Don't Miss!
- News സ്വര്‍ണം റോക്കറ്റ് പോലെ കുതിച്ചു; തകര്‍ന്ന് വിപണി... അപ്രതീക്ഷിത മാറ്റം, പവന് വില അറിയാം
- Lifestyle കാത്തിരുന്നൊരു കാമുകിയെ കിട്ടിയോ; കൈവിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട 8 കാര്യം
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
- Finance ഹൃദയം തകർത്ത് ഓഹരി വിപണി, ഇന്നും ഇടിവോടെ തുടക്കം, നാല് ദിവസത്തെ നഷ്ടം 9 ലക്ഷം കോടി
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
- Sports IPL 2024: മുംബൈ 11 അല്ല 12, നിതിന്‍ മേനോന് അംബാനിയുടെ അടിമ! അംപയറെ ട്രോളി ഫാന്‍സ്
മമ്മൂട്ടി അഭിനയിക്കാനറിയാത്ത അഹങ്കാരി- ഹെന്‍ട്രി
മമ്മൂട്ടി അഹന്ത നിറഞ്ഞവനാണെന്നും അഭിനയിക്കാനറിയില്ലെന്നുമാണ് ഹെന്‍ട്രിയുടെ പ്രധാന ആരോപണം. നടന്റെ അഹങ്കാരവും അഭിനയശേഷിക്കുറവും മൂലം ലക്ഷങ്ങള്‍ മുടക്കി ചിത്രീകരിച്ച പലരംഗങ്ങളും വന്ദേമാതരത്തില്‍ ഉള്‍പ്പെടുത്താനായില്ലെന്നും ഹെന്‍ട്രി കുറപ്പെടുത്തി.
മമ്മൂട്ടിയെ പോലെ അഭിനയിക്കാനറിയാത്ത അഹങ്കാരിയായ നടന്മാരെ വെച്ച് ഇനി സിനിമ നിര്മിയ്ക്കില്ലെന്നും ഹെന്‍ട്രി വ്യക്തമാക്കി. ഒരു വാര്‍ത്താ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ഹെന്‍ട്രി മമ്മൂട്ടിക്കെതിരെ തുറന്നടിച്ചത്.
കോടികള്‍ ചെലവഴിച്ച് അര്‍ജ്ജുനും മമ്മൂട്ടിയും പ്രധാന കഥാപാത്രങ്ങളാകുന്ന വന്ദേമാതരം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിയ്ക്കെയാണ് നിര്‍മാതാവ,് നായക നടനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
മമ്മൂട്ടി കാരണമാണ് വന്ദേമാതരത്തിന്റെ ഷൂട്ടിങ് അനിശ്ചിതമായി നീണ്ടത്. ഞാന്‍ മാത്രമല്ല, സിനിമയുടെ സംവിധായകനും മമ്മൂട്ടിയുടെ പ്രകടനത്തില്‍ തൃപ്തനായിരുന്നില്ല. അതുകൊണ്ട് പലരംഗങ്ങളും മുറിച്ചുമാറ്റേണ്ടി വന്നു. സംഘട്ടനരംഗങ്ങളിലെ മമ്മൂട്ടിയുടെ മോശം പ്രകടനം കാരണം സിനിമയുടെ ക്ലൈമാക്സ് നന്നായില്ലെന്നും ഹെന്‍ട്രി പറഞ്ഞു.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച പൊലീസ് വേഷങ്ങളിലൊന്നായ യവനികയുടെ നിര്‍മാതാവും ഹെന്‍ട്രിയായിരുന്നു. കരിയറിന്റെ തുടക്കത്തില്‍ ലഭിച്ച യവനികയിലെ ജേക്കബ് ഈരാളിയെന്ന കഥാപാത്രം മമ്മൂട്ടിയ്ക്ക് പിന്നീട് കൂടുതല്‍ പൊലീസ് കഥാപാത്രങ്ങളെ നേടിക്കൊടുന്നതിന് സഹായിച്ചിരുന്നു. നിര്‍മാതാവെന്ന നിലയില്‍ മലയാള ചലച്ചിത്രരംഗത്ത് ഹെന്‍ട്രി പലപ്പോഴും അറിയപ്പെട്ടിരുന്നതും യവനികയുടെ പേരില്‍ തന്നെയായിരുന്നു.
-
സുഹൃത്തുക്കൾ പോയി, അപ്സര ഒറ്റപ്പെട്ട അവസ്ഥയിൽ; തിരിച്ച് വന്ന ശേഷം രസ്മിനും ആളാകെ മാറി; പ്രേക്ഷകർ
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
'സിംഗിളായിട്ട് ജീവിക്കാൻ എനിക്ക് അറിയില്ല..., പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'