Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
ന്യൂഡെല്‍ഹി-നായര്‍സാബ് വീണ്ടും?
മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ആക്ഷന്‍ ചിത്രങ്ങളായ ന്യൂഡെല്‍ഹിയും നായര്‍സാബും വീണ്ടും വെള്ളിത്തിരയിലേക്ക്. രണ്ട് ചിത്രങ്ങളുടെയും നിര്‍മാതാക്കളായ ജൂബിലി വീണ്ടുമൊരിക്കല്‍ കൂടി ഈ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിയ്ക്കാന്‍ ആലോചിയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അക്കാലത്തെ ഉയര്‍ന്ന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ചിത്രീകരിച്ച ഈ രണ്ട് സിനിമകളും ഡിടിഎസ് ശബ്ദ സാങ്കേതികവിദ്യയുടെ അകമ്പടിയോടെ തിയറ്ററിലെത്തിയ്ക്കാനാണത്രേ പദ്ധതി.
മമ്മൂട്ടിയുടെ കരിയറില്‍ വന്തിരിച്ചുവരവുകള്ക്ക് കളമൊരുക്കിയ സിനിമകളായിരുന്നു ന്യൂഡെല്‍ഹിയും നായര്‍സാബും. ഡെന്നീസ് ജോസഫ് തിരക്കഥയെഴുതിയ രണ്ട് ചിത്രങ്ങളുടെയും സംവിധായകന് ജോഷിയായിരുന്നു.
മമ്മൂട്ടി-പെട്ടി-കുട്ടി ഫോര്മുലയിലിറങ്ങിയ സിനിമകള്‍ പരാജയപ്പെടാന്‍ തുടങ്ങിയതോടെ സിനിമയില്‍ നിന്നും പുറത്തേക്കുള്ള വഴി തേടിയ സൂപ്പര്‍ താരത്തിന്റെ കരിയറിന് പുതുജീവന്‍ നല്കിയ ചിത്രമായിരുന്നു 1986ല്‍ പുറത്തിറങ്ങിയ ന്യൂഡെല്‍ഹി. ചിത്രം കണ്ട് മമ്മൂട്ടിയെ അഭിനന്ദിച്ചവരില്‍ സത്യജിത് റേ വരെ ഉള്‍പ്പെട്ടിരുന്നു.
1989ല്‍ പുറത്തിറങ്ങിയ നായര്‍ സാബ് അന്നു വരെ മലയാളത്തിലിറങ്ങിയ എല്ലാ പട്ടാള ചിത്രങ്ങളെയും കവച്ചുവെച്ചിരുന്നു.
കശ്മീരിലെ പട്ടാള ക്യാമ്പും ആയുധങ്ങളും മറ്റും ചിത്രീകരിച്ച നായര്‍ സാബ് അക്കാലത്തെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു.
-
നിന്റെ അവസ്ഥ അവന് കണ്ടുകൂടെ, എത്രത്തോളം ഫ്രണ്ട്ഷിപ്പുണ്ടെന്ന് ഇപ്പോൾ അറിഞ്ഞോ; പവർ ടീമും ഗബ്രിയും വഴക്കിൽ
-
എന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടി പല്ലിറുമ്മി; ആ സംവിധായകന് ആദ്യമായി ദേഷ്യപ്പെടുന്നത് കണ്ടു: ശ്രീദേവി
-
മലയാളത്തിലെ പ്രമുഖ നടനുമായുള്ള വിവാഹ വാര്‍ത്ത; എന്റെ വീട്ടുകാരേക്കാള്‍ ഉത്കണ്ഠ വേറെ ചിലര്‍ക്ക്!