Don't Miss!
- Automobiles 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- News 'ചതിച്ചല്ലോ പൊന്നേ'; ഹൃദയം തകർത്ത് സ്വർണ വില, പവന് അരലക്ഷം തൊട്ടു, വില വിവരങ്ങൾ ഇങ്ങനെ
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
സിനിമക്ക് വേണ്ടത് ഇതൊന്നും അല്ല ജിയോ; വര്‍ഷങ്ങള്‍ക്ക് മുന്‍പ് സത്യന് അന്തിക്കാട് പറഞ്ഞതിനെ കുറിച്ച് ജിയോ ബേബി
ഒടിടി റിലീസ് ആയി അവസാനമെത്തിയ ചിത്രമാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ആദ്യ ദിവസം തന്നെ വലിയ പ്രേക്ഷക പ്രശംസ നേടിയെടുത്തു. ജിയോ ബേബിയുടെ സംവിധാനത്തില്‍ പിറന്ന സിനിമ വലിയ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരുന്നു. ഇപ്പോഴിതാ തന്റെ സിനിമ കണ്ട് സന്തോഷം അറിയിച്ച് സംവിധായകന് സത്യന് അന്തിക്കാട് വിളിച്ചതിനെ കുറിച്ച് പറയുകയാണ് ജിയോ.
തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സത്യന് അന്തിക്കാടിന് അടുത്ത് കഥ പറയാന്‍ പോയപ്പോഴുള്ള അനുഭവങ്ങളാണ് ജിയോ പറയുന്നത്. അന്ന് മുതല്‍ പിന്നീട് ഇങ്ങോട്ട് സിനിമയിലെ ഉയര്‍ച്ചകളെയും താഴ്ചകളെ കുറിച്ചുമൊക്കെ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ജിയോ സൂചിപ്പിക്കുന്നു.
ജിയോ ബേബിയുടെ കുറിപ്പ് വായിക്കാം
'2003 ല്‍ ബികോം കഴിഞ്ഞിരിക്കുന്ന സമയം. രണ്ടു പേപ്പര്‍ സപ്ലി ഒക്കെ കിട്ടിയിട്ടും ഉണ്ട്. സിനിമ മാത്രം ആണ് മനസില്‍. കഥ പറയണം ഏതേലും സവിധായകനോട്. തിരക്കഥകൃത്തായി തുടങ്ങി അതുവഴി ഉടനെ തന്നെ സംവിധാനത്തിലേക്ക് എത്തണം അതാണ് പ്ലാന്‍. ആരോട് കഥ പറയും ഏറ്റവും ടോപ്പീന്ന് തുടങ്ങാം എന്നു വെച്ചു. അങ്ങനെ ആദ്യം വിളിച്ചത് ഏറെ ബഹുമാനിക്കുന്ന സത്യന് അന്തിക്കാട് സാറിനെ.
ഫോണില്‍ സംസാരിച്ചതും കാണാന്‍ ഒരു സമയം അദ്ദേഹം തന്നതും ഒക്കെ ഒരു അത്ഭുതം ആയിരുന്നു. നേരെ അന്തിക്കാട്ടേക്ക്... കഥ പറഞ്ഞു. ഇതൊന്നും അല്ല ജിയോ സിനിമക്ക് വേണ്ടത് എന്നു അദ്ദേഹം പറഞ്ഞു. അതു സത്യം ആണെന്ന് വൈകി എനിക്ക് മനസിലാവുകയും ചെയ്തു. എഴുത്തു തുടരണം എന്നു ഉപദേശിച്ചു. കഥകളും ആയി ഇനിയും കാണാം എന്നു പറഞ്ഞു. നിര്‍മ്മാതാവ് സിയാദ് കോക്കറിന്റെ ഫോണ്‍ നമ്പര്‍ തന്നു.
അദ്ദേഹത്തോടും കഥകള്‍ പറഞ്ഞു നോക്കൂ എന്നും പറഞ്ഞു. നിരാശയോടെ അല്ല മടങ്ങിയത്. കാരണം സത്യന് സാറിനെ കണ്ടത് സംസാരിച്ചത് എന്തിന് അന്തിക്കാട് ഗ്രാമത്തില്‍ കാല് കുത്തിയത് പോലും എനിക്കന്ന് അത്ഭുതം ആണ്. അന്നും പിന്നീടും ഇത്ര ഈസി ആയി എനിക്ക് ഒരു സിനിമാക്കാരനെ നേരിട്ട് കാണാന്‍ പറ്റിയിട്ടില്ല. പിന്നീട് മറിമായം എഴുതുന്നുണ്ട് കാണണം എന്ന് മെസ്സേജ് അയക്കുമ്പോള്‍ കാണുന്നുണ്ട് കൊള്ളാം എന്നൊക്കെയുള്ള മെസ്സേജുകള്‍ വന്നിരുന്നു. അതൊക്കെ തന്നെ ധാരാളം എന്നു കരുതി ഇരിക്കുന്ന എനിക്ക് അത്ഭുതം ആയി ഇതാ അദ്ദേഹം. മഹത്തായ ഭാരതീയ അടുക്കള കണ്ട് ഒരു ഒന്നൊന്നര ഇന്‍കമിങ് വിളി.
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്