Just In
- 38 min ago
സ്റ്റാര്‍ മാജിക്കും പാടാത്ത പൈങ്കിളിയും വിട്ട് അനുക്കുട്ടി ബിഗ് ബോസിലേക്കോ? രസകരമായ മറുപടി ഇങ്ങനെ
- 1 hr ago
മമ്മൂക്കയാണ് എന്റെ രാശി; അദ്ദേഹത്തിന് വേണ്ടി നൂറ് കോടി മുടക്കിയാലും നഷ്ടമില്ലെന്ന് നിര്‍മാതാവ് ജോബി ജോര്‍ജ്
- 1 hr ago
ചെമ്പരത്തി സീരിയൽ താരം പ്രബിന്റെ പ്രണയിനി ഇതാണ്, പ്രിയപ്പെട്ടവളുമായുള്ള ചിത്രം പങ്കുവെച്ച് നടൻ
- 1 hr ago
യുവകൃഷ്ണയുടെ നെഞ്ചോട് ചേര്‍ന്ന് മൃദുല വിജയ്, സ്റ്റാര്‍ മാജിക് വേദിക്ക് പിന്നിലെ ചിത്രങ്ങള്‍ വൈറല്‍
Don't Miss!
- Lifestyle
പഞ്ചസാര ഒരാഴ്ച കഴിക്കാതിരുന്ന് നോക്കൂ; മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തും
- News
മഹാദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് ഇന്ധന വില വര്‍ധിപ്പിക്കുന്നത് തികച്ചും അന്യായമാണെന്ന് ഉമ്മന്‍ചാണ്ടി
- Sports
IPL 2021 Auction: ഈ മൂന്ന് പേരെ ലക്ഷ്യമിട്ട് പ്രമുഖ ടീമുകള്‍, ലേലത്തില്‍ വാശിയേറിയ പോരാട്ടം ഉറപ്പ്
- Automobiles
മാരുതിക്ക് കരുത്തും താങ്ങുമായി സ്വിഫ്റ്റ്; നാളിതുവരെ വിറ്റത് 23 ലക്ഷം യൂണിറ്റ്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Finance
മൂന്നാം പാദത്തിലും കുതിപ്പ് തുടര്‍ന്ന് റിലയന്‍സ്; അറ്റാദായം 13,101 കോടി രൂപ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ലോക സിനിമ ഒരാഴ്ച തിരുവനന്തപുരത്ത്
തിരുവനന്തപുരം: ലോക സിനിമയുടെ കാഴ്ചകള്‍ ഇനി ഒരാഴ്ചത്തേക്ക് തിരുവനനതപുരം നഗരത്തിലായിരിക്കും. സിനിമയുടെ ഉത്സവമായ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ഡിസംബര്‍ 6 ന് തിരുവനന്തപുരത്ത് തുടക്കം. സിനിമയെ സ്നേഹിക്കുന്ന ആയിരങ്ങള്‍ ഭാഷയും ദേശവും ജാതിയും മതവും മറന്ന് ചലച്ചിത്രോത്സവ നഗരിത്തില്‍ ഒത്തു ചേരുകയാണ്.
18-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നിര്‍വഹിക്കുന്നത്. മെക്സിക്കന്‍ സിനിമയായ സോ മച്ച് വാട്ടര്‍ ആണ് ഇത്തവണത്തെ മേളയുടെ ആദ്യത്തെ പ്രദര്‍ശന ചിത്രം. ഒമ്പതിനായിരത്തോളം ഡെലിഗേറ്റുകളാണ് ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നാണ് ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാനെത്തുക.
എട്ട് ദിവസം നീണ്ടു നില്ക്കുന്ന മേളയില്‍ 64 രാജ്യങ്ങളില്‍ നിന്നുള്ള 211 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ 12 തീയ്യേറ്ററുകളാണ് മേളക്കായി സജ്ജമാക്കിയിട്ടുള്ളത്. കലാഭവന്‍, കൈരളി, ശ്രീ, നിള, അതുല്യ, അഞ്ജലി, ശ്രീപദ്മനാഭ, ധന്യ, രമ്യ, ശ്രീവിശാഖ്, അജന്ത എന്നിവിടങ്ങളിലും നിശാഗന്ധി ഓപ്പണ്‍എയര്‍ ഓഡിറ്റോറിയത്തിലും ആണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക.
ലോക പ്രശസ്ത കൊറിയന്‍ സംവ്ധായകനായ കിം കി ഡൂക് ആണ് ഇത്തവണത്തെ മേളയിലെ മുഖ്യാതിഥി. രണ്ട് വര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്ന സമഗ്ര സംഭാവന പുരസ്കാരം ഇത്തവണ നല്‍കുന്നുണ്ട്. സ്പാനിഷ് സംവിധായകനായ കാര്‍ലോ സോറക്കാണ് സമഗ്ര സംഭാവന പുരസ്കാരം.
14 ചിത്രങ്ങളാണ് ഇത്തവണ മത്സര വിഭാഗത്തില്‍ ഉള്ളത്. മലയാളത്തില്‍ നിന്ന് '1001 ചോദ്യങ്ങള്‍', 'കളിയച്ഛന്' എന്നീ മലയാള സിനിമകളും മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഡിസംബര്‍ 13 നാണ് മേള സമാപിക്കുക.