Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Lifestyle ലോക മലേറിയ ദിനം 2024: മലേറിയ വരാതിരിക്കാന്‍ എന്തുചെയ്യണം, തുടക്കം വീട്ടില്‍ നിന്ന്
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഐഎഫ്എഫ്കെ രജിസ്ട്രേഷന് ഫീസ് വര്‍ദ്ധിപ്പിച്ചു
സംസ്ഥാന സര്‍ക്കാര്‍ ആതിഥ്യമരുളുന്ന ഈ ചലച്ചിത്രോത്സവത്തിന് 300 രൂപയായിരുന്ന റജിസ്ട്രേഷന് ഫീസ് ഒറ്റയടിക്ക് 500 രൂപയാക്കി വര്‍ദ്ധിപ്പിച്ചിരിക്കയാണ് ഈ വര്‍ഷം. ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 300രൂപ മാത്രമേ ജിസ്ട്രേഷന് ഫീസ് ഈടാക്കുന്നുള്ളു എന്നിരിക്കെ തിരുവനന്തപുരത്ത് ചാര്‍ജ്ജ് വര്‍ദ്ധനയെ ന്യായീകരിക്കാനാവില്ല.
ഫിലിം സൊസൈറ്റികളുടെ സജീവമായ പങ്കാളിത്തത്തില്‍ സൌജന്യമായി പ്രാതിനിധ്യം അനുവദിച്ചുകൊണ്ട് നടത്തിയിരുന്ന കേരളത്തിന്റെ ഔദ്യോഗിക ചലച്ചിത്രമേള പിന്നീട് 100 രൂപ ഫീസ് ൗടാക്കുകയായിരുന്നു. തുടര്‍ന്നു 200 രൂപയും പിന്നീട് 300 രൂപയിലെത്തുകയുമായിരുന്നു.
തിരുവനന്തപുരത്തും കൊച്ചിയിലും കാഴിക്കോട്ടുമായി മാറിമാറി നടത്തിയിരുന്ന മേള ഇപ്പോള്‍ തിരുവനന്തപുരം ആസ്ഥാനമാക്കി തെരെഞ്ഞെടുത്തു കഴിഞ്ഞു. കൂടുതല്‍ തിയറ്റര്‍ സൗകര്യവും യാത്രസൗകര്യവും കൊച്ചിയിലായിട്ടും മേള തിരുവനന്തപുരത്ത് ഒതുക്കുന്നത് ചില തല്പര കക്ഷികളുടെ താത്പര്യം മാത്രമാണ്.
മേളയില്‍ പങ്കെടുക്കുന്ന പ്രതിനിധികളില്‍ നല്ല പങ്കും മലബാര്‍ മേഖലയില്‍ നിന്നാണ്. ദുരിത പൂര്‍ണ്ണമായ തീവണ്ടിയാത്രയും, വലിയ തോതിലുള്ള ലോഡ്ജിംഗ് ചാര്‍ജ്ജും, ഉയര്‍ന്ന ഭക്ഷണ നിരക്കും, യാതൊരു തത്വദീക്ഷയുമില്ലാതെ ഓട്ടോചാര്‍ജ്ജും ഓരോ മേളയിലും പ്രതിനിധികളെ വല്ലാതെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
കാഴ്ചയുടെ ഈ മഹോത്സവത്തിനെത്തുന്ന പ്രതിനിധികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കാനെങ്കിലും സര്‍ക്കാറും സാംസ്ക്കാരിക വകുപ്പും അക്കാദമിയും ശ്രദ്ധിക്കേണ്ടതുണ്ട്. നവംബര്‍ ഇരുപത്തഞ്ചിനുശേഷം രജിസ്റര്‍ ചെയ്യുന്നവര്‍ക്ക് 600 രൂപയാണത്രേ ചാര്‍ജ്ജ്. സിനിമ കാണാന്‍ എല്ലാം മറന്ന് ദൂരസ്ഥലത്തുനിന്ന് എത്തുന്ന വരെ നിരുത്സാഹപ്പെടുത്തുന്നതാണ് ഈ പരിഷ്ക്കാരങ്ങള്‍ എന്ന് സംശയമില്ല.
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'
-
'ജാസ്മിൻ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, ആര്യയും വീണയുമൊന്നും മൈന്റ് ചെയ്തില്ല'
-
ഞങ്ങളെല്ലാം നല്ല സുഹൃത്തുക്കളായിരുന്നു, പിന്നീട് പ്രശ്നങ്ങൾ; പരസ്പരം സെറ്റിൽ സംഭവിച്ചത്; ഗായത്രി