Don't Miss!
- Automobiles ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
- News ഡബിള്‍ രാജയോഗം പോക്കറ്റ് നിറയ്ക്കും, അടിപൊളി നേട്ടങ്ങള്‍ ലഭിക്കും; ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം
- Lifestyle നിങ്ങളുടെ അമ്മ ഇങ്ങനെയാണോ, രാശിപ്രകാരം അമ്മമാരറിയേണ്ട കാര്യങ്ങള്‍
- Sports IPL 2024: ആര്‍സിബിക്കു ഡു ഓര് ഡൈ, തോറ്റാല്‍ പുറത്ത്; ടോസ് ഏഴു മണിക്ക്
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഉട്ടോപ്യയിലെ രാജാവ് മമ്മൂട്ടിയുടെ ഒരു മെഗാസ്റ്റാര്‍ സിനിമയാകില്ല: കമല്‍
മമ്മൂട്ടി ഒരു മെഗാ സ്റ്റാര്‍ ആണ്, എന്നാല്‍ ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമ അദ്ദേഹത്തിന്റെ ഒരു മെഗാ സ്റ്റാര്‍ സിനിമയാവില്ലെന്ന് സംവിധായകന് കമല്‍. വളരെ സാധാരണക്കാരനായ ഒരു വ്യക്തിയുടെ കഥയാണ്. ഒരു സാധാരണക്കാരനായ മനുഷ്യന്. മമ്മൂട്ടി ചെയ്തിട്ടുള്ള നല്ല സിനിമകളുടെ പട്ടികയില്‍ ഒന്നാകും ഇതെന്ന് മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ കമല്‍ പറഞ്ഞു
സി പി സ്വതന്ത്രന് എന്ന വ്യക്തി കാണുന്ന ആളുകളും അവരുടെ പ്രശ്നങ്ങളുമാണ് സിനിമയില്‍. കോക്രാങ്കര എന്ന ഗ്രാമത്തിന്റെ കഥയാണിത്. പ്രതിമകളും കാക്കകളും കഴുതകളും സംസാരിക്കുന്നു ചിത്രത്തില്‍. റിയല്‍ ക്യാരക്ടറിനൊപ്പം ഇവ സങ്കല്‍പ്പിക കഥാപാത്രങ്ങള്‍ ആകുന്നു.
ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന പൊളിറ്റിക്കല്‍ സറ്റയര്‍ ആണ് ഉട്ടോപ്യയിലെ രാജാവ്. വളരെ റിയലസ്റ്റിക്കായി അവതരിപ്പിക്കുന്ന ഒരു സിനിമയാണ്. സാധാരണ പൊളിറ്റിക്കല്‍ സിനിമ എടുക്കുമ്പോള്‍ കാര്യങ്ങള്‍ ഊതിവീര്‍പ്പിച്ച് ഹീറോയെക്കൊണ്ടു വന്‍ ഡയലോഗുകള്‍ പറയിപ്പിക്കുകയും മറ്റും ചെയ്യും. ഈ സിനിമയില്‍ അങ്ങനെയൊരു രീതിയുമില്ലെന്ന് കമല്‍ പറഞ്ഞു.
കറുത്ത പക്ഷികള്‍ക്ക് ശേഷം ഒമ്പത് വര്‍ഷത്തെ ഇടവേളം മമ്മൂട്ടിയ്ക്കും തനിയ്ക്കും ഇടയില്‍ വന്നത് ഒന്നും ബോധപൂര്‍വ്വമല്ലെന്നും കമല്‍ പറയുന്നു. അങ്ങനെ സംഭവിച്ചു പോകുന്നതാണ്. മമ്മൂട്ടി അദ്ദേഹത്തിന്റേതായ രീതിയില്‍ സിനിമ ചെയ്യുന്നു. ഞാന്‍ എന്റേതായ രീതിയിലും. അപ്പോള്‍ ഇടവേള സ്വാഭാവികമായും സംഭവിക്കുമല്ലോ. മമ്മൂട്ടി മാത്രമല്ല മോഹന്‍ലാലുമായും ജയറാമുമായുമൊക്കെ എനിക്കിങ്ങനെ ഒരു ഇടവേള ഉണ്ടായിട്ടുണ്ടെന്നും ഒന്നും ആലോചിച്ചുറപ്പിക്കുന്നതൊന്നുമല്ലെന്നും കമല്‍ പറഞ്ഞു.
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ