചാനലിലും പ്രത്യേക പരിപാടികളാണ്. അതിനൊക്കെ നല്ല പ്രേക്ഷകരുമുണ്ട്. ഇത്തരം പരിപാടികളില്‍ രാഷ്ട്രീയക്കാരെ നന്നായി കളിയാക്കുന്നുമുണ്ട്. സിനിമയിലൂടെ പറയാവുന്നതിലും അപ്പുറം ഈ പരിപാടികളിലൂടെ വരുന്നു. പിന്നെയെന്തിന് രണ്ടുമണിക്കൂര്‍ തിയറ്ററില്‍ പോയിരിക്കണം.
ഇത് വീണ്ടും കണ്ണൂരിന്റെയോ കിങ് ആന്‍ഡ് കമ്മിഷണറുടെയോ കാര്യമല്ല. അതിനു മുന്‍പ് റിലീസ് ചെയ്ത പല രാഷ്ട്രീയ ചിത്രങ്ങളുടെയും ഗതി ഇതായിരുന്നു. സുരേഷ്ഗോപി നായകനായ രാഷ്ട്രം എന്ന ചിത്രത്തിന്റെയും പ്രമേയം രാഷ്ട്രീയമായിരുന്നു. അനില്‍ സി. മേനോന് സംവിധാനം ചെയ്ത ചിത്രവും ബോക്സ് ഓഫിസില്‍ വന്‍ പരാജയമായിരുന്നു.
ഐ.വി.ശശി- ടി.ദാമോദരന്‍ ടീമായിരുന്നു മലയാള സിനിമയില്‍ രാഷ്ട്രീയ ചിത്രങ്ങളെടുത്ത് വിജയം കൊയ്ത കൂട്ടുകെട്ട്. മമ്മൂട്ടിയും മോഹന്‍ലാലും നായകരായ ഒത്തിരി രാഷ്ട്രീയ ചിത്രങ്ങള്‍ എണ്‍പതുകളില്‍ ഇവര്‍ തിയറ്ററിലെത്തിച്ചു കയ്യടി നേടി. വാര്‍ത്ത, അടിമകള്‍ ഉടമകള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അതില്‍ ചിലതു മാത്രം. പിന്നീട് ഷാജി കൈലാസ്- രഞ്ജിപണിക്കര്‍ ടീം ആണ് ഈ ഉത്തരവാദിത്തം ഏറ്റെടുത്തത്.
സ്ഥലത്തെ പ്രധാന പയ്യന്‍സ്, തലസ്ഥാനം, കമ്മിഷണര്‍, ദ് കിങ് എന്നിങ്ങനെ സംഭാഷണത്തിലൂടെ തീ കോരിയെരിഞ്ഞ ചിത്രങ്ങള്‍ ഇവര്‍ ഒത്തിരി ഒരുക്കി. ഷാജിയും രഞ്ജിയും വേര്‍പിരിഞ്ഞതോടെ രാഷ്ട്രീയ ചിത്രങ്ങളുടെ നല്ലകാലവും അസ്തമിച്ചു. ഇടയ്ക്ക് കെ.മധു ചില ചിത്രങ്ങളൊരുക്കിയിരുന്നു. സുരേഷ്ഗോപി നായകനായ ജനാധിപത്യം അത്തരത്തിലൊന്നായിരുന്നു.
മലയാളത്തിലിറങ്ങുന്ന ന്യൂ ജനറേഷന് ചിത്രങ്ങളൊന്നും രാഷ്ട്രീയം പ്രമേയമാക്കുന്നില്ല എന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. മള്‍ട്ടിപ്ലക്സ് ചിത്രങ്ങളില്‍ രാഷ്ട്രീയം പരാമര്ശിക്കപ്പെടുന്നേയില്ല എന്നതൊരു സത്യമാണ്. പുതുതലമുറയ്ക്ക് രാഷ്ട്രീയത്തില്‍ താല്പര്യമില്ല എന്ന തിരിച്ചറിവാണ് അതിനു കാരണം. കിങിന് പിന്നാലെ കണ്ണൂരും വീണു- ഇനിയെന്ത്?
അടുത്ത പേജില്‍