Don't Miss!
- Automobiles പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- News കേരളത്തില്‍ ആവേശക്കടലായി കൊട്ടിക്കലാശം, പരസ്യപ്രചാരണം അവസാനിച്ചു; ചെണ്ടകൊട്ടി ധര്മജന്
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Sports IPL 2024: മുംബൈയും ചെന്നൈയുമല്ല; വസീം അക്രമിന്റെ ഇഷ്ട ഐപിഎല്‍ ടീം മറ്റൊന്ന്
- Lifestyle ദാമ്പത്യത്തിന്റെ ഒന്നാമത്തെ നിയമം: വിവാഹജീവിതത്തിലേക്ക് കുടുംബക്കാരെ പ്രവേശിപ്പിക്കാതിരിക്കുക
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
അത് വിഎഫ്എക്സ് അല്ല, അഭിനയിക്കാൻ പേടിയായിരുന്നു, കുഞ്ഞപ്പനിലെ റിസ്ക്കി രംഗത്തെ കുറിച്ച് സൂരജ്
ഈ അടുത്ത കാലത്ത് ഇറങ്ങിയ നന്മനിറഞ്ഞ ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. സുരാജ്, സൗബിൻ എന്നിവർ മത്സരിച്ച് അഭിനയിച്ച ചിത്രത്തിലെ പ്രധാന ഹൈലറ്റ് ചിത്രത്തിലെ റോബോ ആയിരുന്നു. ഭാസ്കര പൊതുവാളിനോടൊപ്പം മുണ്ടും ഷർട്ടും ധരിച്ച് കവലയിലൂടെ നെഞ്ച് വിരിച്ച് പോകുന്ന കുഞ്ഞപ്പൻ എന്ന റോബോയെ അത്ര വേഗം പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. റോബോയ്ക്ക് പിന്നിൽ മനുഷ്യനാണെന്നും അത മിനിസ്ക്രീൻ- ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം സൂരജ് തേലക്കാട് ആണെന്ന് അറിഞ്ഞതോടെ പ്രേക്ഷരുടെ അമ്പരപ്പ് ഡബിൾ ആയിരിക്കുകയാണ്.
ആൻഡ്രോയ്ഡ് കുഞ്ഞപ്പന് പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചുവെങ്കിലും കുഞ്ഞപ്പനാകുക എന്നത് അത്ര എളുപ്പമേറിയ സംഗതിയല്ലായിരുന്നു. ഒരുപാട് കഷ്ടപ്പാടിലൂടെയാണ് സൂരജ് ആഡ്രോയ്ഡ് കുഞ്ഞപ്പനായി മാറിയത്. ഒരുപാട് വേദനയും കഷ്ടപ്പാടും സഹിച്ചതിന്റെ ഫലമാണ ഇപ്പോഴുളള സന്തോഷമെന്ന് സൂരജ് പറയുന്നു. മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ആഡ്രോയ്ഡ് കുഞ്ഞപ്പാനായി മാറിയ കഥ പങ്കുവെച്ചത്.
റേബോർട്ടിന്റെ വേഷത്തിൽ ജീവിക്കുക എന്നത് ഏറെ ബുദ്ധിമുട്ടായിരുന്നു. വസ്ത്രത്തിന് ഏകദേശം അഞ്ച് കിലോ ഓളം ഭാരമുണ്ടായിരുന്നു. തനിയ്ക്ക് 25 കിലോ ആയിരുന്നു ഭാരം. റോബോർട്ടിന്റെ വസ്ത്രം ധരിക്കാനും ഊരാനും കുറച്ച് സമയം എടുക്കുമായിരുന്നു . ബ്രേക്ക് ഇല്ലാതെ ഷൂട്ട് ചെയ്യുമ്പോൾ ഊരിയിട്ട് പിന്നെയും അണിയുന്നത് ബുദ്ധിമുട്ടായിരുന്നു. അതുകാരണം ഷൂട്ടിങ് തീരുവോളം ഇത് ഇട്ടിട്ട് നിൽക്കുമായിരുന്നു. ബാത്ത റൂമിൽ പോകാൻ പോലും കഴിഞ്ഞിരുന്നില്ല. വേഷം അഴിക്കുമ്പോൾ തന്നെ വിയർത്ത് ഒരു പരുവമാകുമായിരുന്നു.
ഷൂട്ട് തുടങ്ങി മൂന്ന് ദിവസം കഴിഞ്ഞപ്പോൾ തന്നെ തനിയ്ക്ക് പനി പിടിച്ചു. ഇത് കണ്ട സുരാജേട്ടൻ ഒരു ദിവസം എന്നെ കരവാനിലേയ്ക്ക് വിളിച്ചിട്ട് പറഞ്ഞു, നീ തലമുടി വെട്ടണം. ഇല്ലെങ്കിൽ സിനിമ കഴിയുമ്പോഴേക്കും നീരിറങ്ങി വയ്യാതെയാകുമെന്ന്. അങ്ങനെ എന്റെ പ്രിയപ്പെട്ട തലമുടി വെട്ടി കളയുകയായിരുന്നു.
തുടക്കത്തിൽ റോബോർട്ട് വേഷമിട്ട് നടക്കുന്നത് ഏറെ ബുദ്ധിമുട്ടായിരുന്നു. അതുപോലെ കുത്തിയിരുന്ന് കാണാപ്പാഠം പഠിച്ചാണ് ഡയലോഗുകൾ പഠിച്ചെടുത്തത്. പത്താം ക്ലാസിൽ പോലും എടുക്കാത്ത പരിശ്രമമാണ് ഈ ചിത്രത്തിനു വേണ്ടി എടുത്തത്. റോബോർട്ട് സംസാരിക്കു പോലെ സംസാരിക്കണം തെറ്റിയാൽ നാട്ടുഭാഷ പറഞ്ഞു പോലും രക്ഷപ്പെടാൻ സാധിക്കില്ല. ഞാൻ ഡയലോഗ് തെറ്റിച്ചാൽ ഒപ്പമുള്ളവർക്ക് ബുദ്ധിമുട്ടാകുമെന്ന് കരുതി കുത്തിയിരുന്ന് കാണാപ്പാഠം പഠിക്കുകയായിരുന്നു.
സിനിമയിലെ ഏറ്റവും റിസ്കായിട്ട് തോന്നിയത് അവസാനരംഗമാണ്. തലയ്ക്കടിക്കുന്ന രംഗമൊന്നും വിഎഫ്എക്സ് അല്ല,ഞാൻ ആ വേഷത്തിന്റെ ഉള്ളിലുണ്ടായിരുന്നു. ഈ ഭാരമുള്ള വേഷമിട്ടുകൊണ്ടാണ് താഴെ വീഴുന്ന രംഗമൊക്കെ അഭിനയിച്ചത്. ആ രംഗ ചെയ്യുമ്പോൾ കുറച്ച് പേടിയുണ്ടായിരുന്നു.. സംവിധായകന്റെയും മറ്റുള്ളവരുടെയും പിന്തുണയുള്ളതുകൊണ്ടാണ് നന്നായി ചെയ്യാൻ സാധിച്ചത്- സൂരജ് പറഞ്ഞു
-
സല്‍മാന്റെ പെങ്ങള് കറുത്തിട്ടാണെന്ന് ചെറുപ്പം മുതല്‍ കേൾക്കുന്നു! ഭാര്യ അര്‍പ്പിതയില്‍ അഭിമാനമെന്ന് നടൻ ആയുഷ്
-
'പോകരുതെന്ന് ആര്യ പലവട്ടം പറഞ്ഞതാണ്, ആ ഉപദേശവും അനുഭവങ്ങളുമാകും സിബിനെ ക്വിറ്റ് ചെയ്യാൻ പ്രേരിപ്പിച്ചത്'
-
പറ്റുന്നില്ല, സിബിൻ പുറത്തേക്ക്; പ്രേക്ഷകരെ ഞെട്ടിച്ച് തീരുമാനം; അമ്പരപ്പ് മാറാതെ മത്സരാർത്ഥികളും