Don't Miss!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Lifestyle പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Technology ഫോണെത്തും മുമ്പ് വിലയെത്തി; വൺപ്ലസ് നോർഡ് സിഇ 4ന്റെ വില ചോർന്നു, മിഡ് ബഡ്ജറ്റിലെ കേമനാകുമെന്ന് സൂചന
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മോഹന്‍ലാലുമായി അഭിനയിക്കുമ്പോള്‍ അത് പ്രശ്നമില്ലായിരുന്നു, തന്റെ വലിയ പ്രയാസത്തെ കുറിച്ച് ശോഭന
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും ഇപ്പോഴും ശോഭനയും പഴയ ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. തെന്നിന്ത്യയിൽ ഒട്ടുമിക്ക നായകന്മാർക്കൊപ്പവും അഭിനയിക്കാനുള്ള ഭാഗ്യം ശോഭനയ്ക്ക് ലഭിച്ചിരുന്നു. മോഹൻലാൽ മമ്മൂട്ടി, ജയറാം എന്നിവരുടെ ഭാഗ്യ നായികയായിരുന്നു താരം. ഇപ്പോഴിത സിനിമാഭിനയത്തിലെ ഏറ്റവും വലിയ പ്രശ്നം വെളിപ്പെടുത്തുകയാണ് താരം. സിനിമയില്‍ ഡയലോഗ് മെമ്മറി ചെയ്യുക എന്നതായിരുന്നു ഏറ്റവും പ്രയാസമായ സംഗതി.
മലയാള സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും സംഭാഷണങ്ങള്‍ ബൈ ഹാര്‍ട്ട് ചെയ്യുക എന്നത് ഏറെ പ്രയാസമായിരുന്നുവെന്നും പ്രോംറ്റിംഗ് ഇല്ലാതെ തനിക്ക് സംഭാഷണങ്ങള്‍ പറയാന്‍ കഴിയുമായിരുന്നില്ലെന്നും മലയാള സിനിമയിലെ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് ശോഭന പറയുന്നു. മലയാളത്തിൽ നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും സംഭാഷണങ്ങള്‍ ബൈ ഹാര്‍ട്ട് ചെയ്യുക എന്നത് ഏറെ പ്രയാസമായിരുന്നു. പ്രോംറ്റിംഗ് ഇല്ലാതെ തനിക്ക് സംഭാഷണങ്ങള്‍ പറയാന്‍ കഴിയുമായിരുന്നില്ലെന്നും തന്റെ സിനിമ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് ശോഭന പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...
'ഞാന്‍ മലയാള സിനിമ ചെയ്യുമ്പോള്‍ നല്ല സ്പീഡിലാണ് കാര്യങ്ങള്‍ ചെയ്യുന്നത് . ഡയലോഗ് മെമ്മറി എന്നത് എന്നെ സംബന്ധിച്ച് വലിയ ഒരു കടമ്പയായിരുന്നു. പിന്നെ അന്ന് ഡയലോഗ് മെമ്മറി ചെയ്യാന്‍ കഴിയുന്നവര്‍ ഉള്‍പ്പടെ പ്രോംറ്റിംഗ് ചെയ്താണ് സംഭാഷണങ്ങള്‍ പറഞ്ഞിരുന്നത്. ലാലിനെ പോലെ സംഭാഷണങ്ങള്‍ ബൈ ഹാര്‍ട്ട് ചെയ്തു അഭിനയിക്കുമ്പോള്‍ എന്റെ ഈ മിസ്റ്റേക്ക് എനിക്ക് ഒരു പ്രോബ്ലമായി തോന്നിയിട്ടില്ല. ഇനി ലാലിന് അങ്ങനെ തോന്നിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ സിനിമയില്‍ മാത്രമേ എനിക്ക് ഈ പ്രശ്നമുള്ളൂ. സ്റ്റേജ് പെര്‍ഫോം ചെയ്യുമ്പോള്‍ എത്രയോ വര്‍ഷം മുന്‍പ് ചെയ്ത പീസ് വര്‍ക്കൊകെ ഞാന്‍ നല്ല മെമ്മറിയോടെ ചെയ്യും. സിനിമയില്‍ എന്ത് കൊണ്ടോ പ്രോംറ്റിംഗ് ഇല്ലാതെ സംഭാഷണങ്ങള്‍ കാണാതെ പഠിച്ചു പറയുക എന്നത് എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു'. ശോഭന പറയുന്നു.
അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് ശോഭന.1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന സിനിമയിൽ എത്തുന്നത്. പിന്നീട് അടൂർ ഗോപാലകൃഷ്ണൻ, ജി.അരവിന്ദൻ, കെ.ബാലചന്ദർ, എ.എം. ഫാസിൽ, മണി രത്‌നം, ഭരതൻ, ഉപലപതി നാരായണ റാവു, പ്രിയദർശൻ എന്നീ പ്രമുഖരായ സംവിധായകരുരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഒരു ഇടവേളയ്ക്ക ശേഷം ശോഭന വീണ്ടും മലയാളത്ത ലേയ്ക്ക് മടങ്ങി എത്തിയിട്ടുണ്ട്. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ശോഭ ന വീണ്ടും എത്തിയത്. സുരേഷ് ഗോപിക്ക് ഒപ്പമായിരുന്നു ചിത്രത്തിൽ അഭിനയിച്ചത്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു.
-
കാത്തിരിപ്പ് വെറുതെ; സിജോ മടങ്ങി വരില്ല?; കാരണങ്ങൾ നിരത്തി നാദിറ; ആശങ്കയിൽ പ്രേക്ഷകർ
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'