Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
പ്രണയലേഖനം കാരണം കോളേജില്‍ നിന്നും പുറത്താക്കുന്ന അവസ്ഥയായി; മുഖച്ചിത്രമുണ്ടാക്കിയ പണിയെ കുറിച്ച് ദേവി ചന്ദന
ചെറിയ പ്രായം തൊട്ട് അഭിനയത്തില്‍ സജീവമായ നടിയാണ് ദേവി ചന്ദന. സിനിമയ്ക്കും സീരിയലിനും പുറമേ മിമിക്രി വേദികളിലും സ്ഥിരം സാന്നിധ്യമായിരുന്നു നടി. അഭിനയത്തിനൊപ്പം നൃത്തത്തിന് കൂടി പ്രധാന്യം കൊടുക്കാറുള്ള ദേവി അതാണ് തന്റെ പാഷനെന്നാണ് പറയാറുള്ളത്.
എന്നാല്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് തനിക്ക് വന്ന പ്രണയലേഖനങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയ അവസ്ഥയെ കുറിച്ച് പറയുകയാണ് നടിയിപ്പോള്‍. അടുത്തിടെ ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ മത്സരാര്‍ഥിയായി ദേവി എത്തിയിരുന്നു. അവതാരകന്റെ ചില ചോദ്യങ്ങള്‍ക്കാണ് രസകരമായിട്ടുള്ള മറുപടി ദേവി നല്‍കിയത്. വിശദമായി വായിക്കാം...
സിനിമ എപ്പോഴും സന്തോഷം തരുന്നതാണ്. എന്നാല്‍ തന്റെ പാഷന് എന്നും ഡാന്സിനോടാണന്നാണ് ദേവി ചന്ദന പറയുന്നത്. ആദ്യ സിനിമ കഴിഞ്ഞതോടെ സിനിമ വേണ്ടെന്ന് ചിന്തിച്ചിരുന്നു. അക്കാലത്തൊക്കെ ഹിറ്റ് സിനിമകളാണ് നമ്മള് തിയറ്ററില്‍ പോയി കണ്ടിരുന്നത്. നൂറ് ദിവസം ഓടുന്ന ഏറ്റവും ഹിറ്റായ മണിച്ചിത്രത്താഴ്, തോന്മാവിന്‍ കൊമ്പത്ത്, കിലുക്കം അങ്ങനെയുള്ള സിനിമകളൊക്കെയാണ് എല്ലാവരും കാണുന്നത്. പക്ഷേ എന്റെ സിനിമ കാണാന്‍ മാത്രം ആരും ഉണ്ടായിരുന്നില്ല. തിയറ്ററില്‍ അധികം വിജയിക്കാത്ത സിനിമയായിരുന്നു അത്.
ഇനിയിപ്പോ നമ്മള് കൊള്ളില്ലാത്തത് കൊണ്ടാണോ എന്നൊരു കോംപ്ലെക്സ് എനിക്ക് വന്നു. ശരിക്കും എന്നെ സ്ക്രീനില്‍ കണ്ടപ്പോള്‍, അയ്യേ പോരെന്ന് തോന്നി. ശോഭനയെ പോലെയൊന്നും കാണാന്‍ അത്ര ഭംഗിയൊന്നും ഉണ്ടായിരുന്നില്ല. അന്നേരമാണ് മതിയാക്കാം എന്ന് ചിന്തിക്കുന്നത്. ഇതോട് കൂടി എല്ലാം കഴിയുമെന്ന് കരുതി. പക്ഷേ ഭാഗ്യം പോലെ പടങ്ങളിങ്ങനെ വരികയും ഞാനതൊക്കെ ചെയ്ത് കൊണ്ടിരിക്കുകയും ചെയ്തു.
അന്ന് ഞാന്‍ ആലപ്പുഴ സെന്റ് ജോസഫ് കോളേജില്‍ പഠിക്കുകയാണ്. അവിടേക്ക് കത്തുകള്‍ വരാന്‍ തുടങ്ങി. അത് എന്റെ ഫോട്ടോ മുഖച്ചിത്രമായി അച്ചടിച്ച് വന്നതോടെയായിരുന്നു. ഒരു ദിവസം പ്രിന്‍സിപ്പാള്‍ വിളിക്കുന്നുണ്ട്, എന്നോട് ഓഫീസിലേക്ക് ചെല്ലാന്‍ പ്യൂണ്‍ വന്ന് പറഞ്ഞു. അതെന്തിനാവുമെന്ന് എനിക്ക് മനസിലായില്ല. അങ്ങനെ ഞാന്‍ പോയി. അന്ന് റോസ് എന്ന് പേരുള്ള ഒരു സിസ്റ്ററാണ് പ്രിന്‍സിപ്പാള്‍. 'താനെന്തിനാണ് ഇവിടേക്ക് വരുന്നത്? പഠിക്കാനല്ലേ' എന്ന് സിസ്റ്റര്‍ ചോദിച്ചു.
ഞാന്‍ കോളേജില്‍ ചേര്‍ന്നിട്ട് രണ്ട് ആഴ്ചയോ മറ്റോ ആയിട്ടേയുള്ളു. തന്റെ പേരില്‍ ലവ് ലെറ്റേഴ്സാണ് ഇവിടെ വരുന്നത്. നീ പഠിക്കാന്‍ തന്നെയല്ലേ വരുന്നതെന്ന് സിസ്റ്റര്‍ ചോദിച്ചോണ്ടേയിരുന്നു. എനിക്ക് കത്ത് അയക്കുന്നത് ഏത് മണ്ടനാണെന്നാണ് ഞാന്‍ ചിന്തിച്ചത്. എന്നാല്‍ അഞ്ചാറ് കത്തുകള്‍ എന്റെ പേരില്‍ വന്നു. സാഹിത്യം കൊണ്ട് എഴുതിയ ആ കത്തുകളൊക്കെ വായിച്ചിട്ട് ഞാന്‍ തന്നെ നാണംക്കെട്ടു പോയെന്ന് ദേവി പറയുന്നു.
അതിലൊന്നില്‍ മുഖച്ചിത്രം എന്ന് കൊടുത്തിരുന്നു. അന്നേരമാണ് കവര്‍ ഫോട്ടോ പുറത്ത് വന്നതിനെ കുറിച്ച് ചിന്തിച്ചത്. എനിക്കിതൊന്നും അറിയില്ല സിസ്റ്ററേ എന്ന് പറഞ്ഞെങ്കിലും നാളെ മാതാപിതാക്കളുമായി വന്നാല്‍ മതിയെന്ന് പറഞ്ഞു. സത്യത്തില്‍ മുഖച്ചിത്രം കൊടുത്തതിനൊപ്പം എന്റെ പേരും കോളേജില്‍ പഠിക്കുകയാണെന്ന് പേരടക്കമാണ് കൊടുത്തത്. അങ്ങനെയാണ് എല്ലാവരും കോളേജിലേക്ക് കത്ത് അയച്ച് തുടങ്ങിയത്.
വീട്ടില്‍ പോയി ഇക്കാര്യം പറഞ്ഞു. പിറ്റേന്ന് അച്ഛന് കോളേജിലേക്ക് വന്ന് കാര്യം സിസ്റ്ററിനെ ബോധിപ്പിച്ചു. ഞങ്ങള്‍ കൊടുത്തതല്ല, ഫോട്ടോ കൊടുത്തവര്‍ ചെയ്തതാണെന്ന് പറഞ്ഞപ്പോഴാണ് അവരൊന്ന് അടങ്ങിയത്. അതല്ലെങ്കില്‍ എന്നെ കോളേജില്‍ നിന്നും പുറത്താക്കിയേനെ. ചിലപ്പോള്‍ പ്രീഡിഗ്രി കൊണ്ട് തന്നെ പഠിത്തം അവസാനിച്ചേനെ എന്നും ദേവി പറയുന്നു.
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍