Don't Miss!
- Automobiles കറങ്ങുന്ന കസേരയ്ക്ക് മുടക്കിയ കാശ് ഖുദാ ഹവാ; നവകേരള ബസ് ഇനി റൂട്ടിലോടും
- News 'തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ല'; എംവി ഗോവിന്ദൻ
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
ഇസ്ലാം മതം സ്വീകരിച്ചെന്ന വ്യാജ കഥ, ഏറെ കാലത്തെ ആ ആഗ്രഹവും സാധിച്ചു!
ഇന്ത്യന്‍ സിനിമയിലെ ബഹുമുഖ പ്രതിഭയാണ് ഓം പുരി. ഇന്ത്യന്‍ സിനിമകള്‍ക്ക് പുറമെ അമേരിക്കന്‍ ബ്രിട്ടീഷ് സിനിമകളിലും അഭിനയിച്ച് കഴിവ് തെളിയിച്ച ഓം പുരിക്ക് ഇതുവരെ മറ്റൊരു...
ഇന്ത്യന്‍ സിനിമയിലെ ബഹുമുഖ പ്രതിഭയാണ് ഓം പുരി. ഇന്ത്യന്‍ സിനിമകള്‍ക്ക് പുറമെ അമേരിക്കന്‍ ബ്രിട്ടീഷ് സിനിമകളിലും അഭിനയിച്ച് കഴിവ് തെളിയിച്ച ഓം പുരിക്ക് ഇതുവരെ മറ്റൊരു നടനും ലഭിക്കാത്ത ഭാഗ്യങ്ങളായിരുന്നു.
നാടക ലോകത്ത് നിന്നാണ് ഓം പുരി സിനിമയില്‍ എത്തുന്നത്. 1976ല്‍ പുറത്തിറങ്ങിയ ഘാഷിരാം കോട് വല്‍ എന്ന മറാത്തി സിനിമയാണ് ആദ്യ ചിത്രം. കൊമേഷ്യല്‍ ചിത്രങ്ങളിലും കലാമൂല്യമുള്ള ചിത്രങ്ങളിലും ഒരുപോലെ അഭിനയിച്ച നടന് അംരീഷ് പുരി, നസീറുദ്ദീന്‍ ഷാ, ശബാന ആസ്മി, സ്മിത പാട്ടില്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.
1990കളുടെ മദ്ധ്യത്തോടെയാണ് അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്ത് ഓം പുരി സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. മൈ സണ്‍ ദി പനടിക്, ഈസ്റ്റ് ഈസ്റ്റ് ഈസ്റ്റ്, ദ പരോള്‍ ഒഫീസര്‍ തുടങ്ങിയവയെല്ലാം ഓം പുരി അഭിനയിച്ച ഹോളിവുഡ് ചിത്രങ്ങളില്‍ ചിലതാണ്.
മലയാളത്തിലേക്ക്
1988ല്‍ പുറത്തിറങ്ങിയ പുരാവൃത്തം എന്ന ചിത്രത്തിലൂടെയാണ് ഓം പുരി മലയാളത്തില്‍ എത്തുന്നത്. ലെനിന് രാജേന്ദ്രന് രാജേന്ദ്രന് സംവിധാനം ചെയ്ത ചിത്രത്തില്‍ രേവതി, ഇന്നസെന്റ്, കെഎപിഎസി ലളിത എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം
പുരാവൃത്തത്തിന് ശേഷം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഓം പുരി വീണ്ടും മലയാളത്തില്‍ അഭിനയിച്ചു. കണ്ണന് താമരക്കുളം സംവിധാനം ചെയ്ത ആടുപുലിയാട്ടം എന്ന ചിത്രത്തിലാണ് ഓം പുരി അഭിനിയിച്ചത്. ചിത്രത്തിലെ യോഗേന്ദ്രമുനി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
ആ മോഹം
മലയാള സിനിമയില്‍ ഒരു കൊമേഷ്യല്‍ ചിത്രത്തില്‍ അഭിനയിക്കുക എന്നത് ഓം പുരിയുടെ ഏറെ നാളായുള്ള ആഗ്രമായിരുന്നു. ആടുപുലിയാട്ടത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ആ ആഗ്രഹത്തെ കുറിച്ച് ഓം പുരി തുറന്ന് പറഞ്ഞിരുന്നു.
ഹാസ്യ നടന്
ഹാസ്യ നടനായി അഭിനയിച്ചും ഓം പുരി കഴിവ് തെളിയിച്ചിട്ടുണ്ട്. ചാച്ചി 420, ഹേര ഫേരി, ചോര്‍ മച്ചായെ ഷോര്‍, മാലാമല്‍ വീക്കിലി, സിങ് ഈസ് കിങ് തുടങ്ങിയവ ഹാസ്യ നടനായി ഓം പുരി അഭിനനയിച്ച ചിത്രങ്ങളാണ്.
ജനനം
ഹരിയാനയിലുള്ള അംബാനയിലാണ് ഓം പുരിയുടെ ജനനം. പഞ്ചാബിലും കുറച്ച് നാള് താമസിച്ചിട്ടുണ്ട്. ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്ന സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം എടുത്ത ഓം പുരി ദില്ലിയിലെ നാഷ്ണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലും പഠിച്ചിട്ടുണ്ട്.
ഇസ്ലാം മതം സ്വീകരിച്ചത്
അടുത്തിടെ ഓം പുരി ഇസ്ലാം മതം സ്വീകരിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പിന്നീട് ഓം പുരി തന്നെ വ്യക്തമാക്കിയിരുന്നു. ഒരു പാക് മാധ്യമത്തിന് നല്കിയ അഭിമുഖമായിരുന്നു ഈ തെറ്റായ വാര്‍ത്തയ്ക്ക് പിന്നിലെന്നും ഓം പുരി പറഞ്ഞിരുന്നു.
-
ഷൂട്ടിനിടെ തമിഴ് നടന് മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക്: മാല പാര്‍വ്വതി
-
നീ സിനിമയില്‍ പോയാല്‍ ഞാന്‍ മരിക്കും എന്ന് അച്ഛന്; പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് കരുതി
-
അല്‍ഫോണ്‍സ് പുത്രനും വിനീത് ശ്രീനിവാസനും ഈ കാര്യത്തില്‍ ഒരുപോലെ: വിശ്വജിത്ത് ഒടുക്കത്തില്‍