Don't Miss!
- News മോദി പറഞ്ഞത് പച്ചയായ വർഗീയത; എന്തുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുന്നില്ല?; പ്രകാശ് കാരാട്ട്
- Sports IPL 2024: തീപാറും പോരാട്ടം, മുംബൈ vs രാജസ്ഥാന്; ടോസ് 7 മണിക്ക്
- Automobiles കോടികൾ വില വരുന്ന കാറുകൾ കണ്ടുകെട്ടി ഇഡി, ശിൽപ്പ ഷെട്ടിയുടെ ഭർത്താവിന് എട്ടിൻ്റെ പണി
- Finance 180 കമ്പനികളിൽ ഓഹരി നിക്ഷേപവുമായി അമിത് ഷാ, ഭാര്യയ്ക്ക് 20 കോടിയുടെ നിക്ഷേപം, കമ്പനികൾ ഏതൊക്കെ എന്നറിയാം
- Technology ഒരു തവണത്തേക്ക് ഡിസ്പ്ലേ സൗജന്യമായി മാറി നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് സാംസങ് ഇന്ത്യ!
- Travel കേരളത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന യാത്ര; കൊച്ചിയിൽ നിന്ന് ഈ നഗരത്തിലേക്ക് വെറും 630 രൂപ
- Lifestyle 18കാരിക്ക് ലൗ ബ്രെയിന്‍ എന്ന് ഡോക്ടര്‍; ഒരു ദിവസം കാമുകനെ വിളിച്ചത് 100 തവണ, എന്താണീ രോഗം
വ്യാജ അവതാറിനും ലോകറെക്കാര്‍ഡ്
ബിഗ് സ്ക്രീനിന്റെ തലവര മാറ്റിമറിച്ചുകൊണ്ട് 2009ലാണ് പ്രമേയത്തിലും അവതരണത്തിലും പുത്തന്‍ വഴിത്താരയൊരുക്കിയ ജെയിംസ് കാമറൂണിന്റെ അവതാര്‍ പിറന്നത്. പണ്ടോറ എന്ന സാങ്കല്‍പ്പിക ലോകത്ത് മനുഷ്യന് നടത്തുന്ന അധിനിവേശകഥയും അതിനെ ചെറുത്തുതോല്പ്പിയ്ക്കുന്ന തദ്ദേശവാസികളുടെയും കഥ ലോകമെങ്ങുമുള്ള സിനിമാപ്രേക്ഷകര്‍ രണ്ടുംകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ത്രിമാന സിനിമകളുടെ ഒരു കുത്തൊഴുക്കിനും അവതാര്‍ വഴിയൊരുക്കി.
അവതാര്‍ തിയറ്ററുകളിലെത്തിയത് മുതല്‍ ഇരുപത്തൊന്നു ലക്ഷം തവണയാണ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതെന്ന് ടോറന്റ്ഫ്രീക്കിന്റെ പഠനങ്ങളില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോളിവുഡിന്റെ ചരിത്രത്തില്‍ ഇന്നോളമുള്ള മോസ്റ്റ് പൈറേറ്റഡ് മൂവി എന്ന ബഹുമതി അവതാറിനു ലഭിച്ചത്.
3ഡിയില്‍ അവതാര്‍ അവതരിപ്പിയ്ക്കുമ്പോള്‍ സംവിധായകന് ജെയിംസ് കാമറൂണ്‍ ഒരു പ്രവചനം നടത്തിയിരുന്നു. പൈറിസിയുടെ അന്ത്യത്തിന് ഈ സിനിമ നിമിത്തമായേക്കാമെന്നായിരുന്നു ബ്രഹ്മാണ്ഡസംവിധായകന്റെ കണ്ടെത്തല്‍. എന്നാല്‍ അവതാര്‍ തന്നെ ഏറ്റവുമധികം കോപ്പിയടിയ്ക്കപ്പെട്ട സിനിമയെന്ന ബഹുമതി നേടിയതോടെ കാമറൂണിന്റെ പ്രവചനം അമ്പേ പാളിപ്പോയിരിക്കുകയാണ്.
ഇതിനൊപ്പം മറ്റൊരു ചോദ്യം കൂടി ഉയര്‍ന്നുവരുന്നുണ്ട്. സിനിമാവ്യവസായത്തെ തകര്‍ക്കുന്നത് പൈറസിയാണെന്ന് വിലപിയ്ക്കുന്നവരാണ് ഇതിനുത്തരം പറേേയണ്ടത്. സിനിമാചരിത്രത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമ തന്നെ മോസ്റ്റ് പൈറേറ്റഡ് മൂവിയെന്ന ബഹുമതി നേടിയതന്റെ വിരോധാഭാസക്കുറിച്ചാണ് ഇവര്‍ വിശദീകരണം നല്‍കേണ്ടത്.
അവതാറിന് പിന്നിലായി പത്തൊമ്പതു ലക്ഷം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ദ ഡാര്‍ക്ക് നൈറ്റാണ് രണ്ടാം സ്ഥാനത്ത്. ട്രാന്‍സ്ഫോമേഴ്സ്, ഇന്സെപ്ഷന്, ഹാങ്ഓവര്‍, സ്റ്റാര്‍ ട്രെക് തുടങ്ങിയ ചിത്രങ്ങളാണ്ആദ്യ പത്തില്‍ ഇടം കണ്ടെത്തിയത്. ഈ സിനിമകളെല്ലാം ഹോളിവുഡ് ബോക്സ് ഓഫീസിലെ പണംവാരിപ്പടങ്ങളുടെ പട്ടികയിലും മുമ്പന്മാരാണെന്ന കാര്യവും മറക്കേണ്ട.