Don't Miss!
- Automobiles മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
- Lifestyle ദാമ്പത്യത്തിന്റെ ഒന്നാമത്തെ നിയമം: വിവാഹജീവിതത്തിലേക്ക് കുടുംബക്കാരെ പ്രവേശിപ്പിക്കാതിരിക്കുക
- News വിവാഹസമ്മാനമായി സഹോദരിക്ക് മോതിരവും ടിവിയും; ഭാര്യയ്ക്ക് ഇഷ്ടമായില്ല, യുവാവിനെ അടിച്ചുകൊന്നു
- Sports IPL 2024: ഹാര്‍ദിക് അല്ല, ലോകകപ്പ് കളിക്കേണ്ടത് ശിവം ദൂബെ; താരത്തിന് പിന്നില്‍ അണിചേര്‍ന്ന് ആരാധകര്‍
- Finance സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ 4 പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
ഗദ്ദാമയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
അബുദാബി മലയാളി സമാജം കലാവിഭാഗത്തിന്റെ മുന്‍ സെക്രട്ടറിയായിരുന്ന അബ്ദുട്ടി കൈതമുക്ക് ആണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പിന്നീട് തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹംതന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ചിത്രത്തിന്റെ സംവിധായകന് കമല്‍ അസത്യങ്ങളും അര്‍ധസത്യങ്ങളും മാത്രമാണ് ചിത്രത്തില്‍ പറയുന്നതെന്നും അതിനാല്‍ അദ്ദേഹം മാപ്പുപറയണമന്നും അബ്ദുട്ടി ആവശ്യപ്പെട്ടു.
ഗദ്ദാമ ഇറങ്ങിയപ്പോള്‍ തന്നെ അതിലെ സന്ദേശത്തിന്റെ അപകടം എനിക്ക് മനസിലായിരുന്നു. ഉടനെ തന്നെ പ്രവാസി വകുപ്പിന് ഞാന്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍, ഒന്നരമാസം മുമ്പ് നല്കിയ പരാതിയില്‍ ഇതുവരെ പ്രവാസി വകുപ്പ് ഒരു നടപടിയും എടുത്തില്ല. തുടര്‍ന്നാണ് കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.
ഗദ്ദാമ ഗള്‍ഫില്‍ മലയാളികളുടെ സാമൂഹ്യസാംസ്കാരികസാഹിത്യ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. അറബിയുടെ ഷൂ പോളിഷ് ചെയ്യുന്ന മലയാളി ചിത്രീകരണം തീര്‍ത്തും കെട്ടിച്ചമച്ചതാണ്. മലയാളികളുടെ ഗള്‍ഫിലെ തൊഴില്‍ സാധ്യതകളേയും നിലനില്‍പ്പിനേയും തന്നെ പ്രതികൂലമായി ബാധിക്കാനും ഈ സിനിമ കാരണമാകും-അദ്ദേഹം പറഞ്ഞു.
ഈ സിനിമയുടെ സിഡികള്‍ പുറത്തിറക്കുന്നത് നിരോധിക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. സംവിധായകന് കമലും നിര്‍മ്മാതാവും അറബികളോട് മാപ്പ് ചോദിക്കണം. ഒപ്പം തന്നെ, ഗള്‍ഫില്‍ ജോലിയെടുക്കുന്ന മലയാളി യുവാക്കളോടും കമല്‍ ക്ഷമ ചോദിക്കണം. ഈ ആവശ്യങ്ങള്‍ക്കായാണ് ഞാന്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്- അബ്ദു വ്യക്തമാക്കി.
ഗള്‍ഫ് നാടുകളില്‍ വീട്ടുജോലിക്കായി വരുന്ന ഗദ്ദാമമാരുടെ ജീവിതം ഹൃദയാവിഷ്കാരിയായി ചിത്രീകരിച്ച കമലിന്റെ ഗദ്ദാമയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിട്ടുണ്ട്. സൗദി അറേബ്യ പോലെയുള്ള ഒരു മുസ്ലീം രാജ്യത്തെ മോശമായും അറബികളെ ക്രൂരന്മാരായും ചിത്രീകരിച്ചു എന്ന് കുറ്റം ആരോപിച്ചാണ് നിരോധനം പ്രഖ്യാപിച്ചത്.
പ്രവാസി മലയാളിയും എഴുത്തുകാരനുമായ കെ യു ഇഖ്ബാലില്‍ എഴുതിയ ഒരു ഫീച്ചറിനെ അധികരിച്ചാണ് കമല്‍ തന്റെ ഗദ്ദാമ തയ്യാറാക്കിയത്.
-
അവനെ നോക്കിയാല്‍ തല്ല് കിട്ടും! സാറ ഭീഷണിപ്പെടുത്തി; അനന്യ പാണ്ഡെയുടെ വെളിപ്പെടുത്തല്‍
-
'കാതൽ സിനിമപോലെ ആണുങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉമ്മ കൊടുക്കുന്നു'; ലാലിന് ഇച്ചാക്കയുടെ ഉമ്മ, ഒപ്പം കൗണ്ടറും!
-
'കരഞ്ഞു മെഴുകുകയാണ് ഓരോന്നും; സൈക്കോളജിസ്റ്റുകൾ ഉൾപ്പെടെ ഇന്റർവ്യു ചെയ്തിട്ട് എടുക്കുന്ന മത്സരാർത്ഥികളാണ്'