Don't Miss!
- Sports IPL 2024: സായ് 19ാം ഓവറില്‍, മണ്ടന്‍ തീരുമാനം ഗില്ലിന്റെയല്ല! അത് നെഹ്റയുടേത്; തന്ത്രം പാളി
- News കണ്ണൂരില്‍ ആവേശം അലകടലായി, കൊട്ടിക്കലാശം സമാധാനപരം; കരുത്തുകാട്ടി മുന്നണികള്‍
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
രാവണിന്റെ തിളക്കത്തില്‍ പൃഥ്വിരാജ്
മണിരത്നത്തിന്റെ രാവണന് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യവും അംഗീകാരവുമാണെന്ന് പൃഥ്വിരാജ്. രാവണനില്‍ അഭിനയിക്കാന്‍ മണിരത്നം വിളിച്ചപ്പോള്‍ അതിത്രയും വലിയ ഒരു കഥാപാത്രമായിരിക്കുമെന്ന് അറിഞ്ഞില്ലെന്നും താരം പറഞ്ഞു.
ആദ്യം തന്നെ അദ്ദേഹം എനിക്ക് ഈ ചിത്രത്തിന്റെ വണ്‍ ലൈന്‍ പറഞ്ഞു തന്നു. അപ്പോഴാണ് സിനിമയിലെ ഒരു പ്രധാന കഥാപാത്രമാണെന്ന് എനിക്ക് മനസിലായത്. ഞാന്‍ എന്റെ കരിയറില്‍ എന്നെങ്കിലും സംഭവിക്കുമെന്ന് കരുതിയിരുന്ന ഒന്നാണ് ഒരു മണിരത്നം സിനിമ. അത് ഇത്രയും വേഗത്തില്‍ സാധിച്ചതില്‍ മണി സാറിനോട് എനിക്ക് നന്ദിയുണ്ട്- പൃഥ്വി പറയുന്നു.
ഈ സിനിമയില്‍ ഏത് റോള്‍ ലഭിച്ചിരുന്നെങ്കിലും ഞാന്‍ അഭിനയിക്കുമായിരുന്നു. ഒരു മണിരത്നം ഷോട്ടില്‍ ഉള്‍പ്പെടുകയായിരുന്നു എന്റെ ലക്ഷ്യം. രാവണന് എന്നത് ഒരു വേള്‍ഡ് സിനിമയാണ്. അത് ലോകമെമ്പാടും റിലീസ് ചെയ്തു.
ലണ്ടനിലൊക്കെ ഈ സിനിമ കണ്ട് വിദേശികള്‍ അത്ഭുതപ്പെട്ടു. ഇന്ത്യന്‍ സിനിമ ഇന്ന് എത്തിപ്പെട്ടിരിക്കുന്ന ഹൈറ്റ്സ് അവരെ വിസ്മയിപ്പിക്കുകയായിരുന്നു- പൃഥ്വിരാജ് ഇപ്പോഴും രാവണന്റെ ലണ്ടന്‍ പ്രീമിയറിന്റെ ആവേശത്തിലാണ്.
ഐശ്വര്യ റായ്, അഭിഷേക് ബച്ചന്, വിക്രം എന്നിവരോടൊപ്പം 200 ദിവസത്തിലധികം ഒരുമിച്ച് പ്രവര്‍ത്തിക്കാനായത് നല്ലൊരു അനുഭവമായിരുന്നു. എന്റെ അഭിനയജീവിതത്തില്‍ ഇതെല്ലാം എനിക്ക് മുതല്‍ക്കൂട്ടാണ്. മലയാളത്തിലെ അഭിനയ പരിചയമാണ് എന്നെ രാവണ്‍ ചെയ്യാന്‍ പ്രാപ്തനാക്കിയത്- പൃഥ്വിരാജ് പറഞ്ഞു.
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'