Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
സുരേഷ്ഗോപിയുടെ ജയില്‍ സദ്യ വിവാദമാകുന്നു
സുരേഷ് ഗോപിയ്ക്ക് ജയില്‍ മതില്‍ക്കെട്ടിനുള്ളില്‍ പ്രവേശിക്കാനും മണിക്കൂറുകളോളം അവിടെ ചെലവിടാനും അനുമതി നല്കിയ ജയില്‍ അധികൃതരുടെ നടപടിയാണ് വിമര്‍ശിക്കപ്പെടുന്നത്. ഏതാനും ദിവസം മുമ്പ് മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ അതിഥിയായി ജയിലില്‍ എത്തിയപ്പോഴാണ് ഭാര്യയുടെ മുത്തശ്ശി പൊന്നമ്മയുടെ മരണാനന്തരച്ചടങ്ങിന്റെ ഭാഗമായി തടവുകാര്‍ക്ക് സദ്യ നല്‍കാമെന്ന ആശയം സുരേഷ് ഗോപിയ്ക്കുണ്ടായത്.
തടവുകാരുടെ അവസ്ഥകണ്ടാണ് ഇതിനൊരുങ്ങിയതെന്ന് അദ്ദേഹം മാര്‍ച്ച് 13ന് ഞായറാഴ്ച തടവുകാര്‍ക്ക്് സദ്യ നല്‍കുന്നതിനിടെ വിവിധ ചാനലുകളോട് പറഞ്ഞിരുന്നു. തടുവുകാര്ക്കും ജയില്‍ ജീവനക്കാര്‍ക്കുമുള്‍പ്പെടെ 1200 പേര്‍ക്കാണ് സുരേഷ്ഗോപി സദ്യ വിളമ്പിയത്. നിരോധനാജ്ഞ നിലവിലുള്ള സ്ഥലമായ ജയിലില്‍ ഏത് നിയമപ്രകാരമാണ് സുരേഷ് ഗോപിയ്ക്ക് ഇതിനുള്ള അനുമതി നല്‍കിയതെന്നാണ് ചോദ്യമുയരുന്നത്.
ശനിയാഴ്ച ഉച്ചക്കുതന്നെ സദ്യയ്ക്കുള്ള എല്ലാ സാധനങ്ങളും സുരേഷ്ഗോപി ജയിലില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് രാത്രി പാചകം തുടങ്ങാറായപ്പോള്‍ താരം ജയിലില്‍ എത്തി. രാത്രി പത്ത് മണി തൊട്ട് അര്‍ദ്ധരാത്രി ഒരുമണി വരെ അദ്ദേഹം ജയില്‍ വളപ്പിനുള്ളില്‍ ഉണ്ടായിരുന്നു.
പുറത്തുനിന്നുള്ളവര്‍ രാത്രി സമയത്ത് അനുമതിയില്ലാതെ ജയിലില്‍ നില്ക്കാന് പാടില്ലെന്നു പറഞ്ഞ് കീഴ്ജീവനക്കാര്‍ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും ഉന്നതരുടെ അനുമതി സുരേഷിനുണ്ടായിരുന്നുവത്രേ.
ഇതുമാത്രമല്ല ആരോപണം. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ തടവുകാരുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തിയതും തെറ്റാണ്. ജയില്‍ നിയമത്തിലെ വകുപ്പ് 352 അനുസരിച്ച് ജയില്‍ തടവുകാരുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതി വേണം.
സാധാരണ ഒരു വര്‍ഷത്തില്‍ ഒമ്പതു വിശേഷ ദിവസങ്ങളില്‍ മാത്രമാണ് തടവുകാര്‍ക്ക് സദ്യയൊരുക്കുന്നത്. അല്ലാതെ മെനുവില്‍ മാറ്റം വരുത്താന്‍ പാടുള്ളതല്ല. ആ നിലയ്ക്കാണ് സുരേഷ് ഗോപി പതിവുതെറ്റിച്ച് സദ്യയൊരുക്കിയത്. ചുരുക്കത്തില്‍ ഭാര്യയുടെ മുത്തശ്ശിയുടെ പേരില്‍ ഒരു നല്ലകാര്യമാണ് സുരേഷ് ചെയ്തതെങ്കിലും നിയമപ്രശ്നങ്ങള്‍ കാരണം അത് വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്.
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'