Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
അനന്യയ്ക്ക് മിന്നുകെട്ട്
കഴിഞ്ഞ ഒക്ടോബറിലാണ് ആഞ്ജനയേന്റെ വിവാഹാലോചന അനന്യയെ തേടിയെത്തിയത്. ജനുവരി 22 ഞായറാഴ്ച അനന്യയുടെ വീട്ടുകാര്‍ ആഞ്ജനേയന്റെ വീട്ടിലെത്തി വിവാഹം ഉറപ്പിയ്ക്കുകയായിരുന്നു.
വിവാഹനിശ്ചയം അടുത്തമാസം നടക്കുമെങ്കിലും വിവാഹം ഉടനുണ്ടാകില്ലെന്നാണ് അറിയുന്നത്.
ശശികുമാര്‍ നായകനായ റിപ്പോര്‍ട്ടര്‍, ദിലീപ് നായകനായ നാടോടി മന്നന്, ഇന്ദ്രജിത്ത് ചിത്രം പൃഥ്വിരാജ് നായകനായ ചിത്രം, കൂടാതെ തമിഴിലും കന്നടയിലും ഓരോ സിനിമകള്‍ വീതം അനന്യയ്ക്ക് പൂര്‍ത്തിയാക്കാനുണ്ട്. കരാറൊപ്പിട്ട ഈ സിനിമകള്‍ പൂര്‍ത്തിയായതിന് ശേഷമേ വിവാഹത്തീയതി തീരുമാനിയ്ക്കൂവെന്ന് അനന്യയുടെ വീട്ടുകാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു സിനിമാ മാസികയില്‍ അനന്യയും ആഞ്ജനേയനും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തയുണ്ടായിരുന്നു. എന്നാലിത് തെറ്റാണെന്നും വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച ബന്ധമാണെന്നും അനന്യ പറയുന്നു.
ജയസൂര്യ നായകനായ പോസറ്റീവിലൂടെ സിനിമയിലെത്തിയ അനന്യയെ ശ്രദ്ധേയയാക്കിയത് തമിഴ് ചിത്രമായ നാടോടികളായിരുന്നു. ചിത്രത്തില്‍ നാടോടി പെണ്‍കുട്ടിയുടെ റോള്‍ തമിഴകത്ത് അനന്യയ്ക്ക പുതിയൊരു ഇമേജ് തന്നെ നേടിക്കൊടുത്തു. ശിക്കാര്‍, എങ്കൈയും എപ്പോതും, സീനിയേഴ്സ്, ഡോക്ടര്‍ ലവ് തുടങ്ങിയവയാണ് അനന്യയുടെ കരിയറിലെ ശ്രദ്ധിയ്ക്കപ്പെട്ട സിനിമകള്‍.
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'