Don't Miss!
- Lifestyle വായുവേഗത്തില്‍ പ്രസാദിക്കും പവനപുത്രന്, ആഗ്രഹസാഫല്യം നല്‍കും ഹനുമാന് ജയന്തി ആരാധന
- News ഒന്നാംഘട്ടത്തിലെ സമ്പന്നന്റെ ആസ്തി 716 കോടി..! ആളെ അറിഞ്ഞാൽ ഞെട്ടും, പിന്നിലുള്ള ആൾക്ക് 320 രൂപ മാത്രം
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
- Sports IPL 2024: മുംബൈ 11 അല്ല 12, നിതിന്‍ മേനോന് അംബാനിയുടെ അടിമ! അംപയറെ ട്രോളി ഫാന്‍സ്
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
മരിച്ചിട്ടും മരിക്കാത്ത കുതിരവട്ടം പപ്പു
സംസാരിക്കുമ്പോള്‍ അതില്‍ താമരശ്ശേരി ചുരം വന്നിരിക്കും.
പപ്പുവിനെ ഇന്നും സജ്ജീവമായ് ഓര്‍മ്മയില്‍ നിര്‍ത്തുവാന്‍ അത്രമേല്‍ പര്യാപ്തമായിരുന്നു വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ ഈ സംഭാഷണശകലം. മിമിക്രി സ്റേജുകളില്‍ ഇന്നും സജീവമാണ് കുതിരവട്ടം പപ്പു.വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്‍ഗ്ഗവീനിലയ (സംവിധാനം എ.വിന്‍സെന്റ്) ത്തിലെ കഥാപാത്രത്തിന്റെ പേരായ കുതിരവട്ടം പപ്പുവിനെയാണ് പത്മദളാക്ഷന് എന്ന ഈ കോഴിക്കോട്ടുകാരന് പിന്നീട് കൂടെ കൂട്ടിയത്.
കുട്ടിക്കാലത്തെ നാടക അഭിനയത്തില്‍ താല്പര്യം പ്രകടിപ്പിച്ച പത്മദളാക്ഷന്റെ ആദ്യത്തെ മികച്ച നാടക പ്രകടനം പതിനേഴാം വയസ്സിലായിരുന്നു. പിന്നീട് കോഴിക്കോട്ടെ നാടകത്തിന്റെ നട്ടെല്ലുകളിലൊരാളായ് പപ്പു വളര്‍ന്നു. കുഞ്ഞാണ്ടി,
തിക്കോടിയന്, നെല്ലിക്കോട് ഭാസ്ക്കരന്‍, കെ.ടി. മുഹമ്മദ് എന്നിവരുടെ ടീമില്‍ സജീവമായിരുന്ന പപ്പു ആയിരത്തോളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
പ്രൊഫഷണല്‍ നാടകങ്ങള്‍ എന്ന് പറയുന്നവ ചുരുക്കമായിരുന്നു അതില്‍ പ്രധാനമാണ് സമസ്യ, മനസ്സ് തുടങ്ങിയവ.സിനിമ
സംവിധായകരായ രാമു കാര്യാട്ടിന്റേയും എ.വിന്‍സന്റിന്റേയും ശ്രദ്ധയില്‍ പെട്ട പപ്പുവിന് നാടക അഭിനയം സിനിമയിലേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു മൂടുപടം എന്ന ആദ്യ ചിത്രത്തിലൂടെ.ഭാര്‍ഗ്ഗവീനിലയത്തിലൂടെയാണ് കുതിരവട്ടം പപ്പു ശ്രദ്ധിക്കപ്പെടുന്നത്.
അടുത്ത പേജില്‍