Don't Miss!
- Sports IPL 2024: പന്ത് നിലത്ത് തട്ടി? എന്നിട്ടും ഔട്ട് വിളിച്ചു! പൃഥ്വിയുടെ പുറത്താകല്‍ വിവാദത്തില്‍
- News നിമിഷപ്രിയയെ യെമനിലെ ജയിലിലെത്തി കണ്ട് അമ്മ; കൂടിക്കാഴ്ച്ച 12 വര്‍ഷങ്ങള്‍ക്ക് ശേഷം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Lifestyle അരക്കപ്പ് വെണ്ടക്കയില്‍ കിടിലന്‍ പക്കവട: റെസിപ്പി വളരെ എളുപ്പം
- Automobiles ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
'ഒരേ തന്തിയിൽ...'; ഒറ്റ വരിയിൽ നഷ്ടവും വേദനയും വിവരിച്ച് ബിജിബാൽ, ഭാര്യയുടെ ഓർമകളിൽ താരം!
എല്ലാവർക്കും സുപരിചിതമായ പേരാണ് സംഗീത സംവിധായകൻ ബിജിബാലിന്റേത്. ഒട്ടനവധി മനോഹര ഗാനങ്ങൾ കുറഞ്ഞ കാലഘട്ടത്തിനുള്ളിൽ ബിജിബാൽ സംഗീത പ്രേമികൾക്ക് നൽകി കഴിഞ്ഞു.
ഗാനങ്ങളിലും പശ്ചാത്തല സംഗീതത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും പുതിയതും പഴയതുമായ തലമുറകളുടെ ഇഷ്ടം സമ്പാദിക്കുകയും ചെയ്ത സംഗീത സംവിധായകന്‍ കൂടിയാണ് ബിജിബാല്‍. സംഗീതാഭിരുചി നിറഞ്ഞ വീട്ടുകാരുടേയും കുടുംബക്കാരുടേയും നടുവില്‍ ചിലവഴിച്ച ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്.
കര്‍ണ്ണാട്ടിക്ക് വയലിനില്‍ ആയിരുന്നു സംഗീത പഠനം ബിജിബാൽ നടത്തിയത്. യൂണിവേഴ്സിറ്റി കലോത്സവത്തില്‍ സ്വന്തമായി ഈണം പകര്‍ന്ന ഗാനം പാടി സമ്മാനം വാങ്ങിയിട്ടുള്ള പ്രതിഭ കൂടിയാണ് ബിജിബാൽ.
തുടര്‍ന്ന് പരസ്യ ജിംഗിളുകള്‍ക്ക് സംഗീതം ചെയ്യാന്‍ ഒരുപാട് അവസരങ്ങള്‍ ലഭിച്ചു. പരസ്യ ജിംഗിളുകള്‍ വഴിയാണ് സംവിധായകരായ രഞ്ജിത്തിനേയും ലാല്‍ ജോസിനെയും ബിജിബാൽ പരിച്ചയപെട്ടത്. നിര്‍ണ്ണായകമായ ആ പരിചയപ്പെടല്‍ ലാല്‍ ജോസിന്‍റെ അറബികഥ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി ബിജിബാലിന്റെ അരങ്ങേറ്റത്തിന് വഴിവെച്ചു.
അനില്‍ പനച്ചൂരാന്‍ എഴുതിയ തിരികെ ഞാന്‍ വരുമെന്ന.. എന്ന ഗാനത്തിന് ഈണം പകര്‍ന്ന് ഗാനഗന്ധര്‍വന്‍ യേശുദാസിനെ കൊണ്ട് പാടിപ്പിച്ചുകൊണ്ട് തന്നെ സിനിമയിൽ തുടക്കം കുറിക്കാനും ബിജിബാലിന് സാധിച്ചു.
പിന്നീട് നിരവധി ഗാനങ്ങൾക്ക് സംഗീത പകരാനും പശ്ചാത്തല സംഗീതം ഒരുക്കാനും ബിജിബാലിന് സാധിച്ചു. ബിജിബാലിന് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിച്ച വർഷം 2017ആയിരുന്നു.
നല്ലപാതിയായിരുന്ന ഭാര്യ ശാന്തിയുടെ പെട്ടന്നുള്ള വേർപാട് ബിജിബാലിനെ വല്ലാതെ ബാധിച്ചിരുന്നു. നൃത്ത അധ്യാപികയും ഗായികയുമായിരുന്നു ശാന്തി. മസ്തിഷ്ക സംബന്ധമായ അസുഖത്തെ തുടർന്ന് 2017ലാണ് ശാന്തി ബിജിബാൽ അന്തരിച്ചത്.
നൃത്ത രംഗത്ത് സജീവമായിരുന്ന ശാന്തിയാണ് രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിനായി നൃത്തം ചിട്ടപ്പെടുത്തിയത്. സ്വന്തമായി നൃത്ത വിദ്യാലയവും നടത്തിയിരുന്നു. ഇപ്പോഴിത ഭാര്യയുടെ ഓർമ ദിനത്തിൽ കണ്ണീരിൽ കുതിർന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് ബിജിബാൽ.
ഭാര്യ ശാന്തിയുടെ ചിത്രത്തിനരികെ തന്റെ ചിത്രവും ചേർത്തുവെച്ചാണ് ബിജിബാലിന്റെ പോസ്റ്റ്. ഒരേ തന്തി എന്ന് കുറിച്ചുകൊണ്ട് ബിജിബാൽ പങ്കുവെച്ച മനോഹര ചിത്രം ആരാധകരെയും വേദനിപ്പിക്കുകയാണ്.
ശാന്തി വീണയില്‍ തന്തികൾ മീട്ടുന്ന ചിത്രമാണ് ബിജിബാൽ പോസ്റ്റ് ചെയ്തത്. അതിനൊപ്പം ബിജിബാലും തന്തികളിൽ താളുമിടുന്ന ചിത്രം ചേർത്ത് വെച്ചിരിക്കുന്നതും കാണാം.
ബിജി ബാല്‍ ഒരുക്കിയ കൈയൂരുള്ളൊരു സമര സഖാവിന് എന്ന ആല്‍ബത്തില്‍ ശാന്തി പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ബിജി ബാലിന്റെ സംഗീതത്തില്‍ 2017 ജനുവരിയിൽ പുറത്തിറങ്ങിയ സകല ദേവനുതേയിലെ നൃത്തം സംവിധാനം ചെയ്ത് അവതരിപ്പിച്ചതും ശാന്തി ആയിരുന്നു.
ഭാര്യയുടെ ഓർമ ദിവസം മറക്കാതെ കുറിപ്പുമായി എത്താറുണ്ട് ബിജിബാൽ. പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ബിജിബാലിനെ ആശ്വസിപ്പിച്ചും മറ്റും നിരവധി കമന്റുകളാണ് ആരാധകർ കുറിച്ചത്. രണ്ട് മക്കളാണ് ഇരുവർക്കുമുള്ളത്. ഇതിനോടകം നിരവധി പുരസ്കാരങ്ങളും ബിജിബാലിനെ തേടി വന്നിട്ടുണ്ട്.
മനോജ്.കെ.ജയൻ സിനിമ കളിയച്ഛനിലെ പശ്ചാത്തല സംഗീതം ഒരുക്കിയതിന് ദേശീയ ചലച്ചിത്ര പുരസ്കാരവും ബിജിബാലിന് ലഭിച്ചിരുന്നു. സൈജു കുറുപ്പ് നായകനായ ഉപചാരപൂർവ്വം ഗുണ്ട ജയനാണ് ബിജിബാൽ സംഗീതം നൽകി അവസാനം റിലീസ് ചെയ്ത സിനിമ.
വെള്ളമെന്ന ജയസൂര്യ ചിത്രത്തിന് വേണ്ടിയും സംഗീതം ചെയ്തത് ബിജിബാലായിരുന്നു. ചാർളീസ് ഏഞ്ചൽ, തങ്കം, നീല വെളിച്ചം തുടങ്ങിയ സിനിമകളിലാണ് ബിജിബാൽ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
-
'ജാസ്മിൻ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, ആര്യയും വീണയുമൊന്നും മൈന്റ് ചെയ്തില്ല'
-
'അവർ കണ്ടുമുട്ടാൻ പോലും പാടില്ല... വിവാഹിതരായിയെന്നത് വലിയ അത്ഭുതം, ഉടനെ വരുണും ലാവണ്യയും വേർപിരിയും'
-
'അർജുൻ-ശ്രീതു കോംമ്പോ പുറത്ത് ഹിറ്റാണെന്നും ജാസ്മിനും ഗബ്രിക്കും നെഗറ്റീവാണെന്നും രസ്മിൻ പറഞ്ഞ് കൊടുത്തു'