Don't Miss!
- News ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്; 'ബിജെപിയില്‍ ചേരാനിരുന്നത് ഇപി ജയരാജന്'
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Lifestyle പ്രശ്നം നിങ്ങളുടേതായിരിക്കില്ല, പക്ഷേ പങ്കാളി എത്ര പ്രകോപിപ്പിച്ചാലും ഈ ഒരു കാര്യം ചെയ്യരുത്
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
'സിനിമ കൈയിൽ നിന്ന് പോയെന്ന് മനസ്സിലായി; ഒറ്റ രാത്രി കൊണ്ട് ക്ലൈമാക്സിൽ മാറ്റം വരുത്തിയിട്ടും പരാജയപ്പെട്ടു'
മലയാള സിനിമയിൽ ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ഫാസിൽ. മണിച്ചിത്രത്താഴ് എന്ന ഒറ്റ സിനിമ മതി മലയാള സിനിമാ ചരിത്രത്തിൽ ഫാസിലിന്റെ പേര് അടയാളപ്പെടുത്താൻ. അനിയത്തിപ്രാവ് ഉൾപ്പെടെ ഹിറ്റുകളുടെ വലിയ ഒരു നിര തന്നെ ഫാസിലിന് സ്വന്തമായി അവകാശപ്പെടാൻ ഉണ്ട്.
അതേസമയം സംവിധായകന്റെ കരിയറിൽ കൗതുകകരമായ ചില കാര്യങ്ങളും ഉണ്ട്. ഫാസിലിന്റെ ഒരു സിനിമ വിജയിച്ചാൽ അതിന് ശേഷമിറങ്ങുന്ന അടുത്ത സിനിമ മിക്കപ്പോഴും പരാജയം ആയിരിക്കും, കൈയെത്തും ദൂരത്ത്, വിസ്മയത്തുമ്പത്ത് തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണം ആണ്.
ഹിറ്റുകൾക്കൊപ്പം തന്നെ ഒരുപിടി പരാജയ സിനിമകളും ഫാസിലിന്റെ പേരിലുണ്ട്. ഇപ്പോഴിതാ ഫാസിൽ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന സിനിമയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ആയി പ്രവർത്തിച്ച ബാബു ഷാഹിർ.
സഫാരി ചാനലിൽ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു ഫാസിൽ. മോഹൻലാൽ, സംയുക്ത വർമ, ഗീതു മോഹൻദാസ് തുടങ്ങിയവർ ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. സിനിമ ബോക്സ് ഓഫീസിൽ പരാജയം ആയിരുന്നു ഇതേക്കുറിച്ചാണ് ബാബു ഷാഹിർ സംസാരിച്ചത്.
'ലൈഫ് ഈസ് ബ്യൂട്ടിഫുളിലെ അനിയത്തി ക്യാരക്ടർ അന്വേഷിച്ച് ഒരുപാട് ഓട്ടങ്ങൾ ഓടി. അവസാനം ഗീതു മോഹൻദാസിലേക്കെത്തി. അന്വേഷണം നടത്തിയപ്പോൾ അവൾ അമേരിക്കയിൽ ആണ്. ഉടനെ തന്നെ നമ്പർ അന്വേഷിച്ച് വിളിച്ചു. ഉടനെ ഇവിടെ വരണം എന്ന് ഫാസിൽ സർ പറഞ്ഞു. ഗീതു കോസ്റ്റ്യൂം ഇട്ട് വന്നപ്പോൾ കറക്ട്. ആ സിനിമ തുടങ്ങി'
'ആലപ്പുഴയിലും എറണാകുളത്തും ഊട്ടിയിലുമായി ഷൂട്ടിംഗ് തീർന്നു. കുറച്ച് സമയത്തുനുള്ളിൽ ആണ് ആ സിനിമയുടെ പ്ലാനിംഗും ഷൂട്ടിംഗും തീർത്തത്. എഡിറ്റിംഗും ഡബിംഗും എല്ലാം മദ്രാസിൽ പോയി തീർത്തു. കോപ്പി ആയപ്പോഴും ആ സിനിമ കാണുമ്പോൾ നമുക്ക് ചെറിയ ഒരു തൃപ്തിക്കുറവ് ഉണ്ടായിരുന്നു'
'കാരണം ഇത്തിരി ഇഴഞ്ഞ് പോവുന്ന സബ്ജക്ട് ആണ് അതിന്റെ തീം. അതിന്റെ ടെൻഷൻ എല്ലാവർക്കും ഉണ്ട്. അതേപോലെ തിയറ്ററിൽ റിലീസ് ആയപ്പോൾ വന്ന റിപ്പോർട്ട് പടംഇത്തിരി മോശമാണ്, ക്ലൈമാക്സ് വീക്ക് ആണെന്നാണ്. ഉടനെ തന്നെ ഫാസിൽ സർ പറഞ്ഞു, ക്ലെെമാക്സിൽ എന്തെങ്കിലും ഉടനെ തന്നെ റീഷൂട്ട് ചെയ്തിട്ട് ആഡ് ചെയ്യാമെന്ന്. മോഹൻലാലും ഭാര്യയും അനിയത്തിയും തമ്മിലുള്ള അറ്റാച്ച്മെന്റ് ഞങ്ങൾ റീ ഷൂട്ട് ചെയ്തു'
'മദ്രാസിലുള്ള മൗണ്ട് ഹോട്ടലിൽ വെച്ച് ഉടനെ ഷൂട്ട് ചെയ്ത്. വൈകുന്നേരം തന്നെ ലാബിലേക്ക് കൊടുത്ത് പ്രിന്റ് അടിച്ച് ഡബ്ബിംഗ് ചെയ്തു. പ്രിന്റ് ചെയ്ത 45 ഇടങ്ങളിൽ ആഡ് ചെയ്തു. ഒറ്റ രാത്രി കൊണ്ടാണ് അതെല്ലാം ചെയ്തത്. എന്നാലും സിനിമ വിജയമായില്ല. ആ സിനിമ നമ്മുടെ കെെയിൽ നിന്ന് പോയി എന്ന് പറയാം'
'2000 മുതലുള്ള പരാജയം ആണ് പിന്നീട് ഞങ്ങൾക്ക് പ്രയാസം ഉണ്ടാക്കി. പിന്നീട് ഒരു വർഷം കഴിഞ്ഞാണ് ഫാസിൽ സാർ അടുത്ത സിനിമയിലേക്ക് ഇറങ്ങുന്നത്,' ബാബു ഷാഹിർ പറഞ്ഞു.
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
-
അവളെ എനിക്ക് മടുക്കില്ല, അവളെ ആശ്രയിച്ചാണ് ഞാനുള്ളത്; ഭാര്യയെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്