Don't Miss!
- Automobiles ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
- News ഡബിള്‍ രാജയോഗം പോക്കറ്റ് നിറയ്ക്കും, അടിപൊളി നേട്ടങ്ങള്‍ ലഭിക്കും; ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം
- Lifestyle നിങ്ങളുടെ അമ്മ ഇങ്ങനെയാണോ, രാശിപ്രകാരം അമ്മമാരറിയേണ്ട കാര്യങ്ങള്‍
- Sports IPL 2024: ആര്‍സിബിക്കു ഡു ഓര് ഡൈ, തോറ്റാല്‍ പുറത്ത്; ടോസ് ഏഴു മണിക്ക്
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
അച്ഛന്റെ മകന് എന്നത് വലിയ ഉത്തരവാദിത്വമാണ്: ഗോകുല്‍ സുരേഷ്
മലയാള സിനമയില്‍ മറ്റൊരു താര പുത്രന് കൂടെ എത്തിക്കഴിഞ്ഞു. ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷ് ഗോപി. അച്ഛന്റെ മകനായി വരുമ്പോള്‍ തനിക്കത് വലിയൊരു ഉത്തരവാദിത്വമാണ് നല്‍കുന്നതെന്ന് ഗോകുല്‍ പറയുന്നു.
അഭിനയത്തിലേക്ക് കടക്കുമ്പോള്‍ അച്ഛനൊരു ഉപദേശവും പറഞ്ഞു തന്നിട്ടില്ല. എല്ലാം സ്വന്തം അനുഭവത്തിലൂടെ പഠിക്കണമെന്നേ പറഞ്ഞിട്ടുള്ളൂ- പ്രമുഖ മാധ്യത്തിന് നല്കിയ അഭിമുഖത്തില്‍ ഗോകുല്‍ പറയുന്നു.
അച്ഛന്റെ മകന് എന്നത് വലിയ ഉത്തരവാദിത്വമാണ്: ഗോകുല്‍ സുരേഷ്
കുട്ടിക്കാലം മുതല്‍ ആരാധനയോടെ കണ്ട അച്ഛനുള്പ്പടെയുള്ള പ്രമുഖ താരങ്ങളുള്ള സിനിമയില്‍ ഒരു എളിയ അംഗമാകാന്‍ കഴിഞ്ഞപ്പോള്‍ തനിക്ക് പ്രാര്‍ത്ഥനകള്‍ മാത്രമേ ഉള്ളൂ എന്ന് ഗോകുല്‍ പറയുന്നു. വളരെ എക്സൈറ്റഡുമാണ്. അനിശ്ചിതാവസ്ഥ എപ്പോഴുമുണ്ടെങ്കിലും പ്രതീക്ഷയുള്ള മേഖലയാണ് സിനിമയെന്നും താരപുത്രന് പറഞ്ഞു.
അച്ഛന്റെ മകന് എന്നത് വലിയ ഉത്തരവാദിത്വമാണ്: ഗോകുല്‍ സുരേഷ്
എല്ലാവരും സന്തോഷത്തിലാണ്. പ്രത്യേകിച്ച് അനുജന് മാധവും സഹോദരിമാരായ ഭാഗ്യയും ഭാവാനിയും.
അച്ഛന്റെ മകന് എന്നത് വലിയ ഉത്തരവാദിത്വമാണ്: ഗോകുല്‍ സുരേഷ്
അച്ഛന് ഒരു നിര്‍ദേശവും തന്നിട്ടില്ല. ഏതുകാര്യത്തിലും സ്വന്തം അനുഭവങ്ങളിലൂടെ പഠിച്ചെടുത്തു വളരണം എന്ന അഭിപ്രായമാണ് അച്ഛന്. അച്ഛന്റെ മകന് എന്ന നിലയിലാണ് എന്നെ ആളുകള്‍ പ്രതീക്ഷിക്കുക. അതൊരു വലിയ ഉത്തരവാദിത്തമാണ്. അതു കൃത്യമായി നിര്‍വഹിക്കണമെന്നുണ്ട്.
അച്ഛന്റെ മകന് എന്നത് വലിയ ഉത്തരവാദിത്വമാണ്: ഗോകുല്‍ സുരേഷ്
െ്രെഫഡേ ഫിലിം ഹൗസ് ഇതിനു മുന്‍പേ ഒരു പ്രോജക്ടിലേക്കു വിളിച്ചിരുന്നു. പക്ഷേ, അതു നടന്നില്ല. മുത്തുഗൗവിന്റെ സംവിധായകന് വിപിന്‍ ദാസ് അച്ഛനെയാണ് ആദ്യം കഥ കേള്‍പ്പിച്ചത്. ഇഷ്ടപ്പെട്ടപ്പോള്‍ അച്ഛന് എന്നെ വിളിച്ചറിയിച്ചു. ഒരു കഥ വന്നിട്ടുണ്ട്, കേള്‍ക്കുന്നോ എന്നായിരുന്നു ചോദ്യം. ഇക്കഴിഞ്ഞ അവധിക്കാലത്തു കഥ കേട്ടു. തീരുമാനിച്ചു.
അച്ഛന്റെ മകന് എന്നത് വലിയ ഉത്തരവാദിത്വമാണ്: ഗോകുല്‍ സുരേഷ്
മിമിക്രി ഇഷ്ടമാണ്. നടന് ജനാര്‍ദ്ദന്‍ സാറിന്റെയും ഉമ്മറിന്റെയും ശബ്ദം അനുകരിക്കും. ഇരുപതാം നൂറ്റാണ്ടില്‍ മൂക്ക് കൊണ്ട് സംസാരിക്കുന്നതു പോലെയുള്ള അച്ഛന് ശബ്ദം അനുകരിക്കാറുണ്ട്. മിമിക്ര അച്ഛനും വലിയ ഇഷ്ടമാണ്
അച്ഛന്റെ മകന് എന്നത് വലിയ ഉത്തരവാദിത്വമാണ്: ഗോകുല്‍ സുരേഷ്
തിരുവനന്തപുരം സെന്റ് തോമസ് സ്കൂളിലായിരുന്നു ആറു വരെ. പിന്നെ കോട്ടയം പള്ളിക്കൂടം സ്കൂളില്‍. പ്ലസ് ടു വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയയില്‍. ഇപ്പോള്‍ ബാംഗ്ലൂരില്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ ബിബിഎ ടൂറിസം അവസാന സെമസ്റ്റര്‍ ആണ്. യാത്രകള്‍ വലിയ ഇഷ്ടമായതുകൊണ്ടാണ് ഈ വിഷയം തിരഞ്ഞെടുത്തതെന്നും ഗോകുല്‍ വ്യക്തമാക്കി
അച്ഛന്റെ മകന് എന്നത് വലിയ ഉത്തരവാദിത്വമാണ്: ഗോകുല്‍ സുരേഷ്
അച്ഛന് വലിയ നടനാണ്. കളിയാട്ടത്തിലെ അഭിനയം ഗംഭീരമല്ലേ. അച്ഛനെ ഒരു മാസ് ആക്ടറാക്കി വളര്‍ത്തിയതില്‍ കമ്മിഷണര്‍ എന്ന ചിത്രത്തെ പോലെ തന്നെ ലേലം, വാഴുന്നോര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കുമുണ്ട് സ്വാധീനം. അച്ചായന് വേഷങ്ങളില്‍ അച്ഛന് തകര്‍ത്തഭിനയിച്ചു. ക്രിസ്തീയ വിശ്വാസത്തോട് വലിയ മതിപ്പാണെനിക്ക്. അതുകൊണ്ടു തന്നെ അച്ഛന്റെ അച്ചായന് വേഷങ്ങളോട് കടുത്ത ആരാധനയും.
അച്ഛന്റെ മകന് എന്നത് വലിയ ഉത്തരവാദിത്വമാണ്: ഗോകുല്‍ സുരേഷ്
അച്ഛന്റെ മനസ് വളരെ ലോലമാണ്. പെട്ടെന്നു ദേഷ്യം വരും. പൊട്ടിത്തെറിക്കും. പിന്നെ അതോര്‍ത്തു സങ്കടപ്പെടുകയും ചെയ്യും. ഒന്നും മനസ്സിലിട്ടു കൊണ്ടു നടക്കാറില്ല അച്ഛന്. സ്കൂള്‍ കാലത്തു ഞാന്‍ വലിയ വികൃതിയായിരുന്നു. സ്കൂളില്‍ പ്രശ്നങ്ങളുണ്ടാക്കുമ്പോള്‍ അച്ഛനു വലിയ വിഷമം തോന്നിയിരിക്കണം. അതിലുള്ള സങ്കടം തീര്‍ക്കാനും അച്ഛനെ സങ്കടപ്പെടുത്താതിരിക്കാനും ഞാനിപ്പോള്‍ വലിയ ഒതുക്കക്കാരനാണ്- ഗോകുല്‍ പറഞ്ഞു.
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ