Don't Miss!
- News കണ്ണൂരിനെ ആവേശക്കടലാക്കി രാഹുല്‍ ഗാന്ധിയെത്തി
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
കാണ്ഡഹാര്‍ നിലംപരിശായി
ഡിസംബര്‍ 16ന് 125 തിയറ്ററുകളില്‍ റിലീസായ ചിത്രം രണ്ടാം ദിവസത്തിന് ശേഷം 80 കേന്ദ്രങ്ങളിലേക്ക് ചുരുങ്ങിയിരുന്നു. അമിതാഭ് ബച്ചനും മോഹന്‍ലാലും ഒന്നിയ്ക്കുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകത പോലും സിനിമയ്ക്ക് രക്ഷയായില്ല.
അഞ്ചരക്കോടിയോളം മുടക്കി നിര്‍മിച്ച സിനിമയ്ക്കേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ പരതുന്ന തിരക്കിലാണ് സിനിമാ പണ്ഡിറ്റുകള്‍. ആദ്യപകുതിയിലെ വിരസത പരത്തുന്ന സെന്റിമെന്റ്സ് സീനുകളും ക്ലൈമാക്സിലെ പാളിച്ചകളും കാണ്ഡഹാറിന് തിരിച്ചടിയായെന്നാണ് വിലയിരുത്തലുകള്‍. സിനിമയുടെ ഹൈലൈറ്റായി മാറേണ്ട കമാന്‍ഡോ ഓപ്പറേഷന് രംഗങ്ങള്‍ ലാലിന്റെ കടുത്ത ആരാധകരെ പോലും ആകര്‍ഷിയ്ക്കാന്‍ പോന്നവയായിരുന്നില്ല. ലാലും ബച്ചനുമുള്പ്പെടയുള്ള താരങ്ങള്‍ തങ്ങളുടെ റോളുകള്‍ ഭംഗിയാക്കിയെങ്കിലും തിരക്കഥയാണ് കാണ്ഡഹാറിന്റെ നട്ടെല്ലൊടിച്ചതെന്ന് നിരൂപകര്‍ ചൂണ്ടിക്കാട്ടുന്നു.
മധ്യകേരളത്തിലെ ലാലിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും സിനിമ വന്‍തിരിച്ചടിയാണ് നേരിടുന്നത്. വലിയ സീറ്റിങ് കപ്പാസിറ്റിയുള്ള തിയറ്ററുകളില്‍ ഫസ്റ്റ ഷോയ്ക്ക് പോലും 150ല്‍ പരം ആളുകള്‍ മാത്രമാണ് എത്തുന്നതെന്ന് തിയറ്റര്‍ ഉടമകള്‍ പറയുന്പോള്‍ സിനിമ നേരിടുന്ന പ്രതിസന്ധിയുടെ ചിത്രം വ്യക്തമാവും.
ഹോള്‍ഡ് ഓവറാവുന്നതോടെ അധികം വൈകാതെ സിനിമ തിയറ്ററുകളില്‍ നിന്ന് മാറ്റുമെന്ന സൂചനകളും അവര്‍ നല്‍കിയിട്ടുണ്ട്.
-
സിനിമയ്ക്ക് വേണ്ടി ഭാര്യയെയും കാമുകിയെയും ഉപേക്ഷിക്കുന്നവര്‍ക്ക് എതിരാണ്! ഷാരൂഖ് ഖാന്റെ വാക്കുകളിങ്ങനെ
-
'സിംഗിളായിട്ട് ജീവിക്കാൻ എനിക്ക് അറിയില്ല..., പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'
-
ഒരുമിച്ച് ആ കഥാപാത്രം ചെയ്യാന്‍ അന്ന് രജിനികാന്ത് സമ്മതിച്ചില്ല; പിണങ്ങി പോയി മീന