Don't Miss!
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
- Automobiles ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന് രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍
- Sports IPL 2024: ലോകം മുഴുവന്‍ കണ്ടു, കണ്ണടച്ച് അംപയര്‍! മുംബൈക്കു മാത്രമല്ല ചെന്നൈയ്ക്കും പിന്തുണ
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
എനിക്ക് 60 ദിവസം മാത്രം പ്രായമുള്ളപ്പോൾ അമ്മ പോയി, പിന്നെ അച്ഛനും, നന്ദു പറയുന്നു...
കോമഡി സീരിയസ് കഥാപാത്രങ്ങൾ ഒരു പോലെ അഭിനയിപ്പിച്ച് ഫലിപ്പിച്ച് കയ്യടി നോടുന്ന നടനാണ് നന്ദു. കേളോജ് കുമാരനായി സിനിമയിൽ എത്തിയ താരം കഴിഞ്ഞ 30 വർഷമായി ബിഗ് സ്ക്രീനിൽ സജീവ സാന്നിധ്യമാണ്. ഒരു കാലത്ത് സിനിമയിലെ സ്ഥിരം കോളേജ് കുമാരനായിരുന്നു താരം . പിന്നീട് പതിയെ ആയിരുന്നു താരത്തിന്റെ വളർച്ച.
1986 ൽ പുറത്തു വന്ന സർവകലാശാല എന്ന ചിത്രത്തിലൂടെയായിരുന്നു നന്ദു ആദ്യമായി വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് ചെറുതും വലുതുമായ ചിത്രങ്ങളിൽ താരം വേഷമിട്ടിരുന്നു. ചെറിയ കഥാപാത്രങ്ങളാണെങ്കിൽ പോലും താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിത ജീവിതത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ടതിനെ കുറിച്ച് നന്ദു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നന്ദുലാൽ കൃഷ്ണ മൂർത്തി എന്നാണ് യഥാർഥ പേര്. ദേശീയ ടേബിൾ ടെന്നീസ് കോച്ചായിരുന്നു അച്ഛൻ. അമ്മ സുകുകുമാരി. ഗായികയായിരുന്നു. അച്ഛന്റെ സ്വദേശം ചെന്നൈയിലും അമ്മയുടേത് ആലപ്പുഴയിലുമായിരുന്നു. പിന്നീട് ഇവർ തിരുവനന്തപുരത്തേയ്ക്ക് താമസം മാറുകയായിരുന്നു. അവിടെ വെച്ചായിരുന്നു ഞാൻ ജനിക്കുന്നത്. എനിയ്ക്ക് 60 ദിവസം പ്രായമുള്ളപ്പോൾ അമ്മയുടെ വിയോഗം. പിന്നീടുള്ള കാല മുഴുവൻ അച്ഛന്റെ കാലശേഷം വരെ ഏകനായി ജീവിക്കുകയായിരുന്നു.
കായിക പരിശീലനവും തുടർന്നുള്ള യാത്രയുമായിരുന്നു അച്ഛന്റെ പിന്നീടുള്ള ജീവിതം. അതിൽ അദ്ദേഹം ആശ്വാസം കണ്ടെത്തുകയായിരുന്നു. അത്തൊരമൊരു പരിശീലനത്തിനിടെയായിരുന്നു അദ്ദേഹം മരിക്കുന്നതും. ഞാൻ പിന്നീട് വളർന്നത് ചിറ്റപ്പൻരേയും ചിറ്റമ്മയുടേടയും കൂടെയായിരുന്നു. അവരുടെ വീട് എന്റെ സ്വന്തം വീടായി മാറി. അവരുടെ ഏക മകൾ എനിക്ക് സ്വന്തം സഹോദരിയായി.
സംവിധായകനും നടനുമായിരുന്ന വേണു നാഗവള്ളി തന്റെ നാട്ടുകാരനും സുഹൃത്തുമായിരുന്നു. ആ പരിചയത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. അദ്ദേഹമാണ് തന്നെ ആദ്യമായി സിനിമയിലേയ്ക്ക് വിളിക്കുന്നതും സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തുവെങ്കിലും വർ,ഷങ്ങൾക്ക് ശേഷമുള്ള സ്പിരിറ്റിലെ കഥാപാത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. അതിന് ശേഷമാണ് ക്യാരക്ടർ റോളുകൾ ലഭിച്ച് തുടങ്ങിയത്.
1997 ൽ ആയിരുന്നു വിവാഹം. അതിന് ശേഷം കുറച്ച് വർഷങ്ങൾ വാടക വീടുകളിൽ ജീവിച്ചു. 2000 ൽ വാടകയ്ക്ക് ഒരു ഫ്ലാറ്റ് എടുത്ത് അങ്ങോട്ടേക്ക് മാറി. പിന്നീട് 5 വർഷത്തിന് ശേഷം ജഗതിയിൽ സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങുകയായിരുന്നു. ഫ്ലാറ്റിലെ ജീവിതമാണ് കൂടുതൽ ഇഷ്ടം. ഫ്ലാറ്റായതു കൊണ്ട് ഞാൻ ഷൂട്ടിന് പോകുമ്പോൾ കുടുംബത്തിന്റെ സുരക്ഷയും ഉറപ്പാക്കാം. പിന്നെ അത്യാവശ്യം പച്ചപ്പും ഓപ്പൺ സ്‌പേസുമൊക്കെയുള്ള ഇടമാണിത്. അതുകൊണ്ട് ഇനിയൊരും വീട് വയ്ക്കുമെന്ന് തോന്നുന്നില്ലെന്നും താരം അഭിമുഖത്തിൽ പറയുന്നു.
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'