Don't Miss!
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- News 'ചതിച്ചല്ലോ പൊന്നേ'; ഹൃദയം തകർത്ത് സ്വർണ വില, പവന് അരലക്ഷം തൊട്ടു, വില വിവരങ്ങൾ ഇങ്ങനെ
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Automobiles പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
തേജാഭായിയുടെ മധുരക്കിനാവ് കയ്ക്കുന്നു
1984ല്‍ ഐവി. ശശി സംവിധാനം ചെയ്ത 'കാണാമറയത്ത്' എന്ന സിനിമയിലാണ് 'മധുരക്കിനാവിന്‍...' ആദ്യം പ്രത്യക്ഷപ്പെട്ടത്. മലയാളി യുവത്വത്തിന് ഡിസ്ക്കോയുടെ ലഹരി പകര്‍ന്നു നല്കിയ ഗാനത്തില്‍ റഹ്മാനും ശോഭനയുമാണ് അഭിനയിച്ചിരുന്നത്. വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും യുവത്വങ്ങള്‍ ഹരം പകരുന്ന മധുരക്കിനാവിനെ 'തേജാഭായി'യില്‍ ദീപക് ദേവ് ആണ് റീമിക്സ് ചെയ്തത്.
തന്നോടോ ശ്യാമിനോടോ അനുമതി വാങ്ങാതെയാണ് നടപടിയെന്നാണ് ബിച്ചു തിരുമല പറയുന്നത്. പാട്ട് റീമിക്സ് ചെയ്യുന്ന വിവരം പോലും ഞങ്ങളെ അറിയിച്ചില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.
ഇന്ത്യന്‍ പെര്‍ഫോമിങ് റൈറ്റ് സൊസൈറ്റി (ഐ.പി.ആര്.എസ്.) നിയമത്തിന് എതിരാണെന്നും ഐ.പി.ആര്.എസ്. നിയമപ്രകാരം പാട്ടിന്മേല് ഗാനരചയിതാവിനും അവകാശമുണ്ടെന്നും ബിച്ചു പറയുന്നു. എന്നാല്‍ നിയമ നടപടികളൊന്നും ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും ഇതിനെതിരെ പ്രതികരിക്കേണ്ടത് സംഗീതപ്രേമികളാണെന്നും അദ്ദേഹം വ്യക്തമാക്കി.
'തേജാഭായി'ക്കു വേണ്ടി രണ്ടു പാട്ടുകള്‍ തന്നെക്കൊണ്ട് എഴുതിച്ചിരുന്നുവെന്നും ബിച്ചു വെളിപ്പെടുത്തുന്നു എന്നാല്‍ പക്ഷേ ഇവ ചിത്രത്തില്‍ ഉപയോഗിച്ചിട്ടില്ല. ഗാനരചയിതാവിന്റെ സ്ഥാനത്ത് കൈതപ്രത്തിന്റെ പേരാണ് സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. പാട്ടുകളെഴുതിച്ചത് 'മധുരക്കിനാവ്' റീമിക്സ് ചെയ്യുന്നതിനെതിരെ താന്‍ രംഗത്തുവരുന്നതു തടയാനുള്ള തന്ത്രമായിരുന്നുവോയെന്നും ബിച്ചു സംശയിക്കുന്നുണ്ട്.
എന്നാല്‍ ഗാനം റീമിക്സ് ചെയ്യുന്നതിനുള്ള അവകാശം സരിഗമ ഇന്ത്യ ലിമിറ്റഡില്‍ നിന്ന് വില കൊടുത്ത് വാങ്ങിയതാണെന്നാണ് 'തേജാഭായി'യുടെ നിര്‍മാതാക്കളിലൊരാളായ ശാന്ത മുരളീധരന്റെ വിശദീകരണം. പാട്ടിന്റെ വിലയായി 1,50,000 രൂപയും നികുതിയിനത്തില്‍ 15,000 രൂപയും സരിഗമയ്ക്ക് നല്‍കിയിട്ടുണ്ട്. ഇതിന്റെ രേഖകളെല്ലാം കൈവശമുണ്ടെന്നും ഇതിനെച്ചൊല്ലിയുള്ള എന്തു നിയമ നടപടിയും നേരിടാന്‍ തയ്യാറാണെന്നും ശാന്ത മുരളീധരന് വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തില്‍ ബിച്ചു തിരുമലയുടെയും ശ്യാമിന്റെയും വാദങ്ങള്‍ നിലനില്‍ക്കുമോയെന്ന കാര്യം സംശയമാണ്. അടുത്തിടെ പുറത്തുവന്ന സുപ്രീം കോടതി വിധിയനുസരിച്ച് ഗാനങ്ങളുടെ അവകാശം മ്യൂസിക് കമ്പനികള്‍ക്കെന്നു ബോംബെ ഹൈക്കോടതി വിധിച്ചു. സംഗീതജ്ഞര്‍ക്കോ ഗാനരചയിതാക്കള്‍ക്കോ ഇക്കാര്യത്തില്‍ യാതൊരു അവകാശമില്ലെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം സൃഷ്ടികളെ അധികരിച്ചു നടത്തുന്ന മറ്റു ജോലികള്‍ക്കു നിലവിലുള്ള പകര്‍പ്പവകാശ നിയമപ്രകാരമുള്ള അവകാശങ്ങള്‍ സൃഷ്ടാക്കള്‍ക്ക് നിഷേധിക്കാനാകില്ലെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം വിവാദങ്ങളില്‍ ദീപക് ദേവ് കുരുങ്ങുന്നത് ഇതാദ്യമായല്ല. ദീപക്കിന്റെ ആദ്യചിത്രമായ ക്രോണിക്ക് ബാച്ചിലര്‍ മുതല്‍ ഇത്തരം വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. അടുത്തിടെ ആലുക്കാസിന്റെ പരസ്യത്തിനായി ദീപക് ഈണമിട്ട 'എന്നില്‍ കുളിരിടും മൊഴിയുമായി അരികിലോ നീ വന്നു മെല്ലേ...'എന്ന പരസ്യ ജിംഗിള്‍ പന്ത്രണ്ടുവര്‍ഷം മുമ്പ് ജഴ്സണ്‍ ആന്റണിയുടെ സംഗീത സംവിധാനത്തില്‍ പുറത്തുവന്ന 'എന്നോര്മയില് മിന്നുമാ കുഞ്ഞിലെ ക്രിസ്മസ്കാലം' എന്ന ക്രിസ്തീയ ഭക്തിഗാനത്തിന്റെ പകര്‍പ്പാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ദീപക്കിന്റെ തന്നെ'ഉറുമി'യിലെ 'ആരോ...' എന്ന ഗാനം കനേഡിയന്‍ ഗായിക ലൊറീന മക് കെന്നറ്റിന്റെ പ്രശസ്തമായ കാരവാന് സെറായ് ഗാനത്തിന്റെ മോഷണമാണെന്നും പറയപ്പെടുന്നു.
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്