Don't Miss!
- News യുഎഇയും ഖത്തറും തുര്‍ക്കിയുടെ കൂടെ; ഇറാഖില്‍ നിന്ന് പുതിയ പാത, ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി
- Automobiles ഏപ്രിൽ 30 മുതൽ ഈ മോഡലുകൾക്ക് വില കൂടുന്നുണ്ടേ, ഇഷ്ടവാഹനം സ്വന്തമാക്കാൻ സുവർണാവസരം
- Finance മുന്നേറ്റം തുടരാൻ ഗ്രീൻ സ്റ്റോക്ക്, വളർച്ച 37 ശതമാനം വരെ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Lifestyle രോഗശാന്തിക്ക് ഓടിയെത്തുന്ന ഭക്തര്‍, മന്ത്രവാദവും ആത്മാക്കളെയും ഒഴിപ്പിക്കുന്ന ക്ഷേത്രം
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
ആ പ്രണയം റഹ്മാന് തുറന്ന് പറഞ്ഞു!!! 'ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായിരുന്നു, പക്ഷെ???'
ഞാനും അമലയും പ്രണയത്തിലായിരുന്നു. എന്നാല്‍ അത് ഒരു ആകര്‍ഷണം മാത്രമായിരുന്നു, ദീര്ഘകാലത്തേക്കുള്ളതായിരുന്നില്ല. മാതാപിതാക്കള്‍ക്ക് വേണ്ടിയല്ല തങ്ങള്‍ പിരിഞ്ഞതെന്നും റഹ്മാന്.
ഒരു കാലത്ത് മലയാളത്തിലെ യുവതാരമായിരുന്നു റഹ്മാന്. മമ്മുട്ടിക്കും മോഹന്‍ലാലിനുമൊപ്പം സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്തിയ റഹ്മാന് പിന്നീട് മലയാളത്തില്‍ നിന്നും മെല്ലെ അകന്ന പോകുകയായിരുന്നു. മലയാളത്തില്‍ സൂപ്പര്‍ താര പദവിയിലെത്തിയ റഹ്മാന് മെല്ലെ തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറി. മോഹന്‍ലാലിനും മമ്മുട്ടിക്കുമൊപ്പം നിരവധി ചിത്രങ്ങളില്‍ റഹ്മാന് ഒന്നിച്ചെത്തി.
സുമുഖനായ ആ നായകന് ഏറെ ആരാധികമാരും ഉണ്ടായിരുന്നു. അക്കാലത്തും റഹ്മാനെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകള്‍ക്ക് ക്ഷാമം ഉണ്ടായിരുന്നില്ല. പക്ഷെ അതെല്ലാം വെറും ഗോസിപ്പുകള്‍ മാത്രമായിരുന്നെന്നാണ് താരം പറയുന്നത്. എന്നാല്‍ അമലയുമായി പ്രണയത്തിലായിരുന്നെന്ന് താരം സമ്മതിക്കുന്നു.
താനും അമലയും പ്രണയത്തിലായിരുന്നെന്ന് റഹ്മാന് പറഞ്ഞു. ഗോസിപ്പ് കോളങ്ങളില്‍ റഹ്മാനൊപ്പം ഉയര്‍ന്നു കേട്ട് പേരായിരുന്നു അമല. പക്ഷെ ഗോസിപ്പിനപ്പുറേക്ക് ഒരു ബന്ധം തങ്ങള്‍ തമ്മിലുണ്ടായിരുന്നെന്ന് റഹ്മാന് പറഞ്ഞു.
തമിഴില്‍ ഒരു സിനിമയില്‍ ഒന്നിച്ചഭിനയിച്ചപ്പോഴായിരുന്നു ഇരുവരും തമ്മില്‍ അടുത്തത്. പിന്നീട് പ്രണയമായി അത് വളര്‍ന്നു. പക്ഷെ ആ പ്രണയത്തിന് അധികം ആയുസില്ലായിരുന്നെന്ന് റഹ്മാന് പറഞ്ഞു.
ആ പ്രണയം യഥാര്‍ത്ഥത്തില്‍ ഒരു ആകര്‍ഷണം മാത്രമായിരുന്നെന്ന് റഹ്മാന് പറഞ്ഞു. രണ്ടാള്‍ക്കും സിനിമയില്‍ തിരക്ക് കൂടിയതോടെ അതിന്റെ ഗൗരവം നഷ്ടമായി. അല്ലാതെ മാതാപിതാക്കള്‍ക്ക് വേണ്ടി ഉപേക്ഷിച്ചതല്ല ആ പ്രണയമെന്നും താരം പറഞ്ഞു.
അന്ന് ഇതുപോലെ ടിവിയോ നവമാധ്യമങ്ങളോ ഒന്നും ഇല്ലാതിരുന്നതിനാല്‍ ഗോസിപ്പുകള്‍ക്ക് ഇത്ര പ്രചാരം ഇല്ലായിരുന്നു. നാട്ടില്‍ പരക്കുന്നവ മാത്രമേ അറിയുന്നുണ്ടായിരുന്നൊള്ളു എന്ന് റഹ്മാന് പറഞ്ഞു. മാര്‍ക്കറ്റ് വാല്യു ഉള്ള ആളേക്കുറിച്ചാണ് ഗോസിപ്പ് ഉണ്ടാകുക. താന്‍ അന്ന് യംഗ് യൂത്ത്ഫുള്‍ ആയിരുന്നെന്നും താരം പറഞ്ഞു.
അക്കാലത്ത് റഹ്മാനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞവരില്‍ പ്രധാനികള്‍ രോഹിണിയും ശോഭനയുമായിരുന്നു. പെണ്‍കുട്ടികളുമായി അകലം പാലിക്കുന്ന രീതിയായിരുന്ന കേരളത്തിലേത്. എന്നാല്‍ ഊട്ടില്‍ പഠിച്ചു വളര്‍ന്ന തന്റെ രീതികളായിരുന്നു ഗോസിപ്പിന് കാരണം. ആണും പെണ്ണും ഒന്നിച്ചിരിക്കുന്നതും ഡിന്നര്‍ കഴിക്കാന്‍ പോകുന്നതും ചായ കുടിക്കുന്നതും തന്റെ കാഴചയില്‍ തെറ്റായിരുന്നില്ല. പക്ഷെ ആളുകള്‍ ശ്രദ്ധിക്കുമായിരുന്നു.
അന്നൊന്നും ഇത് മനസിലാക്കാനുള്ള പ്രായമോ ബുദ്ധിയോ ഉണ്ടായിരുന്നില്ല. മാതാപിതാക്കള്‍ കേട്ടാല്‍ വിഷമിക്കുമല്ലോ എന്നായിരുന്നു വിഷമം. ഇതൊക്കെ സിനിമാ ലോകത്തിന്റെ ഭാഗമാണെന്ന് പിന്നീട് മനസിലായെന്നും താരം പറഞ്ഞു.
ഇപ്പോഴത്തെ തന്റെ വിഷമം ഗോസിപ്പ് ഇല്ലാത്തതാണ്. ഗോസിപ്പ് ഒരു മാര്‍ക്കറ്റിംഗിന്റെ ഭാഗമാണ്. അതൊരു മാര്‍ക്കറ്റിംഗ് ടെക്നോളജിയാണ്. സിനിമ വീട്ടിലെത്തുന്ന ഈ കാലത്ത് ഗോസിപ്പ് സിനിമയേക്കുറിച്ച് അറിവുണ്ടാക്കുമെന്നും താരം പറഞ്ഞു.
കാര്യം എന്തൊക്കെയാണെങ്കിലും എല്ലാത്തിനും ഒരു പരിധിയുണ്ടാകണം. ഒരാളേയും വേദനിപ്പിക്കാന്‍ പാടില്ല. അത്തരം വേദനിപ്പിക്കുന്ന ഗോസിപ്പുകള്‍ കാണുമ്പോള്‍ എഴതിയുണ്ടാക്കിയവന് നല്ല വീട്ടിലല്ല ജനിച്ചതെന്ന് മനസില്‍ പ്രാകുമെന്നും താരം പറഞ്ഞു.
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'
-
ഷാരൂഖ് തന്റെ സ്വന്തമായിരുന്നെന്ന് പ്രിയങ്ക വിളിച്ച് പറഞ്ഞു; ഒന്നും ചെയ്യാനാകാതെ ഗൗരി ഖാൻ; ചർച്ചയാക്കി ആരാധകർ
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ