Don't Miss!
- News 89 സീറ്റുകള്‍, 55ലും ബിജെപി, രണ്ടാം ഘട്ടത്തില്‍ പോരാട്ടം ഈ സീറ്റുകളില്‍; കേസ് കൂടുതല്‍ കേരളത്തില്‍
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Lifestyle പ്രശ്നം നിങ്ങളുടേതായിരിക്കില്ല, പക്ഷേ പങ്കാളി എത്ര പ്രകോപിപ്പിച്ചാലും ഈ ഒരു കാര്യം ചെയ്യരുത്
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
പൃഥ്വിയുടെ വിലക്കിന് പിന്നില്‍ അസൂയക്കാര്?
മലയാളത്തില്‍ മാത്രമല്ല ബി ടൗണിലും തന്റെ സാന്നിധ്യമറിയിച്ച പൃഥ്വിയുടെ വളര്‍ച്ചയിലുള്ള അസൂയയാണ് വിലക്കിന് പിന്നിലെന്നും ഇവര്‍ പറയുന്നു. അടുത്തിടെ ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ 'സിംഹാസന'ത്തിന് മുമ്പ് ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് അഭിനയിച്ച ചിത്രമായ 'രഘുപതി രാഘവ രാജാറാ'മിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വിലക്കിന് വഴിയൊരുക്കിയത്. ചിത്രീകരണത്തിനിടെയുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സിനിമ പാതിവഴിയില്‍ മുടങ്ങിപ്പോയിരുന്നു.
പിന്നീട് സംവിധായകനും നായകനും തിരക്കഥാകൃത്തും പുതിയ സിനിമകളിലേക്ക് നീങ്ങി. ഇതോടെയാണ് രഘുപതി രാഘവ രാജാറാമിന്റെ നിര്‍മാതാവ് പാലക്കോട്ടില്‍ മുരളി പരാതിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമീപിച്ചത്. 'രഘുപതി രാഘവ രാജാറാ'മിന്റെ ഷൂട്ടിംഗ് പാതി വഴിയില്‍ നിന്നു പോയതിനാല്‍ ചിത്രത്തിന് വേണ്ടി ചെലവഴിച്ച തുക നഷ്ടപരിഹാരമായി ലഭിയ്ക്കണമെന്നാണ് നിര്‍മാതാവിന്റെ ആവശ്യം.
അതേസമയം ചിത്രത്തിന്റെ തിരക്കഥ മാറ്റിയെഴുതിത്തന്നിട്ടുണ്ടെന്നും അതനുസരിച്ച് സിനിമ രണ്ടാമത് ചെയ്യാമെന്നും ഷാജി അറിയിച്ചിരുന്നു. ഇതിനിടെയാണ് മുരളീധരന്റെ സിനിമയില്‍ സഹകരിക്കാതെ മറ്റൊരു മലയാള ചിത്രത്തിലും അഭിനയിപ്പിക്കില്ലെന്ന് കാണിച്ച് നിര്‍മ്മാതാക്കളുടെ സംഘടന പൃഥ്വിയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.