Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ഈ ഭാര്യ വെറുതെയായോ? ചിന്തിയ്ക്കേണ്ട വിഷയം!
'നല്ല ജൂറി നല്ല തീരുമാനം' ഗിരീഷ് കാസറവള്ളി ജൂറി ചെയര്‍മാനായ അവാര്‍ഡ് കമ്മിറ്റിയുടെ തീരുമാനങ്ങളെപ്പറ്റി പ്രശസ്ത സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞ വാക്കുകളായിരുന്നു ഇത്. ഒരു പരിധി വരെ അടൂരിന്റെ വാക്കുകള്‍ ശരിയായിരുന്നു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ വിവാദ പര്‍വ്വങ്ങള്‍ കുറവായിരുന്നത് തന്നെ ഇതിനുദാഹരണം. ചെറിയ ചെറിയ അപസ്വരങ്ങള്‍ മുഴങ്ങിക്കേട്ടെങ്കിലും പൊതുവെ ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനങ്ങള്‍ സ്വീകരിയ്ക്കപ്പെട്ടു.
എന്നാല്‍ ജൂറിയുടെ ഈ മികവെല്ലാം ഒരൊറ്റ തീരുമാനത്തിലൂടെ കളഞ്ഞുകുളിച്ചുവെന്നാണ് പ്രേക്ഷക ഭൂരിപക്ഷത്തിന്റെ അഭിപ്രായം. ജനപ്രീതി നേടിയ കലമൂല്യത്തിനുള്ള ചിത്രത്തിന് നല്കിയ പുരസ്ക്കാരമാണ് കമ്മിറ്റിയുടെ തിളക്കം കെടുത്തിക്കളഞ്ഞത്.
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത 'ഇന്നത്തെ ചിന്താവിഷയ'ത്തിനായിരുന്നു ഈ വിഭാഗത്തില്‍ അവാര്‍ഡ് നല്‍കിയത്. ഇതിനെതിരെ രംഗത്തെത്തിയത് കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെട്ട 'വെറുതെ ഒരു ഭാര്യ'യുടെ നിര്‍മാതാവ് സലാഹുദ്ദീനായിരുന്നു.
കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ സലാഹുദ്ദീന് ഉയര്‍ത്തിയ ആരോപണങ്ങളില്‍ പലതും തള്ളിക്കളയാന്‍ പറ്റുന്നതല്ല. താന്‍ നിര്‍മ്മിച്ച ചിത്രത്തെക്കാള്‍ എന്ത് മികവാണ് ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയില്‍ കമ്മിറ്റി കണ്ടെത്തിയതെന്നൊണ് സലാഹുദ്ദീന് ചോദ്യം.
നിക്ഷ്പക്ഷമായി വിലയിരുത്തിയാല്‍ സത്യന്റെ മുന്‍കാല ചിത്രങ്ങളെ അപേക്ഷിച്ച് ശരാശരിയിലും താഴെയായിരുന്നു ഇന്നത്തെ ചിന്താവിഷയത്തിന്റെ സ്ഥാനം. പ്രേക്ഷകരെ ബോറപ്പിയ്ക്കുന്ന സദാ സാരോപദേശ കഥയായി മാറിയ ചിന്താവിഷയത്തിന് വേണ്ടത്ര ജനപ്രീതി പിടിച്ചു പറ്റാന്‍ കഴിഞ്ഞുവോയെന്ന് സംശയമാണ്. ബോക്സ് ഓഫീസിലും ശരാശരി പ്രകടനം മാത്രമായിരുന്നു ഈ സത്യന് ചിത്രം കാഴ്ചവെച്ചത്.
അതേ സമയം ജനപ്രതീയുടെയും കലാമൂല്യത്തിന്റെയും കാര്യത്തില്‍ ഏത് അളവുകോല്‍ വെച്ചുനോക്കിയാലും സത്യന് ചിത്രത്തെക്കാള്‍ ഏറെ മുന്നിലാണ് അക്കു അക്ബര്‍ സംവിധാനം ചെയ്ത വെറുതെ ഒരു ഭാര്യയുടെ സ്ഥാനം.
ഏറെക്കാലത്തിന് ശേഷം മലയാളത്തിന് ലഭിച്ച ഈ നല്ല ചിത്രം ലാഭക്കണക്കുകളിലും മുന്നിട്ടു നിന്നു. സമൂഹത്തിന് നല്ലൊരു സന്ദേശം കൂടി പകര്‍ന്നു നല്കിയ ഈ ചിത്രം അവഗണിച്ചത് ഏറെ വേദനയുണ്ടാക്കിയെന്ന് നിര്‍മാതാവ് പറയുമ്പോള്‍ അതില്‍ തെറ്റു പറയാനാവില്ല.
കുരുക്ഷേത്ര, മാടമ്പി, തിരക്കഥ, ട്വന്റി20 തുടങ്ങിയ ചിത്രങ്ങളെ അവഗണിച്ചുവെന്ന പരാതികളെ കണ്ടില്ലെന്ന് നടിച്ചാലും വെറുതെ ഒരു ഭാര്യയെ തഴഞ്ഞത് നല്ല സിനിമയെ സ്നേഹിയ്ക്കുന്നവരെ വേദനിപ്പിയ്ക്കുമെന്ന കാര്യമുറപ്പ്.
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത