Don't Miss!
- Lifestyle മുഖത്തെ കരുവാളിപ്പിന് അടുക്കളക്കൂട്ടില്‍ പെട്ടെന്ന് പരിഹാരം
- Sports IPL 2024: റയാന് പരാഗ് 2.0; വിമര്‍ശകരുടെ വായടപ്പിച്ച വെടിക്കെട്ട്; രാജസ്ഥാന്റെ രക്ഷകനായി പരാഗ്
- News സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും, പ്രണയലക്ഷ്യങ്ങള്‍ സാധിക്കും, നിങ്ങളുടെ രാശിഫലം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ക്ഷേത്രത്തിലെത്തിയ നയന്‍സിനെ ഭക്തര്‍ തടഞ്ഞു
ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം നടന്നത്. വരിക്കാശേരി മനയില്‍ സിദ്ധിഖിന്റെ ചിത്രമായ ബോഡി ഗാര്‍ഡിന്റെ ചിത്രീകരണം നടക്കുന്നുണ്ട്. ഇവിടെനിന്നാണ് നയന്‍താര ഒറ്റപ്പാലം മനിശേരി കിള്ളിക്കാവില്‍ ദര്‍ശനത്തിനെത്തിയത്.
ക്ഷേത്രനട പത്തുമണിയോടെതന്നെ അടച്ചിരുന്നുവെങ്കിലും കൂത്തുത്സവം നടക്കുന്നതിനാല്‍ തിരുമുറ്റത്തേയ്ക്ക് പ്രവേശിക്കാനുള്ള ഗേറ്റ് അടച്ചിരുന്നില്ല. കാറില്‍ വന്നിറങ്ങിയ നയന്‍സ് ക്ഷേത്രമുറ്റത്തെത്തിയപ്പോഴാണ് ആളുകള്‍ അവരെ കണ്ടത്.
ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തിനകത്ത് നടക്കാന്‍ പാടില്ലെന്ന് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞപ്പോള്‍ അതുപറയാന്‍ നിങ്ങളാരാണെന്നും ചോദിച്ച് നയന്‍താര ചുറ്റമ്പലത്തിനുള്ളിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചുവത്രേ.
അപ്പോള്‍ അവിടെയുണ്ടായിരുന്ന മറ്റു ഭക്തരും ക്ഷേത്രം ഭാരവാഹികളും എത്തി നയന്‍താരയെ ഒരു മണിക്കൂറോളം തടഞ്ഞുവച്ചു. മാപ്പു പറഞ്ഞെങ്കില്‍ മാത്രമേ വിട്ടയയ്ക്കൂ എന്ന് ഭക്തര്‍ വാശിപിടിച്ചു.
സംഭവമറിഞ്ഞ് വരിക്കാശേരി മനയിലുണ്ടായിരുന്ന സിനിമാ പ്രവര്‍ത്തകരെത്തി താരത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ സമ്മതിച്ചില്ല. അവസാനം നാട്ടുകാര്‍ പറഞ്ഞപ്രകാരം പരസ്യമായി മാപ്പു പറഞ്ഞ് സംഭവസ്ഥലത്തുനിന്നും നയന്‍സ് തടിയൂരുകയായിരുന്നുവത്രേ.
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത