Don't Miss!
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- News അശാന്തിയുടെ താഴ്വരയായി പശ്ചിമേഷ്യ; തുറന്ന യുദ്ധം അകലെയല്ല, ഇറാഖിലെ ആക്രമണം നൽകുന്ന സന്ദേശം എന്ത്?
- Automobiles കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- Sports IPL 2024: സഞ്ജു പ്രതിഭ, 14 വയസ് മുതല്‍ അവനെ അറിയാം; ഇത്തവണ കപ്പ് രാജസ്ഥാനെന്ന് തരൂര്‍
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
തിലകന്റെ അച്ഛന് ഒരാഴ്ചത്തെ സമയം മാത്രം
ജനുവരിന് 14ന് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ ശ്രീ തിയേറ്ററുകളിലാണ് അച്ഛന് റിലീസ് ചെയ്യുന്നത്. ഒരാഴ്ചയാണ് പ്രദര്‍ശന സമയമായി അനുവദിച്ചിട്ടുള്ളത്. കൈരളി തിയറ്ററുകള്‍ക്ക് അനുബന്ധമായുള്ള ശ്രീ തിയറ്ററുകളിലെ സീറ്റിങ് കപ്പാസിറ്റി വളരെക്കുറവാണ്. ഒരാഴ്ചത്തെ പ്രദര്‍ശനസമയം മാത്രം കൂടിയാവുമ്പോള്‍ സിനിമയ്ക്ക് ഇത് തിരിച്ചടിയാവും.
ചിത്രാഞ്ജലി പാക്കേജ് പ്രകാരം ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ സിനിമ ജനവരി 14 മുതല്‍ സര്‍ക്കാര്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്ഡ അവസാന നിമിഷം കെ.എസ്.എഫ്.ഡി.സി. അധികൃതര്‍ തിയേറ്ററുകള്‍ അനുവദിക്കാനാവില്ല എന്ന നിലപാടില്‍ എത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് സിനിമയുടെ നിര്‍മാതാവായ അലി അക്ബറുടെ ഭാര്യ പ്രക്ഷോഭപരിപാടികള്‍ തീരുമാനിച്ചത്.
ചിത്രാഞ്ജലി പാക്കേജായിട്ടും ഈ സിനിമയ്ക്ക് സബ്സിഡി നല്‍കുന്നില്ല. എട്ടു ലക്ഷം രൂപ ചെലവഴിച്ച് പ്രിന്റ് എടുക്കുന്നവര്‍ക്കേ സബ്സിഡി നല്‍കൂ എന്നാണ് കെഎസ്എഫ്ഡിസിയുടെ നിലപാട്. തിലകനെ നായകനാക്കിയുള്ള സിനിമയുടെ ചിത്രീകരണം ആദ്യ മുതല്‍ക്കെ ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ടിരുന്നു.