Don't Miss!
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- News എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ച് സജി മഞ്ഞക്കടമ്പില്‍; പുതിയ പാര്‍ട്ടി 'കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്'
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ബച്ചന് വീണ്ടും മലയാളത്തെ വീഴ്ത്തി
ബോളിവുഡിന്റെ രാജാവായി വാഴുമ്പോഴും അഭിനയ കല മാറ്റുരയ്ക്കപ്പെടുന്പോള് ബച്ചന് എന്നും വെല്ലുവിളി ഉയര്‍ത്തിയിട്ടുള്ളത് മലയാള നടന്മാരായിരുന്നു. ദേശീയ പുരസ്കാര വേദിയില്‍ മികച്ച നടനു വേണ്ടി ബച്ചന് മത്സരിച്ചപ്പോഴൊക്കെ എതിരാളികളായത് മലയാള നടന്മാരായിരുന്നു.
1991ല്‍ ആദ്യമായി ദേശീയ പുരസ്കാരം നേടുമ്പോള്‍ ബിഗ് ബിയക്ക് എതിരാളിയായത് അഭിനയകലയുടെ പെരുന്തച്ചനായ തിലകനായിരുന്നു. തിലകന്റെ പെരുന്തച്ചനോടേറ്റു മുട്ടി അഗ്നിപഥിലൂടെ ബച്ചന് പുരസ്കാരം സ്വന്തമാക്കിയപ്പോള്‍ ചലച്ചിത്രരംഗത്തെ പലരും ഞെട്ടി. അന്നത്തെ അവാര്‍ഡ് ജൂറിയ്ക്കെതിരെ വന്‍ വിമര്‍ശനമാണ് പിന്നീടുയര്‍ന്നത്. അഭിനയത്തിന്റെ ഏത് അളവുകോലെടുത്താലും ബച്ചന് മുന്നില്‍ തിലകന് തന്നെയായിരുന്നുവെന്നാണ് വലിയൊരു വിഭാഗം പ്രേക്ഷകരും നിരൂപകരും ഇപ്പോഴും കരുതുന്നത്.
2006ല്‍ ബ്ലാക്കിലൂടെ രണ്ടാം തവണ പുരസ്കാരം നേടുമ്പോഴും ബച്ചന് വെല്ലുവിളി ഉയര്‍ത്തിയത് മറ്റൊരു മലയാള നടന്. വേറാരുമല്ല, ബ്ലെസി സംവിധാനം ചെയ്ത തന്മാത്രയിലൂടെ സാക്ഷാല്‍ മോഹന്‍ലാലായിരുന്നു ബച്ചന്റെ എതിരാളിയായെത്തിയത്.
മികച്ച നടനെ നിര്‍ണയിക്കുന്ന അവസാന റൗണ്ടില്‍ ബച്ചനും ലാലുമായിരുന്നു നേര്‍ക്കുനേര്‍ എത്തിയത്. ഒടുവില്‍ മോഹന്‍ലാല്‍ ഉയര്‍ത്തിയ ശക്തമായ വെല്ലുവിളിയെ മറികടന്ന് ബച്ചന് വീണ്ടും ദേശീയ പുരസ്കാരം നേടി. തന്മാത്രയിലെ അല്‍ഷിമെഴ്സ് രോഗിയെ അവതരിപ്പിച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ച ലാലിനെക്കാള്‍ മികച്ച പ്രകടനം ബ്ലാക്കിലെ ബച്ചന് പ്രകടനമെന്നായിരുന്നു കമ്മിറ്റിയുടെ വിലയിരുത്തല്‍. അന്നും ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ബ്ലാക്കിലെ ബച്ചന്റെ പ്രകടനം അനുപമമെന്ന് ചൂണ്ടിക്കാട്ടി ജൂറി കമ്മിറ്റി വിമര്‍ശനങ്ങളെയെല്ലാം പ്രതിരോധിച്ചു.
ഇപ്പോഴിതാ 2009ലെ ദേശീയ പുരസ്കാര വേദിയിലും ബച്ചന് മലയാള സിനിമയ്ക്ക് മുന്നില്‍ മഹാമേരുവായി. കുട്ടിസ്രാങ്കും പാലേരി മാണിക്യവുമായൊക്കെ എത്തിയ മമ്മൂട്ടിയെ മറികടന്നാണ് ബച്ചന് ജൂറി കമ്മിറ്റിയുടെ പ്രിയ നടനായത്. കുട്ടിസ്രാങ്കിലെ സ്രാങ്കും പാലേരി മാണിക്യത്തിലെ മൂന്ന് കഥാപാത്രങ്ങളെയും പിന്തള്ളി ബച്ചന് മൂന്ന് തവണ ദേശീയ പുരസ്കാരം നേടിയ നടനായി മാറുമ്പോള്‍ ജൂറി കമ്മിറ്റിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.
അടുത്ത പേജില്‍
വീണ്ടും ബച്ചന്
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'