Don't Miss!
- Automobiles നെക്സോൺ വരെ നാണിക്കും, ബേസ് വേരിയന്റിൽ പോലും ഏറ്റവും ഡിമാന്റുള്ള ഈ ഫീച്ചർ ചേർത്ത് സോനെറ്റ്
- Sports IPL 2024: മുംബൈ ജയിച്ചേനെ, രക്ഷിച്ചത് കമ്മിന്‍സ്! കിടു ക്യാപ്റ്റന്‍സി; കളി മാറ്റിയ തന്ത്രമിതാ
- News കോണ്‍ഗ്രസിന് കനത്ത തിരിച്ചടി: ഇന്‍കംടാക്സ് അന്വേഷണത്തിനെതിരായ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- Finance 10,000 രൂപ 1.32 ലക്ഷമാക്കിയ മൾട്ടിബാഗർ സ്റ്റോക്ക്, ഓഹരി വില 40-ൽ താഴെ, നിങ്ങൾ വാങ്ങുന്നോ...?
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
മുസ്ലീ പവര്‍ പരസ്യത്തിലെ ഫോട്ടോയ്ക്കെതിരെ ശ്വേത
ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും തങ്ങള്‍ ഇക്കാര്യം മുന്‍കൂട്ടി അറിഞ്ഞിട്ടില്ലെന്നും പരസ്പര ധാരണയോടെയല്ല ഇത് നടന്നിരിക്കുന്നതെന്നും വ്യക്തമാക്കിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് ശ്വേത താരസംഘടനയായ അമ്മയിലും പൊലീസിലും പരാതി നല്‍കിയിരുന്നു. ഇതുപോരാഞ്ഞ് വനിതാ കമ്മീഷന് കൂടി പരാതി നല്കാന് ഒരുങ്ങുകയാണ് താരം.
ആരാണിതിനു പിന്നിലെന്നു കണ്ടെത്തി ശിക്ഷിച്ചേ തീരൂവെന്ന വാശിയിലാണ് നടി. ചിത്രത്തിന്റെ റിലീസിങ് മുടങ്ങാതിരിക്കാന്‍ ശ്വേതയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സംവിയായകന് അനില്‍ ബാബുവും നിര്‍മാതാവും.
അതിനിടെ, വിവാദത്തിലൂടെ സിനിമയ്ക്ക് ശ്രദ്ധ നേടിക്കൊടുക്കാന്‍ ശ്വേത കൂട്ടുനിന്നുകൊണ്ടുള്ള ശ്രമമാണോ സംഭവമെന്ന സംശയവും ഉയരുന്നുണ്ട്.
തലസ്ഥാനത്ത്, സെക്രട്ടേറിയറ്റിനു മുന്നിലുള്‍പ്പെടെ സ്ഥാപിച്ച കൂറ്റന്‍ ഫ്ളെക്സ് ബോര്‍ഡിലാണ് വിവാദ പരസ്യം വന്നത്. ചിത്രത്തില്‍ ശ്വേത അഭിനയിച്ച കഥാപാത്രത്തിന്റെ അതീവ സെക്സിയായ ഫോട്ടോയും ഒപ്പം അതേ വലിപ്പത്തില്‍ പരസ്യവുംമാണ് കൊടുത്തിരിക്കുന്നത്. ജീവിതം ആസ്വാദ്യമാക്കാന്‍ മുസ്ലി പവര്‍ എക്സ്ട്ര ഉപയോഗിക്കൂ എന്നാണ് പരസ്യത്തിലെ വാചകം.
ഈ പരസ്യം തിരുവനന്തപുരത്തല്ലാതെ വേറൊരിടത്തും ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പരസ്യത്തെക്കുറിച്ച് അറിഞ്ഞ ശ്വേത സുഹൃത്തുക്കള്‍ മുഖേന ഇതിന്റെ ചിത്രവും മറ്റും ശേഖരിച്ചു. തുടര്‍ന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനു പരാതി നല്കി.
ആദ്യം താര സംഘടന അമ്മയെയാണു സമീപിച്ചത്. പോലീസില്‍ പരാതി കൊടുക്കാന്‍ അമ്മ പ്രസിഡന്റ് ഇന്നസെന്റ് ഉള്‍പ്പെടെ നിര്‍ദേശിക്കുകയായിരുന്നു. സംഘടന ഇക്കാര്യത്തില്‍ കൂടെയുണ്ടാകുമെന്നും ഉറപ്പു നല്കി.
സ്ത്രീയെന്ന നിലയിലും കലാകാരിയെന്ന നിലയിലും തന്നെ അപമാനിക്കുന്ന നടപടിയാണ് താനറിയാതെ തന്റെ ചിത്രത്തിനൊപ്പം ലൈംഗികോത്തേജന മരുന്നിന്റെ പരസ്യം ചേര്‍ത്തതെന്ന് ശ്വേത പരാതിയില്‍ പറയുന്നു. ഇതേ കാരണം തന്നെ ചൂണ്ടിക്കാട്ടി സംസ്ഥാന വനിതാ കമ്മീഷനു കൂടി പരാതി നല്കാന് ശ്വേതയ്ക്ക് നിയമോപദേശം ലഭിച്ചുകഴിഞ്ഞു.
കാമസൂത്രയുടെ പരസ്യത്തില്‍ ശ്വേത മുമ്പ് അഭിനയിച്ചിരുന്നു. അറിയപ്പെടുന്ന താരമാകുന്നതിനു മുമ്പാണിത്. ഈ പരസ്യം വന്‍ ജനശ്രദ്ധ നേടിയിരുന്നു, മോഡലായിരുന്ന ശ്വേത ഇതോടെയാണ് പ്രശസ്തിയിലേയ്ക്കുയര്‍ന്നത്.
-
മിമിക്രി കഴിഞ്ഞാല്‍ വാഴക്കുലയാണോ കിട്ടുന്നത്?; സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചു; അന്‍സാര്‍
-
തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ! ബിഗ് ബോസിനോട് ആരാധകരുടെ അപേക്ഷ
-
പ്രിയന് എന്നെ ഇപ്പോള്‍ നോക്കുന്നത് പുച്ഛത്തോടെ ആയിരിക്കും, എനിക്ക് അതറിയാം; ശ്രീനിവാസന്റെ വാക്കുകള്‍