Don't Miss!
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- Automobiles ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഇതാണ് ആസിഫ് അലി സ്ക്രീനിൽ പകർത്തിയ കുഞ്ഞെൽദോ, പരിചയപ്പെടുത്തി ആര്‍.ജെ മാത്തുകുട്ടി
മലയാളി പ്രേക്ഷകർ ആകാക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ആർജെ മാത്തുക്കുട്ടി സംവിധാനം ചെയ്ത കുഞ്ഞെൽദോ. ആസിഫ് അലിയായിരുന്നു നായകനായി എത്തിയത് യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിത ഒർജിനൽ കുഞ്ഞെൽദോയെ പരിചയപ്പെടുത്തുകയാണ് ആർജെ മാത്തുക്കുട്ടി. ഫേസ്ബുക്കിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒരു കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.
കുറിപ്പ് ഇ ങ്ങനെ...'ഓര്‍മ്മ വെച്ച കാലം മുതലേയുള്ള എന്റെ കൂട്ടുകാരനാണ് ആസിഫ് അലിക്കൊപ്പം നില്‍ക്കുന്ന ഈ കുഞ്ഞെല്‍ദോ. യു.സി കോളേജിലെ ക്ലാസ്മുറിയില്‍ ഒരുമിച്ചിരുന്നു പഠിച്ച കാലത്തെ അവന്റെ ജീവിതം പരമാവധി സത്യസന്ധമായി സ്‌ക്രീനില്‍ എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആ പ്രായത്തില്‍ അവന്‍ എടുത്ത തീരുമാനങ്ങളോട് നമുക്ക് യോജിക്കാനും വിയോജിക്കാനും കഴിയും. അതെന്താണെങ്കിലും അഭിപ്രായങ്ങള്‍ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. Do Watch Kunjeldho In Theatres' - എന്നാണ് മാത്തുക്കുട്ടി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
കുഞ്ഞെൽദോ എന്ന സിനിമ ഉണ്ടായതിനെ കുറിച്ച് മാത്തുക്കുട്ടി റിപ്പോര്‌ട്ടർ ടിവി നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കുഞ്ഞെൽദോ എന്റെ ആദ്യത്തെ സുഹൃത്താണ്. എന്റെ കസിൻ ആണ്. അവന്റെ ലൈഫ് ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്. ആ പ്രായത്തിൽ ഒരാളും എടുക്കാത്ത ഒരു തീരുമാനം അവൻ എടുത്തു. അതിന്റെ പേരിൽ അവൻ ഏറെ പ്രതിസന്ധികൾ നേരിട്ടു. ആ പ്രതിസന്ധികൾ ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്. വലിയ പ്രതിസന്ധികൾക്കിടയിലും അവൻ പിടിച്ചു നിന്നതും മുന്നോട്ടു പോയതും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്റെ പല സുഹൃത്തുക്കളും അവന്റെ കഥ കേൾക്കാൻ താൽപര്യപ്പെട്ടിട്ടുമുണ്ട്. ഞാൻ ആദ്യമായി സ്ക്രിപ്റ്റ് ചെയ്യുമ്പോൾ എനിക്ക് നേരിട്ടു പരിചയമുള്ള കഥ തന്നെ വേണമെന്ന് ആഗ്രഹമായുണ്ടായിരുന്നു. അതാണ് കുഞ്ഞെൽദോ.
ആദ്യം മാത്തുക്കുട്ടി ഈ കഥ പറഞ്ഞത് ദുൽഖർ സൽമാനോടായിരുന്നു. മാത്തുക്കുട്ടിയുടെ വാക്കുകൾ ഇങ്ങനെ.. ''ഈ കഥ ദുൽഖറിനോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഈ കഥ ഇഷ്ടമാവുകയും ചെയ്തു. പിനീട് മറ്റു ചില കാരണങ്ങൾ കൊണ്ടാണ് അത് വഴി മാറിപോയത്. ഈ സിനിമയുടെ ട്രെയ്‌ലർ ആദ്യം ഞാൻ അയച്ചു കൊടുത്തത് ദുൽഖറിനാണ്. കുഞ്ഞെൽദോ എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ച് ചെയ്തത് ദുൽഖർ ആണ്. അങ്ങനെ ഏറെ പ്രാധാന്യമുള്ള വ്യക്തി തന്നെയാണ് ദുൽഖറെന്നും മാത്തുക്കുട്ടി പറയുന്നു.
പിന്നീട് ഈ സിനിമയിലേയ്ക്ക് ആസിഫ് അലി എത്തിയതിനെ കുറിച്ചും സംവിധായകൻ പറയുന്നുണ്ട്. ഈ കഥാപാത്രത്തിന് പെർഫെക്റ്റ് മാച്ച് ആസിഫ് അലി ആണെന്നും മാത്തുക്കുട്ടി പറയുന്നു. ടീസറുകളിലൂടെയും പാട്ടുകളിലൂടെയും കണ്ടതിന് അപ്പുറം വളരെ ഇന്റെൻസ് ഉള്ള കഥാപാത്രമാണ് കുഞ്ഞെൽദോ. ആസിഫ് അത് വളരെ രസകരമായി തന്നെ അവതരിപ്പിച്ചു. ഫസ്റ്റ് ഹാഫിലെ അയാളുടെ നിഷ്കളങ്കതയും സെക്കന്റ് ഹാഫിൽ അയാൾ അനുഭവിക്കുന്ന അനുഭവങ്ങളുടെ തീവ്രതയും ഒരേപോലെ കൈകാര്യം ചെയ്യാൻ പറ്റുന്ന നടനെയായിരുന്നു വേണ്ടിയിരുന്നത്. ആ അർത്ഥത്തിൽ ഏറ്റവും ഇണങ്ങുന്ന നടൻ ആസിഫ് അലി തന്നെയാണ്. ആസിഫിന്റെ പെർഫോമൻസ് നമ്മൾ ഇങ്ങനെ നോക്കിയിരുന്നു പോകും. ആസിഫ് കറക്റ്റ് ക്യാരക്ടർ തന്നെയായിരുന്നു എന്നായിരുന്നു പറഞ്ഞത്.
ഡിസംബര്‍ 24നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ഗോപികാ ഉദയനാണ് ചിത്രത്തിലെ നായിക. സിദ്ദീഖ്, രൂപേഷ് പീതാംബരന്‍, രേഖ, അര്‍ജുന്‍ ഗോപാല്‍ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. സുവിന്‍. കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് കുഞ്ഞെല്‍ദോ നിര്‍മിച്ചിരിക്കുന്നത്. ക്യാമറ സ്വരൂപ് ഫിലിപ്പ്, എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം.
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ