Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
'കേൾവിയും സംസാരശേഷിയുമില്ല'; പരിമിതകൾ മറികടന്ന് ഓസ്കർ നേട്ടത്തിന്റെ തിളക്കത്തിൽ ട്രോയ് കോഡ്‌സുർ!
ചെറിയ കുറവുകളുടെ പേരിൽ പോലും സമൂഹത്തിൽ നിന്നും മാറിനിൽക്കാൻ ശ്രമിക്കുന്നവരും ജീവിതം അവസാനിപ്പിക്കാൻ നടക്കുന്നവരുമുള്ള സമൂഹത്തിൽ പരമിതികളെ നിശ്ചദാർഢ്യത്തിലൂടെ മറികടന്ന് ഓസ്കർ സ്വന്തമാക്കി മാതൃകയാവുകയാണ് നടൻ ട്രോയ് കോഡ്‌സുർ. 94-ാമത് ഓസ്കർ ചടങ്ങിനെത്തിയവരെ ഏറെ സന്തോഷിപ്പിച്ചതും കേൾവി ശക്തിയോ സംസാര ശേഷിയോ ഇല്ലാത്ത ട്രോയ് കോഡ്‌സുർ വിജയമാണ്. ഈ അമേരിക്കൻ താരം മികച്ച സഹനടനുള്ള ഓസ്കർ പുരസ്‌കാരമാണ് കോഡയിലെ പ്രകടനത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.
ഓസ്കർ നേടുന്ന രണ്ടാമത്തെ ബധിരനായ നടൻ കൂടിയാണ് ട്രോയ് കോഡ്‌സുർ. വിജയിയെ പ്രഖ്യാപിച്ചപ്പോൾ ചടങ്ങിൽ കൂടിയിരുന്ന അതിഥികളെല്ലാം സൈൻ ലാഗ്വേജിൽ കൈയ്യടിച്ചാണ് ട്രോയ് കോഡ്‌സുറിനോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. കോഡയിലെ ഫ്രാങ്ക് റോസി എന്ന കഥാപാത്രമാണ് ട്രോയിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 'പരിമിതികളെ അവസരങ്ങളാക്കാന്‍ ബാല്യകാലം മുതൽ ഞാന്‍ പരിശീലിച്ചിരുന്നു. ജീവിതത്തെ പ്രതീക്ഷയോടെ സമീപിക്കൂ. എന്റെ നേട്ടങ്ങള്‍ കേള്‍വിശേഷിയില്ലാത്തവര്‍ക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു.'
'എന്റെ ജന്മനാടായ അരിസോണയിലെ മെസയിലെ എന്റെ ആരാധകർക്കും എന്റെ ഭാര്യയ്ക്കും മകൾ കൈറയ്ക്കും നന്ദി. ഒപ്പം എന്റെ ടീമിനും നന്ദി അറിയിക്കുന്നു. ഈ പുരസ്കാരം എന്റെ അമ്മയ്ക്കും എന്റെ അച്ഛനും എന്റെ സഹോദരൻ മാർക്കിനും വേണ്ടിയുള്ളതാണ്. അവർ ഇന്ന് ഇവിടെ ഇല്ല' പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് ട്രോയ് പറഞ്ഞു. ശ്രവണ വൈകല്യമുള്ള മാർലി മാറ്റ്‌ലിൻ ആണ് ട്രോയ് കോഡ്സുറിന് മുമ്പ് ഓസ്കാർ നേടിയിട്ടുള്ള ബധിരയായ അഭിനേതാവ്. 1986ൽ ചിൽഡ്രൻ ഓഫ് എ ലെസ്സർ ഗോഡ് സിനിമയിലെ പ്രടനമാണ് അവരെ അന്ന് ഓസ്കറിന് അർഹയാക്കിയത്. അമ്പത്തിമൂന്നുകാരനായ ട്രോയ് കോഡ്‌സുർ 1968ൽ അമേരിക്കയിലാണ് ട്രോയിയുടെ ജനനം. ജനിച്ച് ഒരു മാസം തികഞ്ഞപ്പോഴാണ് മാതാപിതാക്കള്‍ മകന് കേള്‍വി ശക്തിയില്ലെന്ന് മനസിലാക്കുന്നത്.
'ഫിലോമിനയുടെ കൊച്ചുമകളാണ്, ആ പേരിന്റെ പിൻബലം എനിക്ക് വേണ്ട'; ബിഗ് ബോസ് താരം ഡെയ്സി ഡേവിഡ്!
പിന്നീട് കുറവിനെ മറികടക്കാൻ മകനെ പരിശീലിപ്പിക്കാനുള്ള ശ്രമം അവർ തുടങ്ങി. അമേരിക്കന്‍ ആംഗ്യ ഭാഷയില്‍ ട്രോയിയെ പരിശീലിപ്പിക്കാന്‍ മാതാപിതാക്കള്‍ ആരംഭിച്ചു. ഫീനിക്‌സ് ഡേ സ്‌കൂള്‍ ഫോര്‍ ഡെഫിലാണ് ട്രോയ് പഠിച്ചത്. തിയേറ്റര്‍, ടെലിവിഷന്‍, ഫിലിം കോഴ്‌സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ട്രോയ് നാഷണല്‍ തിയേറ്റര്‍ ഫോര്‍ ഡെഫിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു. 2001 ലാണ് ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അമേരിക്കന്‍ ടെലിവിഷന്‍ രംഗത്ത് തിരക്കുള്ള നടനായി പേരെടുത്തതിന് ശേഷം 2007ല്‍ ദി നമ്പര്‍ 23 എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ദി യൂണിവേഴ്‌സല്‍ സൈന്‍, സീ വാട്ട് അയാം സേയിങ്, നോ ഓര്‍ഡിനറി ഹീറോ തുടങ്ങിയ ചിത്രങ്ങളിലും ട്രോയി അഭിനയിച്ചിട്ടുണ്ട്.
ബിഗ് ബോസിലൂടെ പരിചിത മുഖമാകാൻ ഇനി മുതൽ ഈ പുതുമുഖങ്ങളും!
അതേസമയം ഓസ്‌കറില്‍ മികച്ച സഹനടിക്കുള്ള പുരസ്കാരം അരിയാനോ ഡെബോസിന് ലഭിച്ചത് ഓസ്കർ വേദിയിലെ മറ്റൊരു ചരിത്രമായി. വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിനാണ് അരിയാനോക്ക് പുരസ്കാരം. അഭിനേത്രിയായി മാത്രമല്ല ഗായികയും നൃത്തകിയും കൂടിയാണ് ഈ അമേരിക്കൻ താരം. സിയാന്‍ ഹെഡര്‍ സംവിധാനം ചെയ്ത കോഡ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. എമില ജോണ്‍സാണ് ട്രോയ് കോഡ്‌സുറിന് പുറമെ ചിത്ര്തതിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രം ഒരു കോമഡി ഡ്രാമയാണ്. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരവും കോഡയിലൂടെ സിയാന്‍ ഹെഡര്‍ സ്വന്തമാക്കി. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ദി പവര്‍ ഡോഗിന്റെ സംവിധായിക ജെയിന്‍ കാമ്പയിന്‍ നേടി. കിങ് റിച്ചാര്‍ഡിലെ അഭിനയത്തിന് വില്‍ സ്മിത്തിനെ മികച്ച നടനായി തെരഞ്ഞെടുത്തു. ജെസീക്ക ചസ്റ്റനാണ് മികച്ച നടി. വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിന് അരിയാന ഡിബോസിനെ മികച്ച സഹനടിയായി തെരഞ്ഞെടുത്തു. പുരസ്‌കാര നേട്ടത്തില്‍ ഡെനിസ് വില്ലനോവിന്റെ ഡ്യൂണാണ് ഏറ്റവും മുന്നില്‍.
Recommended Video
'പടം റിലീസായപ്പോൾ എനിക്ക് പകരം ബിജു മേനോന്റെ ശബ്ദം, ബാക്കി പണവും തന്നില്ല'; ഷോബി തിലകന്റെ അനുഭവം!
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്