Don't Miss!
- Automobiles ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
- Lifestyle സ്പോഞ്ച് പോലുള്ള ഇഡ്ഡലിക്ക് വെറും ഗോതമ്പ് പൊടി മാത്രം
- Travel അവധിക്കാലത്തെ ഒറ്റദിവസം മതി; കറങ്ങിവരാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ.. ചതുരംഗപ്പാറ , റിപ്പിൾസ്, ആനയിറങ്കൽ...
- News 238 തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടു; റെക്കോർഡും കിട്ടി; ഈ തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിക്കും
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
- Technology സർവ്വവും എഐ മയം; വാട്സ്ആപ്പിലും എഐ ഫീച്ചറുകൾ എത്തുന്നു, ചാറ്റ്ബോട്ടും ഇമേജ് എഡിറ്ററും ഉടൻ എത്തും
മണ്ഡപമില്ലെങ്കിലും ലോഹിയെ ആരും മറക്കില്ല
കഴിഞ്ഞ ഇടതുമുന്നണി നഗരസഭയുടെ കാലത്താണ് ലോഹിതദാസിന് വേണ്ടി സ്മാരകം നിര്മിയ്ക്കാന് തീരുമാനമായത്. പെരിയാറിനെയും ആലുവയെയും അതിരറ്റ് സ്നേഹിച്ചിരുന്ന ലോഹിയ്ക്കായി ആലുവയില്‍ സ്മാരകം നിര്‍മിയ്ക്കണമെന്ന് സാംസ്കാരിക പ്രവര്‍ത്തകരും നാട്ടുകാരും ആവശ്യമുയര്‍ത്തിയിരുന്നു.
തൃശൂര്‍ ജില്ലയിലെ ചാലക്കുടിയ്ക്കടുത്ത് മുരിങ്ങൂരിലാണ് ലോഹി ജനിച്ചതെങ്കിലും ആലുവയിലാണ് ജീവിതത്തിന്റെ നല്ലൊരു ഭാഗവും അദ്ദേഹം വസിച്ചത്. പെരിയാറിനെ മനസ്സിലേറ്റി നടന്നിരുന്ന സംവിധായകന് നദിയെ കേന്ദ്രമാക്കി ഒരു സിനിമ പോലും ഒരുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പെരിയാറിന്റെ തീരത്ത് സ്മൃതി മണ്ഡപം നിര്‍മിച്ചത്. ലോഹിയുടെ ആലുവയിലെ വീടിന് അഭിമുഖമായാണ് മണ്ഡപം.
സ്മാരകത്തിന്റെ ഉദ്ഘാടനത്തിനായി ലോഹിതദാസിന്റെ പത്നി സിന്ധു ലോഹിതദാസിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ ഉദ്ഘാടനത്തിന് ഒരു ദിവസം മുമ്പ് നഗരസഭ വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തുകയായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പരാജയപ്പെട്ടതോടെ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന നഗരസഭയാണ് എതിര്‍പ്പ് ഉയര്‍ത്തിയിരിക്കുന്നത്. ലോഹിയ്ക്കുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ഇടതു ചായ്വാണ് എതിര്‍പ്പിന് കാരണമെന്നും പറയപ്പെടുന്നു.
സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനത്തിന് കൗണ്‍സില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തിട്ടില്ലെന്നാണ് നഗരസഭ ചെയര്മാന് എംടി ജേക്കബ് പറയുന്നത്. അതുകൊണ്ടാണ് ഉദ്ഘാടനം മാറ്റിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പേര് മാറ്റം തീരുമാനിച്ചിട്ടില്ലെന്ന് പറയുമ്പോഴും അത്തരത്തിലൊരു സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ചെയര്മാന് കൃത്യമായ ഉത്തരം നല്‍കുന്നില്ല.
ഒരു സ്മൃതി മണ്ഡപം ഉണ്ടായില്ലെങ്കിലും ലോഹി സൃഷ്ടിച്ച സിനിമകളിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സില്‍ എപ്പോഴുമുണ്ടാവുമെന്ന് ലോഹിതദാസിന്റെ ഭാര്യ സിന്ധു മാധ്യമങ്ങളോട് പറഞ്ഞു.
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'
-
മിമിക്രി കഴിഞ്ഞാല്‍ വാഴക്കുലയാണോ കിട്ടുന്നത്?; സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചു; അന്‍സാര്‍