Don't Miss!
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Automobiles 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- News ആലത്തൂര്‍ രമ്യക്കൊപ്പം തന്നെ? മന്ത്രി വന്നിട്ടും കാര്യമില്ല, ആ തന്ത്രം നടക്കില്ല; വോട്ടര്‍മാരുടെ അഭിപ്രായം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഗണേഷ് കുമാറിനെതിരെ ശ്രീവിദ്യയുടെ സഹോദരന്റെ പരാതി
മരിക്കുന്നതിന് രണ്ടുമാസം മുമ്പ് 2006 ആഗസ്ത് 17ന് ശാസ്തമംഗലം സബ്രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത വില്‍പ്പത്രം അനുസരിച്ച് ശ്രീവിദ്യയുടെ സ്വത്തുക്കള്‍ കൈകാര്യംചെയ്യാന്‍ കെ ബി ഗണേശ്കുമാറിനെ അധികാരപ്പെടുത്തിയിരുന്നു.
സഹോദരന് കെ ശങ്കര്‍രാമന്റെ രണ്ട് മക്കള്‍ക്ക് ഓരോരുത്തര്‍ക്കും അഞ്ച് ലക്ഷം വീതം ആകെ 10 ലക്ഷം രൂപ നല്‍കണമെന്ന് വില്‍പ്പത്രത്തില്‍ പറഞ്ഞിട്ടുണ്ട്. 2006 ഒക്ടോബര്‍ 19ന് ശ്രീവിദ്യ അന്തരിച്ചു. ഇതിനുശേഷം 2007 ജനുവരി മൂന്നിന് വില്‍പ്പത്രത്തില്‍ പറയുന്ന പ്രകാരമുള്ള പണം നല്‍കണമെന്നാവശ്യപ്പെട്ട് ശ്രീവിദ്യയുടെ സഹോദരപുത്രന് നാഗപ്രസന്ന ഗണേശ്കുമാറിന് കത്തയച്ചു.
ശ്രീവിദ്യയുടെ സ്വത്തുമായി ബന്ധപ്പെട്ട് ആദായനികുതി സംബന്ധിച്ച മൂന്ന് കേസ് ചെന്നൈയിലുണ്ടെന്നും വീട്, വാഹനവായ്പകളുമായി ബന്ധപ്പെട്ട ബാധ്യതകളുണ്ടെന്നും ഇതൊക്കെ പരിഹരിക്കാന്‍ സമയം വേണമെന്നും കാണിച്ച് 2007 ജനുവരി 17 ന് ഗണേശ്കുമാര്‍ മറുപടി നല്കി. ഇതിനുശേഷം നാലുവര്‍ഷം കഴിഞ്ഞിട്ടും പണം നല്‍കുന്നില്ലെന്ന് ശങ്കര്‍രാമന്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
ഇക്കാലയളവില്പലതവണ ടെലിഫോണിലും വക്കീല്‍ നോട്ടീസ് മുഖേനയും പണം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഗണേശ്കുമാര്‍ തയ്യാറായില്ല. ചെന്നൈയില്‍ സ്ഥിരതാമസക്കാരായ തങ്ങള്‍ക്ക് കേരളത്തില്‍ വലിയ പരിചയമില്ലെന്നും ഗണേശ്കുമാറിനെപ്പോലെ അധികാരസ്ഥാനത്തിരിക്കുന്ന ഒരാളില്‍നിന്ന് ഇത്രയും വലിയ തുക വാങ്ങിയെടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അതിനാല്‍ മുഖ്യമന്ത്രി ഇടപെടണമെന്നും പരാതിയിലുണ്ട്.
-
'പേഴ്സണൽ സ്പേസിൽ നിന്നും മാറട മണ്ടാ... ദേഹത്ത് നിന്നും മാറി നിക്കടോ...'; ജിന്റോയോട് ഏറ്റുമുട്ടി ഗബ്രി!
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'