Don't Miss!
- Finance ലാഭം നേടാൻ നല്ലത് ഈ റെയിൽവേ ഓഹരി, കുതിപ്പ് സർവ്വകാല റെക്കോർഡിലെത്തും, കൂടെക്കൂട്ടുന്നോ
- Automobiles ട്രക്കിടിച്ചിട്ടും കുലുങ്ങിയില്ല, യാത്രക്കാർ സേഫ്; ക്രാഷ് ടെസ്റ്റിന് മുമ്പേ കരുത്ത് തെളിയിച്ച് എക്സ്റ്റർ
- News സിനിമ മുതല്‍ സർവ്വേ വരെ പാടില്ല: എന്താണ് നിശബ്ദ പ്രചരണം, അറിയേണ്ടതെല്ലാം
- Lifestyle ശരീരത്തിലെ വിഷാംശം നീക്കുന്ന കരള്‍; കരുത്തുറ്റ കരളിന് വേണം ഈ സൂപ്പര്‍ഫുഡ്
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Sports T20 World Cup: സമ്പൂര്‍ണ ദൂരന്തം! പാണ്ഡ്യയ്ക്ക് ലോകകപ്പ് ടീമില്‍ ഇടം നല്‍കരുത്; നാല് കാരണങ്ങളുണ്ട്
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
കാവ്യ പ്രശ്നം ഒത്തുതീര്‍പ്പാക്കിയത് സിപിഎം നേതാവ്
വിവാഹമോചന കേസ് കോടതിയില്‍ തീര്‍പ്പുണ്ടാകാന്‍ കാലതാമസമെടുക്കുമെന്നും അതുകൊണ്ടാണ് കോടതിക്കു പുറത്ത് ഒത്തുതീര്‍ക്കാന്‍ ധാരണയുണ്ടാക്കിയത് എന്നുമാണ് കാവ്യാ മാധവന്റെ പിതാവ് മാധവന് മാധ്യമങ്ങളോടു പറഞ്ഞത്.
കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ഈ സിപിഎം നേതാവിന്റെ വീട്ടിലെത്തിയാണത്രേ കാവ്യയും നിശാലും ഒത്തുതീര്‍പ്പു വ്യവസ്ഥയില്‍ ഒപ്പുവച്ചത്.
കാവ്യയും പിതാവ് മാധവനും ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിയതിനു ശേഷം നേതാവിന്റെ വീട്ടിലെത്തി ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പിടുകയായിരുന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ തയാറാക്കിയത് നിശാലിന്റെ അഭിഭാഷകനാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കാവ്യയും പിതാവും ഇതു വായിച്ചു നോക്കി അംഗീകരിച്ച് ഒപ്പിട്ടു. ഇതേത്തുടര്‍ന്നാണ് നിശാലും കുടുംബവും എറണാകുളം കുടുംബ കോടതിയില്‍ ഹാജരായി മൊഴി നല്‍കിയത്. കോടതിക്കു പുറത്ത് പ്രശ്നം പരിഹരിച്ചെന്നും പരസ്പര ധാരണപ്രകാരം വേര്‍പിരിയുകയാണെന്നും കാവ്യയും നിശാലും കോടതിയെ അറിയിച്ചു. ഇതോടെ കേസ് പിന്‍വലിക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു.
സ്വര്‍ണാഭരണങ്ങളും പണവും മടക്കി നല്‍കണമെന്നു കാട്ടിയും ഗാര്‍ഹിക പീഡനനിയമ പ്രകാരവും രണ്ടു ഹര്‍ജികളാണ് നിശാലിനെതിരേ കാവ്യ സമര്‍പ്പിച്ചിരുന്നത്. ഒന്നു കുടുംബ കോടതിയിലും മറ്റൊന്ന് മജിസ്ട്രേറ്റ് കോടതിയിലുമാണ് ഫയല്‍ ചെയ്തിരുന്നത്.
ഈ രണ്ടു കേസുകളും കാവ്യ പിന്‍വലിച്ചു. തുടര്‍ന്ന് രണ്ടു പേരും വിവാഹ മോചനത്തിനായി ജോയിന്റ് പെറ്റീഷന് നല്കി. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമുള്ള ഈ കേസ് തള്ളണമെന്ന് കഴിഞ്ഞ ദിവസം നിശാല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ആവശ്യം നിരാകരിച്ചിരുന്നു.
കുടുംബക്കോടതിയില്‍ നിലവിലുള്ള കേസ് പരിഹരിച്ച് സംയുക്ത ഹര്‍ജി നല്കിയാല് പരിഗണിക്കാമെന്നായിരുന്നു കോടതി നിലപാട്. തുടര്‍ന്നാണു കുടുംബകോടതിയിലും മജിസ്ട്രേറ്റ് കോടതിയിലും സംയുക്ത ഹര്‍ജി നല്കാന് തീരുമാനിച്ചത്.
2008 ഡിസംബര്‍ 11 നായിരുന്നു കാവ്യയും നിശാലും സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായത്. 2009 ഫെബ്രുവരി അഞ്ചിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ മതാചാരപ്രകാരവും വിവാഹിതരായി. എന്നാല്‍ ജൂണ്‍ 27 വരെ നിശാലിനൊപ്പം കുവൈറ്റില്‍ താമസിച്ച കാവ്യ നാട്ടില്‍ തിരിച്ചെത്തിയ ശേഷം തിരിച്ചുപോയില്ല.
മാനസികവും ശാരീരികവുമായ പീഡനമേല്‍ക്കേണ്ടിവന്നുവെന്നും അതിനാല്‍ ഒത്തുജീവിക്കാന്‍ സാധ്യമല്ലെന്നും കാണിച്ച് പോലീസിലും കുടുംബകോടതിയിലും പരാതി നല്‍കുകയായിരുന്നു.
-
'പോകരുതെന്ന് ആര്യ പലവട്ടം പറഞ്ഞതാണ്, ആ ഉപദേശവും അനുഭവങ്ങളുമാകും സിബിനെ ക്വിറ്റ് ചെയ്യാൻ പ്രേരിപ്പിച്ചത്'
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'
-
സല്മാന് ഖാനല്ല എന്നെ നിയന്ത്രിക്കുന്നത്! ഭാര്യ വീട്ടുകാരുടെ പിന്തുണയെ പറ്റി പലരും തെറ്റിദ്ധരിച്ചെന്ന് ആയുഷ്