Don't Miss!
- News ഭാരത് അരി പാക്കറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ചിത്രം; പരാതി നൽകി സിപിഎം
- Lifestyle അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഗായത്രിയെ ഇങ്ങനെ ആക്രമിക്കേണ്ടതുണ്ടോ?
ഇതൊന്നും പക്ഷേ പാവം ഗായത്രിയ്ക്ക് അറിയില്ലേ? അതോ സഹികെട്ടപ്പോള്‍ ഗായത്രി മുന്‍പിന്‍ നോക്കാതെ പറഞ്ഞുപോയതാണോ? എന്തായാലും ശ്രേയ ഘോഷാലിനെക്കുറിച്ച് ഗായത്രി പറഞ്ഞത് മലയാളസിനിമയില്‍ പലര്‍ക്കും ഒട്ടും പിടിച്ചിട്ടില്ല. പ്രത്യേകിച്ചും ഏറ്റവും തിരക്കേറിയ സംഗീതസംവിധായകന് എം ജയചന്ദ്രന്.
അദ്ദേഹം ഗായത്രി യെ നല്ല ആഴത്തില്‍ തന്നെ കൊച്ചാക്കുകയും ചെയ്തിരിക്കുന്നു. ഗായത്രിയെ പോലുള്ള ഒരു ഗായികയുടെ സങ്കടം വാക്കുകളായ് പുറത്തുവന്നത് ശ്രേയാഘോഷാലിനെ മോശക്കാരിയാക്കാനോ, അവര്‍ക്ക് നിരന്തരമായ് അവസരങ്ങള്‍ കൊടുക്കുന്ന സംഗീതസംവിധായകരെ ചെറുതാക്കാനോ ഒന്നും ആയിരുന്നില്ല.
അത് ആ അര്‍ത്ഥത്തില്‍ തന്നെ ജയചന്ദ്രനും ഉള്‍ക്കൊള്ളേണ്ടിയിരുന്നു. ഒരുപക്ഷേ മലയാളത്തിലെ മുന്‍ നിര ഗായികമാരുടെ പ്രാതിനിധ്യത്തിന്റെ ശബ്ദം മാത്രമേ ഗായത്രിയുടെ പ്രകടനത്തിലുള്ളു. മുഖ്യധാര പാട്ടുകാരൊന്നും അവര്‍ക്ക് പിന്തുണയായ് എത്തിയതുമില്ല.
അവസരവും നിലനില്‍പ്പും തന്നെയാണല്ലോ എല്ലാവര്ക്കും മുഖ്യം. വെറുതെ കമന്റുപറഞ്ഞ് വല്ലപ്പോഴും ഒരു പാട്ടു കിട്ടുന്നത് ഒഴിവാക്കണോ അവരേയും കുറ്റം പറയാനൊക്കില്ല. ചിത്രയ്ക്കും സുജാതയ്ക്കും ശേഷം മലയാളത്തിനുകിട്ടിയ ജീനിയസ്സാണ് ശ്രേയാഘോഷാലെന്ന് ജയചന്ദ്രനെ പോലൊരു സംഗീതഞ്ജന്‍ പറഞ്ഞാല്‍ അത് വെറും വാക്കല്ല എന്ന് ഉറപ്പിക്കാം.
എന്നാല്‍ കഴിവുണ്ടെങ്കില്‍ അന്യഭാഷക്കാരും പാടാന്‍ വിളിക്കുമെന്ന ജയചന്ദ്രന്റെ വര്‍ത്തമാനം ഒരുതരം വണ്‍വേ ട്രാഫിക്കാണ്. മലയാളിയുടെ സ്ഥായിയായ സ്വഭാവം നെറ്റിയിലൊട്ടിച്ചുവെച്ചപോലെയായിപ്പോയി അത്. പറയാന്‍ നമ്മള്‍ക്കൊരു പ്രിയനല്ലേയുള്ളു?
അടുത്തപേജില്‍