Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
വിമല്‍ നന്ദിയില്ലാത്തവനും വഞ്ചകനുമാണെന്ന് രമേശ് നാരായണ്‍, പൃഥ്വിരാജിന് ധാര്‍ഷ്ട്യം
അഞ്ചട്ട് വര്‍ഷത്തെ പരിചയമാണ് ആര് എസ് വിമലുമായി തനിക്കുള്ളതെന്നും എന്നാല്‍ വിമലിന്റെ നന്ദികേട് തിരിച്ചറിയാന്‍ വൈകിയെന്നും സംഗീത സംവിധായകന് രമേശ് നാരായണ്‍. 'പാലം കടക്കുവോളം നാരായണ, പാലം കടന്നാല്‍ കൂരായണ' എന്ന ചൊല്ല് വിമലിനെ ഉദേശിച്ച് ഉണ്ടാക്കിയതാണോയെന്നുപോലും സംശയിച്ചുപോകും. താനെത്രമാത്രം മികച്ച സംഗീത സംവിധയകനാണെന്നതിന് സര്‍ട്ടീഫിക്കറ്റ് നല്‍കേണ്ടത് വിമലല്ലെന്നും ജനങ്ങളാണെന്നും മംഗളത്തിന് നല്കിയ അഭിമുഖത്തില്‍ രമേശ് നാരായണ്‍ പറഞ്ഞു.
പത്രങ്ങളില്‍ വന്ന ഫീച്ചറുകളുമായാണ് വിമല്‍ എന്നെ ആദ്യം സമീപിച്ചത്. ഇതൊരു സിനിമയാക്കാന്‍ ആഗ്രഹമുണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞു. ആദ്യം മുതല്‍ അവസാനംവരെ കൂടെ നില്‍ക്കണമെന്നും വിമല്‍ നിര്‍ബന്ധിച്ചു. സ്ക്രിപ്റ്റിന് ഏകദേശ രൂപം നല്‍കിയതോടെ വിമല്‍ എന്റെ വീട്ടില്‍ വരികയും ചിത്രത്തിന്റെ പൂജ വീട്ടില്‍ വച്ച് നടത്തണമെന്ന് വാശിപിടിയ്ക്കുകയും ചെയ്തു. അങ്ങനെ വീട്ടില്‍ വച്ച് വിമല്‍ എനിക്ക് സ്ക്രിപ്റ്റ് കൈമാറിക്കൊണ്ടാണ് കര്‍മ്മം നിര്‍വ്വഹിച്ചത്.
പിന്നെ പ്രൊഡ്യൂസറെ കണ്ടെത്തിതരണമെന്നായി വിമലിന്റെ ആവശ്യം. ഒരു ചെറുപ്പക്കാരന്റെ ആഗ്രഹമല്ലേയെന്ന് കരുതി വിദേശത്തുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് സിനിമ നിര്‍മിക്കാനുള്ള സഹായം ചെയ്തു കൊടുത്തു. ബിഗ് ബജറ്റ് സിനിമയാണ് എന്ന് നിന്റെ മൊയ്തീന്. ഇതിനു പറ്റിയ നിര്‍മാതാക്കളെ കണ്ടെത്തി വിമലിനൊപ്പം നിന്ന എന്നെയാണ് വിമലിപ്പോള്‍ പുറംകാല്‍കൊണ്ട് തൊഴിച്ചത്. ആദ്യം തൊട്ട് അവസാന നിമിഷം വരെ കൂടെ നിന്ന തന്നെ സിനിമ റിലീസ് ചെയ്യുന്നതിന്റെ 24 മണിക്കൂര്‍ മുമ്പ് വരെ വിമലിന് ആവശ്യമുണ്ടായിരുന്നു.
എന്നാല്‍ പിന്നീട് ഒരു തവണ പോലും വിളിക്കാനോ സംസാരിക്കാനോ വിമല്‍ തയ്യാറായില്ല. എന്നു മാത്രമല്ല, ഞാനിപ്പോള്‍ സംഗീത സംവിധാനം അറിയാത്ത ആളായി മാറുകയും ചെയ്തു. നന്ദികേടിന്റെ ആള്‍രൂപമാണ് താനെന്നും തനി വഞ്ചകനാണെന്നും വിമല്‍ സ്വയം തെളിയിച്ചിരിക്കുകയാണെന്നും രമേശ് നാരായണന് പറഞ്ഞു.
പൃഥ്വിരാജും വിമലും ചേര്‍ന്ന് ആറ് പാട്ടുകളില്‍ മൂന്ന് എണ്ണവും ഒഴിവാക്കി. പൃഥ്വിരാജ് എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞുവെന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ പിന്നീട് വിമല്‍ എന്റെ ഭാര്യയെ വിളിച്ച്, സ്റ്റുഡിയേയിലെത്തിയപ്പോള്‍ പൃഥിരാജിനെ വേണ്ട രീതിയില്‍ ബഹുമാനിക്കാത്തതിനാലാണ് പാട്ടുകള്‍ ഒഴിവാക്കാന്‍ പൃഥ്വിരാജ് പറഞ്ഞതെന്ന് അറിയിച്ചു. പൃഥ്വിരാജിന്റെ ധാര്‍ഷട്യമാണ് പിന്നീട് സിനിമയുടെ ചിത്രീകരണവേളയില്ലെല്ലാം കണ്ടത്.
വിമലിന് കാഴ്ചക്കാരന്റെ റോളായിരുന്നു. ചിത്രീകരണത്തിന്റെ എല്ലാ തലത്തിലും പൃഥ്വിരാജ് കയറി മേഞ്ഞുകൊണ്ടിരുന്നു. ഇപ്പോള്‍ വിമല്‍ പിടിച്ചുനില്‍ക്കാനാണ് തനിക്ക് സംഗീത സംവിധാനം അറിയില്ലെന്ന് പറയുന്നത്. നിങ്ങള്‍ തന്നെ ആലോചിച്ചു നോക്കൂ; സിനിമയില്‍ ഏറ്റവും നല്ല അഭിപ്രായം നേടിയ 'ശാരദംബരം' എന്ന പാട്ടിന്റെ സംഗീതം എന്റേതാണ്. എന്നിട്ടാണ് എനിക്ക് പാട്ടൊരുക്കാന്‍ അറിയില്ലെന്ന് കഴിവില്ലാത്ത വിമല്‍ പറയുന്നത്- രമേശ് നാരായണ്‍ പറയുന്നു
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?