Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
'മറുപടി പറയാൻ പറ്റാത്ത അവസ്ഥയിൽ എത്തിച്ചല്ലോ നീ?'; പിറന്നാൾ ആശംസിച്ച സിത്താരയ്ക്ക് ജ്യോത്സ്ന നൽകിയ മറുപടി!
റിയാലിറ്റി ഷോയിൽ വിധി കർത്താക്കളായി വന്ന് ആരാധകരെ സമ്പാദിച്ച സുഹൃത്തുക്കളാണ് സിത്താര, റിമി, വിധു പ്രതാപ്, ജ്യോത്സ്ന എന്നിവർ. നാല് പേരും ഒരുമിച്ച് ഏത് പരിപാടിയിൽ വന്നാലും ആ പരിപാടി സൂപ്പറായിരിക്കും.
നാല് പേരും അടുത്ത സുഹൃത്തുക്കളുമാണ്. ഏറ്റവും കൂടുതൽ ആരാധകരുള്ള നാല് ഗായകർ കൂടിയാണ് ഇവർ. ഇപ്പോഴിതാ പിറന്നാൾ ആഘോഷിക്കുന്ന പ്രിയ സുഹൃത്ത് ജ്യോത്സ്നയ്ക്ക് ആശംസകൾ നേർന്ന് സിത്താര പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.
'സ്വാഭാവികമായി ഉണ്ടായ ബന്ധം....'; റോൺസണിനും നിമിഷയ്ക്കും ജാസുവിനുമൊപ്പം റിയാസിന്റെ വെക്കേഷൻ!
ഇരുവരുടേയും സൗഹൃദം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് ആ കുറിപ്പിൽ നിന്നും വ്യക്തമാണ്. ജ്യോത്സ്നയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും സിത്താര പങ്കുവെച്ചു. 'ഈ പെൺകുട്ടി വളരെ വിലപ്പെട്ടതാണ് എനിക്ക്... അവളുടെ അസാധാരണമായ കഴിവും സ്ഥിരമായ കഠിനാധ്വാനവും വലിയ സ്വപ്നം കാണാൻ എന്നേയും പ്രേരിപ്പിച്ചു.'
'അത്തരത്തിൽ സ്വാധീനിച്ച ചുരുക്കം ചിലരിൽ ഒരാളാണ് ഇവൾ. ഇവളുടെ ഹൃദയം ഇവളുടെ പുഞ്ചിരി പോലെ വലുതും ഇവളുടെ ആലിംഗനങ്ങൾ പോലെ ഊഷ്മളവുമാണ്. എന്റെ ജീവിതത്തിന്റെ 90 ശതമാനവും അറിയാവുന്നവളാണ്.'
'മുടിയൻ മകനെപ്പോലെ പെരുമാറും, എന്തിനാണ് വിശ്രമമില്ലാതെ കഷ്ടപ്പെടുന്നതെന്ന് ചോദിക്കും'; നിഷ സാരംഗ്
'അത് സന്തോഷമോ, വേദനയോ, രഹസ്യമോ.... എന്തായാലും... എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഇല്ലാത്തതുകൊണ്ടല്ല എനിക്കുണ്ട്... എന്നാൽ ഇവൾ ഒരു അനുകമ്പയുള്ള ശ്രോതാവാണ്. ഇവൾക്കൊപ്പം ആയിരിക്കുമ്പോൾ നമ്മെ വളരെയധികം സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന് തോന്നും.'
'പിന്നെ ഇവളോട് പറയാത്ത എന്റഎ ജീവിതത്തിലെ പത്ത് ശതമാനം കാര്യങ്ങളുണ്ട്. ഇരുന്ന് സംസാരിക്കാൻ സമയം കിട്ടാത്തത് കൊണ്ട് മാത്രമാണ് ആ പത്ത് ശതമാനം പറയാൻ പറ്റാതെ പോയത്. ഞാൻ കാത്തിരിക്കുകയാണ്... സംഭാഷണങ്ങൾ നിറഞ്ഞ ആ നാളുകൾ തിരിച്ചുവരാൻ. ഏറ്റവും സുന്ദരിയായ, ഏറ്റവും കഴിവുള്ള, ഏറ്റവും വിശ്വസ്തയായ ജ്യോത്സ്ന രാധാകൃഷ്ണൻ അവളുടെ ജന്മദിനം ആഘോഷിക്കുന്നു.'
'ഞാൻ അവളെ ഓർത്ത് അഭിമാനിക്കുന്ന സുഹൃത്താണ്' സിത്താര കുറിച്ചു. വൈകാരികമായ സിത്താരയുടെ പിറന്നാൾ ആശംസ പ്രത്യക്ഷപ്പെട്ടതോടെ മറുപടിയുമായി ജ്യോത്സനയും എത്തി. 'പ്രിയപ്പെട്ടവളേ... നീ എന്നെ സംസാരശേഷിയില്ലാത്തവളാക്കി. ആ 10 ശതമാനം ഉടൻ സംഭവിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.. ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നാണ്' ജ്യോത്സ്ന മറുപടിയായി കുറിച്ചത്.
ജ്യോത്സ്നയ്ക്ക് നിരവധി ആരാധകരാണ് ആശംസകൾ നേർന്നത്. അവസാന വർഷ ഇംഗ്ലീഷ് ബിരുദത്തിന് പഠിച്ചിരുന്ന ജ്യോത്സ്‌ന 2002ൽ പ്രണയമണിത്തൂവലെന്ന ചിത്രത്തിന് പിന്നണി പാടിക്കൊണ്ടാണ് മലയാള സിനിമാ ലോകത്തെത്തിയത്.
സോഫ്റ്റ്‌വേർ എഞ്ചിനീയറായ എറണാംകുളം സ്വദേശി ശ്രീകാന്താണ് താരത്തിന്റെ ഭർത്താവ്. ജ്യോത്സ്നയുടെ വിളിപ്പേര് ചിന്നു എന്നാണ്. ചെറുപ്പകാലം മുതലേ സംഗീതത്തിൽ താൽപര്യമുണ്ടായിരുന്ന ജ്യോത്സ്‌ന മങ്ങാട് നടേശനിൽ നിന്ന് കർണാടിക് സംഗീതവും ഗുരു ദിനേശ് ദേവദാസിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചിരുന്നു.
പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനത്തിൽ പിന്നണി പാടിക്കൊണ്ട് സിനിമാലോകത്തെത്തിയെങ്കിലും നമ്മൾ എന്ന ചിത്രത്തിലെ എന്ത് സുഖമാണീ നിലാവ് എന്ന ഗാനത്തോടെയാണ് പ്രശസ്തയായത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറ്റി മുപ്പതിലേറെ സിനിമകൾക്ക് ഇതിനകം പിന്നണി പാടിക്കഴിഞ്ഞ ജ്യോത്സ്‌ന ഇരുന്നൂറിലധികം ആൽബങ്ങളിലും പാടിയിട്ടുണ്ട്.
സ്വപ്നക്കൂട് എന്ന ചിത്രത്തിലെ കറുപ്പിനഴക്, മനസ്സിനക്കരെ എന്ന ചിത്രത്തിലെ മെല്ലെയൊന്നു പാടൂ, പെരുമഴക്കാലം എന്ന ചിത്രത്തിലെ മെഹറുബാ എന്നിവ ജ്യോത്‌സ്നയുടെ ശ്രദ്ധേയമായ ഗാനങ്ങളാണ്.
ക്ലാസ്‌മേറ്റ്സ്, നോട്ട്ബുക്ക്, പോത്തൻ വാവ, ഡോൺ, ജന്മം എന്നീ ചിത്രങ്ങളിലും ജ്യോത്സ്‌ന പാടിയിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുമുണ്ട് താരം.
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'