Just In
- 5 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 5 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 5 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 6 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- News
കൊവിഷീൽഡിനും കൊവാക്സിനും പാർശ്വഫലങ്ങൾ കുറവ്; ഭീതി ആവശ്യമില്ലെന്നും നീതി ആയോദ് അംഗം
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒരു വിഷുപ്പാട്ടിന്റെ ചിറകില്‍ ഞാനിന്നലെ...
സംന്ധ്യയില്‍ തന്റെ അരികില്‍ വന്നു ചിരിച്ച പെണ്‍കിടാവിനെ പറ്റി വിറ്റി മുരളിയുടെ നിഷ്ടകപടമായ ഗ്രാമീണ കാമുകശബ്ദം കൗതുകത്തോടെ പറയുന്നു.
അവള് തന്നെ നോക്കി ചിരിച്ചതിന്റെ അര്‍ത്ഥം പിടികിട്ടാതെ വലയുന്നത് വരികളില്‍ ഇങ്ങനെ കൊരുത്തിട്ടിരിക്കുന്നു: കണിയൊരുക്കാനായ് ക്ഷണിച്ചതാണോ, എന്നെ കെണിയിലാക്കാനായ് വിളിച്ചതാണോ?
ഇവിടെ രാഘവന് മാഷിന്റെ പാട്ടുകെട്ടല്‍ അതിന്റെ മാന്ത്രികത പുറത്തെടുക്കുന്നുണ്ട്. "കെണിയിലാക്കാനായ്" എന്ന വാക്കിനുള്ളില്‍ അസാധ്യമായ വിധത്തില്‍ ആ 'കെണി' ഒളിപ്പിച്ചുവെച്ചിരിക്കുന്നു.
വിഷുപ്പാട്ടുകള്‍ എന്നു വിളിക്കാവുന്നവയില്‍ ആരുടെയും ഓര്‍മയില്‍ നില്ക്കുന്ന മറ്റൊരു പാട്ട് ആദ്യകിരണങ്ങള്‍ എന്ന സിനിമയിലെ 'പതിവായി പൗര്‍ണമി തോറും' എന്ന ഗാനമാണ്. നിലാവ് ഈ പാട്ടിലെ ഒരു നിറഞ്ഞ സാന്നിധ്യമാണ്. പാട്ടിന്റെ രചനയിലും സംഗീത പരിചരണത്തിലും അത് നന്നായി പ്രതിഫലിക്കുന്നു. പി സുശീലയുടെ ശബ്ദത്തില്‍ ഈ ശോകഗാനം അതിന്റെ ഉയരത്തെ കീഴടക്കിയിരിക്കുന്നു. 'മനസ്സിലെ പൂന്തേന്‍ കൂട്ടി മധുരിക്കും വെള്ളരി തിന്നാന്‍' വരാതിരുന്ന കാമുകനെക്കുറിച്ച്, 'പടിവാതിലിനപ്പുറമെത്തി കണിവെള്ളരി കാഴ്ച വെക്കുന്ന കനകനിലാ'വിനോട് ചോദിക്കുകയാണ് കാമുകി. ഈ വരികള്‍ പി ഭാസ്കരന്റേതാണെന്ന് പറയേണ്ടതില്ലല്ലോ? ഈണമിട്ടത് രാഘവന് മാഷ് തന്നെ.
വിഷുപ്പാട്ട് എന്ന വാക്കിന്റെ പര്യായം പോലെയായി മാറിയിട്ടുണ്ട് 'കണികാണും നേരം കമല നേത്രന്റെ' എന്നു തുടങ്ങുന്ന ഗാനം. ഇതൊരു ഹിന്ദുഭക്തിഗാനമാണ്. പൂന്താനത്തിന്റെ കവിതയെ ഒരു രാഗമാലികയായി അവതരിപ്പിക്കുകയാണ് ജി ദേവരാജന്‍ ചെയ്തത്. വിഷുവിന്റെ ഭക്തിഭാവം പ്രതിഫലിപ്പിക്കാന്‍ ഈ രാഗമാലികയ്ക്ക് കഴിഞ്ഞിടത്തോളം മറ്റ് പാട്ടുകള്‍ക്ക് കഴിഞ്ഞിട്ടില്ല
എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. പി ലീലയുടെയും രേണുകയുടെയും ഭക്തിസാന്ദ്രമായ ആലാപനം ഈ പാട്ടിനെ അതിന്റെ ഉയരത്തിലെത്തിച്ചിരിക്കുന്നു.
പുകഴേന്തിയുടെ സംഗീതത്തില്‍ ജാനകി പാടിയ "തിരിയോ തിരി പൂത്തിരി" എന്ന ഗാനം പ്രശസ്തമാണ്. പാട്ടെഴുതിയിരിക്കുന്നത് പി ഭാസ്കരനാണ്. വിഷുവിന്റെ ആഘോഷത്തെ മനസ്സിലേക്ക് കൊണ്ടുവരാന്‍ കഴിയുന്ന പാട്ടുകളില്‍ മുന്‍നിരയിലാണ് ഈ പാട്ടിന്റെ സ്ഥാനം. വിഷു ആഘോഷം വിഷയമായിട്ടുള്ള പ്രശസ്തമായ മറ്റൊരു പാട്ടാണ് വാണിജയറാം പാടിയ "എന്റെ കൈയില്‍ പൂത്തിരി" എന്ന ഗാനം. വയലാര്‍ എഴുതി, ദക്ഷിണാമൂര്‍ത്തിയാണ് ഈ ഗാനത്തിന് ഈണമിട്ടത്. "ലാത്തിരി
പൂത്തിരി പുഞ്ചിരി ചെപ്പോ കമ്പിത്തിരി മത്താപ്പോ" എന്നഗാനം ആഘോഷഗാനങ്ങളില്‍ എടുത്തു പറയേണ്ട ഒന്നാണ്.
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ് എന്ന ഗാനം ദേവാസുരം എന്ന ചിത്രത്തിലേതാണ്. ഗിരീഷ് പുത്തഞ്ചേരിയാണ് വരികള്‍ നല്‍കിയിരിക്കുന്നത്. എംജി രാധാകൃഷ്ണന്റെ ഈണം.