Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
'നിങ്ങൾക്ക് ഐശ്വര്യ റായിയെ അയക്കും'; വിശ്വ സുന്ദരിപട്ടം നേടിയ സുസ്മിതയ്ക്ക് നേരിട്ട ദുരനുഭവം
ഇന്ത്യയിലേക്ക് ആദ്യ മിസ് യൂണിവേഴ്സ് പട്ടം കൊണ്ട് വന്ന താരമാണ് സുസ്മിത സെൻ. രാജ്യത്തിന്റെ അഭിമാനമായി മാറിയ സുസ്മിതയെ തേടി പിന്നീട് നിരവധി ബഹുമതികളെത്തി. സുസ്മിതയോടൊപ്പം തന്നെ സൗന്ദര്യ റാണി പട്ടം ഇന്ത്യയിലെത്തിച്ച താരമാണ് ഐശ്വര്യ റായിയും. സുസ്മിത വിശ്വ സുന്ദരിപ്പട്ടമാണ് നേടിയതെങ്കിൽ ഐശ്വര്യ അതിനു തൊട്ടു താഴെയുള്ള ലോക സുന്ദരിപ്പടമാണ് നേടിയത്. ഇരുവരും പിന്നീട് മൾട്ടി നാഷണൽ പരസ്യങ്ങളുടെ മുഖമായി തിളങ്ങി.

ഇന്ത്യയിൽ സൗന്ദര്യ റാണി മത്സരത്തിന്റെ അലയൊലികൾ ആദ്യമായുണ്ടാക്കിയ താരങ്ങളാണ് ഐശ്വര്യയും സുസ്മിതയും. പിന്നീട് പ്രിയങ്ക ചോപ്രയുൾപ്പെടെയുള്ളവർ ഈ പാത പിന്തുടർന്നു. സുസ്മിതയ്ക്ക് ശേഷം ഈ വർഷം ഹർനാസ് സന്ധുവാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തിച്ചത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഒരിന്ത്യക്കാരി നേടുന്നത്. സൗന്ദര്യ റാണി കിരീടം ചൂടിയ സുസ്മിതയും ഐശ്വര്യയെയയും കുറിച്ച് നേരത്തെ പല ഗോസിപ്പുകളും പരന്നിരുന്നു. ഇരുവരെയും കുറിച്ചുള്ള താരമത്യങ്ങളായിരുന്നു ഇതിന് വഴിവെച്ചത്.
വിശ്വസുന്ദരി കീരിടം സുസ്മിതയാണ് നേടിയതെങ്കിലും അന്ന് ബോളിവുഡിലുൾപ്പെടെ കൂടുതൽ ജനപ്രീതി നേടിയത് ഐശ്വര്യ റായിയായിരുന്നു.അടുത്തിടെ ഐശ്വര്യയുമായുള്ള താരതമ്യത്തിന്റെ പേരിൽ തനിക്ക് നേരിട്ട ഒരു ദുരനുഭവത്തെക്കുറിച്ച് സുസ്മിത തുറന്നു പറഞ്ഞിരുന്നു.

മിസ് ഇന്ത്യയിൽ ഐശ്വര്യയെ പിന്തള്ളി വിജയിച്ച ശേഷമാണ് സുസ്മിത മിസ് യൂണിവേഴ്സ് മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈ മത്സരത്തിന് പോവുന്നതിന് തൊട്ടു മുമ്പ് സുസ്മിതയ്ക്ക് തന്റെ പാസ്പോർട്ട് നഷ്ടമായി. ഒരു മോഡലിന് കൊടുത്തതായിരുന്നു പാസ്പോർട്ട്. എന്നാൽ ഇവരുടെ കൈയിൽ നിന്നും പാസ്പോർട്ട് കളഞ്ഞു പോയി. ഇതോടെ സുസ്മിത ആശങ്കയിലായി. മിസ് യൂണിവേഴ്സ് മത്സരത്തിനുള്ള വിദേശ യാത്ര മുടങ്ങുമെന്നായപ്പോൾ അവർ മിസ് ഇന്ത്യ സംഘാടകരോട് ഇക്കാര്യം പറഞ്ഞു. എന്നാൽ സംഭവം കേട്ട സംഘാടകർ പറഞ്ഞത് മിസ് യൂണിവേഴ്സിന് ഐശ്വര്യ റായിയെ അയക്കാമെന്നും നിങ്ങൾക്ക് മിസ് വേൾഡ് മത്സരത്തിന് പോവാമെന്നുമായിരുന്നു. ഇത് കേട്ട് താൻ ക്ഷുഭിതയായെന്ന് സുസ്മിത വെളിപ്പെടുത്തി.

ഒടുവിൽ തന്റെ പിതാവിനോട് ഇക്കാര്യം സുസ്മിത പറഞ്ഞു. പിതാവ് അന്നത്തെ തന്റെ ചില സ്വാധീനമുപയോഗിച്ച് വിദേശ യാത്രയ്ക്ക് സൗകര്യം ചെയ്തെന്നാണ് സുസ്മിത പറഞ്ഞത്. രാജീവ് മസന്ദുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. അതേസമയം അവഗണന നേരിട്ടാണ് പോയതെങ്കിലും മിസ് യൂണിവേഴ്സ് കിരീടം ചൂടിയാണ് സുസ്മിത രാജ്യത്തേക്ക് തിരിച്ചെത്തിയത്. ഇന്ത്യയിലേക്ക് ആദ്യമായി മിസ് യൂണിവേഴ്സ് കിരീടം ചരിത്രമാണ് സുസ്മിതയുടെ പേരിൽ ഇന്നുള്ളത്. വർഷങ്ങൾക്കിപ്പുറവും ആ ഖ്യാതി സുസ്മിത നിലനിർത്തി.
24ാം വയസ്സിൽ സുസ്മിത ആദ്യ കുട്ടിയെ ദത്തെടുത്തു. കുറച്ചു വർഷങ്ങൾക്ക് ശേഷം രണ്ടാമതൊരു കുഞ്ഞിനെ കൂടി താരം മകളായി ദത്തെടുത്തു. ഇരുവരും ഇന്ന് സുസ്മിതയോടൊപ്പമുണ്ട്. അവിവാഹിതയായ സുസ്മിത വിവാഹം മാത്രമല്ല ജീവിതത്തിൽ പ്രധാനപ്പെട്ട കാര്യമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്ന് തവണ വിവാഹത്തിനൊരുങ്ങിയെങ്കിലും പിന്നീട് ഇത് വേണ്ടെന്ന് വെക്കുകയായിരുന്നെന്നാണ് സുസ്മിത അടുത്തിടെ പറഞ്ഞത്. തന്റെ കുട്ടികൾ കാരണമല്ല താൻ വിവാഹം കഴിക്കാത്തതെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് കാരണങ്ങളാൽ പങ്കാളുകളുമായി ഒത്തു പോവാത്തത് കൊണ്ടാണ് വിവാഹത്തിലേക്ക് കടക്കാഞ്ഞതെന്നാണ് താരം പറഞ്ഞത്.
-
ടെലിവിഷനില്‍ ശത്രുക്കള്‍! പാരവെക്കുന്നു, സിനിമകളില്‍ നിന്നും ഒഴിവാക്കി; തുറന്ന് പറഞ്ഞ് ചന്ദ്ര ലക്ഷ്മണ്
-
'ഇപ്പോഴും ഈ ആചാരങ്ങൾ നോക്കുന്നത് അതിശയം, ഇനി അബദ്ധങ്ങളിൽ ചാടരുത്'; പൊങ്കൽ വീഡിയോയുമായി അനുശ്രീ!
-
രണ്ടാമതും കല്യാണം കഴിക്കാന്‍ പോയതായിരുന്നോ? ക്ഷേത്രത്തിലെത്തിയ നടി പ്രേമയോട് ആരാധകരുടെ ചോദ്യമിങ്ങനെ