Don't Miss!
- News പ്രമേഹ രോഗി, ഇന്‍സുലിന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; കെജ്രിവാളിനെ കൊല്ലാന്‍ ഗൂഢാലോചനയെന്ന് എഎപി
- Lifestyle ഈ വസ്തുക്കള്‍ വീട്ടില്‍ വെക്കുന്നത് ഐശ്വര്യക്കേട്; കഷ്ടകാലം, ധനനഷ്ടം, മനക്ലേശം എന്നിവയുണ്ടാകും
- Sports IPL 2024: ഹാര്‍ദിക് എന്തിന് ടീമില്‍? വീണ്ടും ഫ്ളോപ്പ്; ലോകകപ്പ് ടീമിലും വേണ്ട! ട്രോളി ഫാന്‍സ്
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ഗാനഗന്ധര്വന് 6000 രൂപ തിരികെക്കിട്ടി
ചടങ്ങിനിടെ സര്‍ക്കാരിന്റെ മറ്റൊരു അപൂര്‍വ സമ്മാനവും ഗാനഗന്ധര്‍വനെ കാത്തിരിയ്ക്കുന്നുണ്ടായിരുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് യേശുദാസ് സംഗീത നാടക അക്കാദമിയ്ക്ക് വേണ്ടി ചെലവാക്കിയ ആറായിരം രൂപ തിരികെ നല്കി മന്ത്രി എംഎ ബേബിയാണ് യേശുദാസിനെ വിസ്മയിപ്പിച്ചത്. സ്വാതി സംഗീത പുരസ്കാരമായ ഒരു ലക്ഷം രൂപയ്ക്കൊപ്പം മറ്റൊരു കവറിലിട്ടാണ് 6000 രൂപ നല്‍കിയത്. അക്കാദമി യേശുദാസിന് മടക്കി നല്‍കേണ്ടതായിരുന്നു ഈ തുക.
വര്‍ഷങ്ങള്‍ക്ക് മുമ്പ് യേശുദാസ് അക്കാദമി ചെയര്‍മാനായിരുന്ന കാലത്ത് കലാകാരന്മാര്ക്ക് സ്വര്‍ണത്തിന്റെ ചെറിയ പതക്കം നല്കാന് തീരുമാനിച്ചിരുന്നു. ഇതിനായി 6000 രൂപയാണ് ചെലവാക്കിയത്. എന്നാല്‍ പണം അനുവദിയ്ക്കാന്‍ ചില സാങ്കേതികതടസ്സങ്ങളുണ്ടായി. രണ്ട് വര്‍ഷത്തിന് ശേഷം യേശുദാസ് രാജിവെയ്ക്കുകയും ചെയ്തു.
പഴയകാലത്തെ സംഭവം അടുത്തിടെ യേശുദാസ് മന്ത്രി എംഎ ബേബിയോട് സാന്ദര്‍ഭികമായി പറഞ്ഞിരുന്നു. വെറുതെ പറഞ്ഞതാണെങ്കിലും ഇക്കാര്യം പരിശോധിയ്ക്കാന്‍ മന്ത്രി അക്കാദമിയ്ക്ക് നിര്‍ദ്ദേശം നല്കി. തുടര്‍ന്നാണ് ഈ തുകയും സ്വാതി പുരസ്കാരത്തോടൊപ്പം മടക്കിനല്കാന് തീരുമാനിച്ചത്.
അക്കാദമി മടക്കിത്തന്ന തുക ഏതെങ്കിലും നല്ല കാര്യത്തിന് ഉപയോഗിക്കണമെന്നാണ് ആഗ്രഹിയ്ക്കുന്നതെന്ന് ഗാനഗന്ധര്വന് പറയുന്നു. അന്ന് മുടക്കിയ പണത്തിന് പലിശ വാങ്ങിയിട്ടില്ല. അതിന് രസീത് നല്‍കുമെന്നും ഗായകന് പറയുന്നു.
യേശുദാസ്, സംഗീതം, എംഎ ബേബി, സംഗീത നാടക അക്കാദമി, പണം
-
സഹോദരനാണെങ്കിലും സ്വകാര്യ വിഷയങ്ങൾ അറിയില്ല; ഞങ്ങളുടെ ബന്ധം; കുടുംബത്തെക്കുറിച്ച് അർബാസ് ഖാൻ
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
'തനിക്ക് നെഗറ്റീവാണെന്ന് രസ്മിൻ പുറത്ത് നിന്ന് മനസിലാക്കി, ലാലേട്ടനോട് സോറി പറഞ്ഞു, ഇപ്പോൾ മിണ്ടാട്ടവുമില്ല'