Don't Miss!
- Automobiles അക്ഷരം തെറ്റാതെ വിളിക്കാം 'മനിതന്'! അംഗപരിമിതരായ 13 കലാകാരന്മാര്ക്ക് സ്കൂട്ടര്‍ സമ്മാനിച്ച് ലോറന്‍സ്
- News തൃശൂരിൽ കഴിഞ്ഞ തവണത്തെ വോട്ട് പോലും സുരേഷ് ഗോപിക്ക് ലഭിക്കില്ല; വിഎസ് സുനിൽ കുമാർ
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Sports IPL 2024: ഹാര്‍ദിക്കിനെ ഇനിയും കൂവണം, അത് അവനെ പ്രചോദിപ്പിക്കും; ആരാധകരെ ട്രോളി ശ്രേയസ്
- Lifestyle ദാമ്പത്യത്തില്‍ എന്നും കളിയും ചിരിയും ഉണ്ടാകാന്‍ പങ്കാളികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
പ്രതീക്ഷകളോടെ ഇന്ത്യ ഓസ്ക്കാര്‍ വേദിയില്‍
തിങ്കളാഴ്ച രാവിലെ ഇന്ത്യന്‍ സമയം ആറരയോടെ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ച് തുടങ്ങുമ്പോള്‍ ഇന്ത്യയുടെ പുത്രന്മാര് ഓസ്ക്കാര്‍ വേദി കീഴടക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ജനത. ഗോള്‍ഡന്‍ ഗ്ലോബും ബ്രിട്ടീഷ് അക്കാദമി അവാര്‍ഡുകളും അവരുടെ പ്രതീക്ഷകള്‍ക്ക് ആത്മവിശ്വാസമേകുന്നു.
ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് സംവിധായകന് ഒരുക്കിയ സ്ലംഡോഗ് മില്യനെയര്‍ ഓസ്ക്കാര്‍ വേദിയില്‍ കറുത്ത കുതിരയാകുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. പത്ത് നാമനിര്‍ദ്ദേശങ്ങളാണ് മുംബൈ ചേരിയുടെ കഥപറയുന്ന സ്ലംഡോഗ് നേടിയിരിക്കുന്നത്. മികച്ച സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനുമായി മൂന്ന് നാമനിര്‍ദ്ദേശങ്ങള്‍ സ്വന്തമാക്കിയ എ ആര് റഹ്മാനും മികച്ച ശബ്ദലേഖനത്തിന് മലയാളിയായ റസൂല്‍ പൂക്കുട്ടിയുമാണ് ഇന്ത്യന്‍ പ്രതീക്ഷകളെ വാനോളമുയര്‍ത്തിയിരിക്കുന്നത്.
ഇതിന് പുറമെ മികച്ച ചിത്രം, സംവിധായകന്, ഛായാഗ്രഹണം, തിരക്കഥ, ശബ്ദ സങ്കലനം, എഡിറ്റിംഗ്, തുടങ്ങിയവക്കും സ്ലംഡോഗ് നാമനിര്‍ദ്ദേശം നേടിയിട്ടുണ്ട്. 13 നാമനിര്‍ദ്ദേശങ്ങളുമായി ബ്രാഡ് പിറ്റ് നായകനായ 'ദ ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിന് ബര്ട്ടനാ'ണ് സ്ലംഡോഗിന് മുമ്പിലെ പ്രധാന വെല്ലുവിളി.
ഉത്തര്‍പ്രദേശിലെ പിങ്കി എന്ന ദരിദ്ര പെണ്‍കുട്ടിയുടെ ജീവിതകഥ പറയുന്ന സ്മൈല്‍ പിങ്കി, പോളിയോ നിര്‍മാര്‍ജ്ജന പ്രവര്‍ത്തകരുടെ തൊഴില്‍ സാഹചര്യങ്ങള്‍ പ്രമേയമാക്കുന്ന ദ ഫൈനല്‍ ഇഞ്ച് എന്നീ ഡോക്യുമെന്ററികളും ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് ചിറകാവുന്നു.
ലോകത്തിന് മുന്നില്‍ ഇന്ത്യന്‍ സംഗീതത്തിന്റെ യശസ്സ് വാനോളമുയര്‍ത്തിയ റഹ്മാനും പൂക്കുട്ടിയും ഓസ്ക്കാര്‍ വേദിയില്‍ ജൈത്രയാത്ര നടത്തുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിയ്ക്കാം, പ്രാര്‍ത്ഥിയ്ക്കാം. കാതോര്‍ക്കുക ദ ഓസ്ക്കാര്‍ ഗോസ് ടു.....