Don't Miss!
- Sports T20 World Cup 2024: ഒരൊറ്റ ഷോട്ട്, റിഷഭാണ് ബെസ്റ്റെന്ന് അന്നു ഉറപ്പിച്ചു! ടീമില്‍ വേണമെന്ന് ബ്രോഡ്
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
- Automobiles ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന് രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
താരങ്ങളെ വിലക്കിയത് ശരിയല്ല: കമല്ഹാസന്
അന്യഭാഷാ ചിത്രങ്ങള്‍ രണ്ടാഴ്ച കഴിഞ്ഞു മാത്രമേ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കൂ എന്ന തീരുമാനവും ജനാധിപത്യ സമൂഹത്തിനു ചേര്‍ന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫിലിം ചേംബറിന്റെ നടപടി അംഗീകരിക്കാവുന്നതല്ല. താരങ്ങളെയും സംഗീത പ്രവര്‍ത്തകരെയും വിലക്കിയ നടപടി ശരിയല്ല. ടിവിയും സിനിമയും സഹോദരങ്ങളാണ്. രണ്ടിന്റെയും വളര്‍ച്ചയ്ക്കു പരസ്പരമുളള ബന്ധം ആവശ്യമാണ്- കമല്‍ പറഞ്ഞു.
ഇതിനിടെ താരങ്ങളെ ചാനല്‍ പരിപാടികളില്‍ നിന്നും വിലക്കിക്കൊണ്ട് തീരുമനമെടുത്തതല്ലാതെ മറ്റൊരു നടപടിയും ആര്‍ക്കെതിരെയും സ്വീകരിച്ചിട്ടില്ലെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി.
ഗായകന് എംജി ശ്രീകുമാറിനെതിരെ ചേംബര്‍ നോട്ടീസ് നല്‍കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇത് അടിസ്ഥാനരഹിതമാണെന്ന് ചേംബര്‍ ജനറല്‍ സെക്രട്ടറി എവര്‍ഷൈന്‍ മണി അറിയിച്ചു.
ചാനലുകളിലൂടെ ചില ചലച്ചിത്ര പ്രവര്‍ത്തകര്‍ പരസ്യപ്രസ്താവന നടത്തിയ കാര്യം ഇപ്പോള്‍ വിദേശത്തുള്ള ചേംബര്‍ പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ മടങ്ങിയെത്തിയശേഷം ചര്‍ച്ച ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.