Don't Miss!
- News മുരളീധരൻ പരാജയഭീതി കൊണ്ട് ഓടിപ്പോയതാണ്, ബലിയാടായിട്ടാണ് ഷാഫിയെ കൊണ്ടിട്ടത്; എളമരം കരീം
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Automobiles 'കുടുംബം' നോക്കാന്‍ ഏഥര്‍! രാജ്യം കാത്തിരുന്ന ഫാമിലി സ്കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ജെഎന്‍യു, രോഹിത് വെമുല: കേന്ദ്രം തടഞ്ഞ ഡോക്യുമെന്ററികള്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു
കോഴിക്കോട്: പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിവസം നടന്ന മൂന്നു ഡോക്യുമെന്ററികളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. മലയാളത്തിലെ മുഖ്യധാരാ സിനിമയുടെ ശക്തനായ പ്രയോക്താവ് കെ.ജി. ജോര്‍ജിന്‍െറ ചലച്ചിത്രജീവിതത്തെ സമഗ്രമായി അവതരിപ്പിച്ചുകൊണ്ട് ലിജിന്‍ ജോസും ഷാഹിന കെ.റഫീക്കും ചേര്‍ന്നു സംവിധാനം ചെയ്ത 'എയ്റ്റ് ആന്റ് എ ഹാഫ് ഇന്റര്‍കട്ട്സ്’ : ലൈഫ് ആന്റ് ഫിലിംസ് ഓഫ് കെ.ജി ജോര്‍ജ്’ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി. കഴിഞ്ഞ വര്‍ഷം ഈ ഡോക്യുമെന്ററി ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സ്വന്തം ജീവിതത്തോട് അങ്ങേയറ്റം സത്യസന്ധമായ ജോര്‍ജിന്‍െറ തുറന്നുപറച്ചിലുകളാണ് ഈ ഡോക്യുമെന്ററിയെ വിസ്മയിപ്പിക്കുന്ന ഒരു ദൃശ്യാനുഭവമാക്കുന്നത്. എം.ടി വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്, മമ്മൂട്ടി, ഗീതു മോഹന്‍ദാസ്, ടി.വി ചന്ദ്രന് തുടങ്ങി നിരവധി പേര് ഡോക്യൂമെന്്ററിയില് തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നു.
ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ കാത്തു ലുക്കോസ് സംവിധാനം ചെയ്ത 'മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്’, ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയിലെ രോഹിത് വെമുലയുടെ ആത്മഹത്യയിലേക്കു നയിച്ച സംഭവഗതികളെ ആധാരമാക്കി രാമചന്ദ്ര പി.എന്‍ സംവിധാനം ചെയ്ത 'ദ അണ്ബെയറബിള് ബീയിങ് ഓഫ് ലൈറ്റ്നസ്’ എന്നിവയാണ് പ്രദര്‍ശിപ്പിക്കപ്പെട്ട മറ്റ് രണ്ട് ഡോക്യുമെന്ററികള്‍. കഴിഞ്ഞ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയില്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണമന്ത്രാലയം ഇവയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രാദേശിക മേളയുടെ ഭാഗമായി ഈ രണ്ടു ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിച്ചത്.
ലൈംഗികാതിക്രമം തുറന്നു പറഞ്ഞ് ഗായിക, പിന്നാലെ തേടിയെത്തിയത്... ഞെട്ടിപ്പിക്കുന്ന കഥകൾ പുറത്ത്
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി